സിറിയയിൽനിന്നു റഷ്യൻ സേനയെ പിൻവലിക്കാൻ പുടിന്‍റെ ഉത്തരവ്
സിറിയയിൽനിന്നു റഷ്യൻ സേനയെ  പിൻവലിക്കാൻ പുടിന്‍റെ ഉത്തരവ്
Monday, December 11, 2017 2:51 PM IST
മോസ്കോ: സിറിയയിലെ ലടാക്കിയ പ്രവിശ്യയിലെ റഷ്യൻ വ്യോമ താവളമായ ഖെമിമിൽ മിന്നൽ സന്ദർശനം നടത്തിയ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ സിറിയയിൽ നിന്നു റഷ്യൻ സേനയെ ഭാഗികമായി പിൻവലിക്കാൻ ഉത്തരവിട്ടു.

സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസാദ് പുടിനെ സ്വീകരിക്കാൻ ഖെമിമിൽ എത്തിയിരുന്നു. സിറിയയിലെ ഐഎസ് ഭീകരരെ പരാജയപ്പെടുത്തിയെന്ന് ഏതാനും ദിവസം മുന്പു റഷ്യ വ്യക്തമാക്കിയിരുന്നു.

രണ്ടുവർഷത്തിനുള്ളിൽ കൊടുംഭീകരരെ സിറിയൻ മണ്ണിൽ നിന്നു തുരത്താൻ റഷ്യൻ, സിറിയൻ സൈന്യത്തിനായെന്നും ഈ സാഹചര്യത്തിൽ റഷ്യൻസൈന്യം അവരുടെ മാതൃരാജ്യത്തേക്കു മടങ്ങുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ റഷ്യൻ പ്രതിരോധമന്ത്രിയോടും ചീഫ് ഓഫ് സ്റ്റാഫിനോടും താൻ നിർദേശിക്കുകയാണെന്നും പുടിൻ പറഞ്ഞു. പുടിന്‍റെ പ്രസംഗം ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്തു. ഈജിപ്തിലേക്കുള്ള മാർഗമധ്യേയാണ് ഇന്നലെ പുടിൻ ലടാക്കിയയിൽ എത്തിയത്. 2015ലാണു റഷ്യ സിറിയയിലെ അസാദ് ഭരണകൂടത്തിന് അനുകൂലമായി യുദ്ധത്തിൽ ഇടപെട്ടത്. റഷ്യൻ യുദ്ധവിമാനങ്ങൾ ഐഎസ് ഭീകരരുടെയും വിമതരുടെയും കേന്ദ്രങ്ങളിൽ വ്യാപകമായ ആക്രമണം നടത്തിയതോടെ സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ അസാദിനു നിർണായക നേട്ടം ലഭിച്ചു.


ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം പുതിയഘട്ടത്തിലേക്കു കടക്കുകയാണെന്നു പുടിൻ പറഞ്ഞു. സൈനിക ഇടപെടലിനു പകരം ഇനി രാഷ്‌ട്രീയ നടപടികളാണു വേണ്ടത്. റഷ്യൻ സൈനികർ ഭാഗികമായി പിന്മാറുകയാണെങ്കിലും ഭീകരർ ഇനി തല പൊക്കിയാൽ മുന്പൊരിക്കലും ഉണ്ടാവാത്ത തരത്തിലുള്ള ആക്രമണം നടത്തി അവരെ തുടച്ചുനീക്കുമെന്നു മുന്നറിയിപ്പു നൽകാനും പുടിൻ മറന്നില്ല.

യുഎന്നിന്‍റെ ആഭിമുഖ്യത്തിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള അന്തരീക്ഷം സിറിയയിൽ സംജാതമാക്കിയിട്ടുണ്ട്. പലായനം ചെയ്ത സിവിലിയന്മാർ മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. സിറിയയ്ക്കുവേണ്ടിയുള്ള റഷ്യൻ അനുരഞ്ജന കേന്ദ്രത്തിന്‍റെ പ്രവർത്തനം തുടരും. സിറിയയിലെ ഖെമിം വ്യോമതാവളവും ടാർട്ടസ് തുറമുഖവും തുടർന്നും റഷ്യ ഉപയോഗിക്കുമെന്നും പുടിൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.