പുടിൻ മത്സരിക്കുന്നത് സ്വതന്ത്രനായി
പുടിൻ മത്സരിക്കുന്നത് സ്വതന്ത്രനായി
Thursday, December 14, 2017 1:22 PM IST
മോസ്കോ: അടുത്തവർഷത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടിയുടെ സ്ഥാനാർഥിയാവുകയില്ലെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും റഷ്യൻ പ്രസി ഡന്‍റ് വ്ളാദിമിർ പുടിൻ. തന്നെ വിശ്വസിക്കുകയും രാജ്യത്തിന്‍റെ വികസനത്തിൽ താത്പര്യം പുലർത്തുകയും ചെയ്യുന്ന എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും വാർഷിക പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞതവണ യുണൈറ്റഡ് റഷ്യ പാർട്ടിയുടെ ലേബലിലാണു പുടിൻ മത്സരിച്ചത്. അടുത്തവർഷം മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പുടിന്‍റെ ജയം ഉറപ്പാണെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. പ്രസിഡന്‍റ് , പ്രധാനമന്ത്രി എന്നീ നിലകളിൽ 2000 മുതൽ പുടിൻ അധികാരത്തിലുണ്ട്. അടുത്തവർഷത്തെ തെരഞ്ഞെടുപ്പുകൂടി ജയിക്കുന്നതോടെ 2024വരെ അദ്ദേഹത്തിന് അധികാരത്തിൽ തുടരാനാവും.


മൂന്നു മണിക്കൂറും 42 മിനിറ്റും ദീർഘിച്ച പത്രസമ്മേളനത്തിൽ ആഭ്യന്തര, വിദേശനയങ്ങളെക്കുറിച്ചും യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ, യുക്രെയ്ൻ പ്രശ്നം തുടങ്ങിയവയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ എതിരാളികൾ അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ കെട്ടിച്ചമച്ചതാണു യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച വാർത്തയെന്നു പുടിൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.