‌പാരീസ് ഭീകരാക്രമണക്കേസ് പ്രതിക്ക് 20 വർഷം തടവ്
‌പാരീസ് ഭീകരാക്രമണക്കേസ് പ്രതിക്ക്  20 വർഷം തടവ്
Tuesday, April 24, 2018 1:00 AM IST
ബ്രസൽസ്: 2015 നവംബറിൽ 130 പേർ കൊല്ലപ്പെട്ട  പാരീസ് ഭീകരാക്രമണക്കേസിലെ ഏക പ്രതി 27കാരനായ സലാ അബ്ദുസലാമിന് മറ്റൊരു കേസിൽ ബൽജിയം കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു.

പാരീസ് ആക്രമണത്തിനുശേഷം ബൽജിയം തലസ്ഥാനമായ ബ്രസൽസിലെ ഫ്ലാറ്റിൽ ഒളിച്ചുകഴിഞ്ഞ അബ്ദുസലാമിനെ പിടികൂടാൻ എത്തിയ പോലീസിനെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണു ശിക്ഷ. കൂട്ടുപ ്രതി ടുണീഷ്യൻ വംശജൻ സോഫിയൻ അയാരിക്കും 20 വർഷം തടവുശിക്ഷ ലഭിച്ചു.2016 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. വെടിവയ്പിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു.


ഫ്രഞ്ച് വംശജനായ അബ്ദുസലാം ബൽജിയത്തിലാണു ജനിച്ചത്. അബ്ദുസലാമും അയാരി യും തീവ്രവാദത്തിൽ ആകൃഷ്ടരായെന്ന കാര്യത്തിൽ സംശയത്തിനിടയില്ലെന്നു കോടതി നിരീക്ഷിച്ചു. വിധി കേൾക്കാൻ ഇരുവരും എത്തിയിരുന്നില്ല.

കേസ് വിചാരണയ്ക്കായി അബ്ദുസലാമിനെ പാരീസിൽനിന്ന് ഹെലികോപ്റ്ററിൽ ഫെബ്രുവരിയിൽ ബൽജിയത്തിലെത്തിച്ചിരുന്നു. തുടർന്നു ഫ്രാൻസിലേക്കു തിരികെക്കൊണ്ടുപോയി.
അബ്ദുസലാം പാരീസ് ആക്രമണക്കേസിൽ വിചാരണ കാത്ത് ഫ്രഞ്ച് ജയിലിൽ കഴിയുകയാണ്. അയാരി ബൽജിയൻ ജയിലിലും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.