വൈറ്റ്ഹൗസിലേക്കു പുടിനെ ക്ഷണിച്ചു ട്രംപ്
വൈറ്റ്ഹൗസിലേക്കു പുടിനെ ക്ഷണിച്ചു ട്രംപ്
Saturday, July 21, 2018 1:05 AM IST
വാഷിംഗ്ടൺ ഡിസി: ഹെൽസിങ്കി ഉച്ചകോടിയുടെ പേരിലെ വിമർശനങ്ങൾ അവഗണിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനെ വൈറ്റ്ഹൗസിലേക്കു ക്ഷണിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
ഈ വർഷം അവസാനം അമേരിക്ക സന്ദർശിക്കാൻ പുടിനെ ക്ഷണിക്കുന്നതിനുള്ള നടപടികൾക്കു തുടക്കംകുറിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ‌ ബോൾട്ടനോട് ട്രംപ് നിർദേശിച്ചതായി വൈറ്റ്ഹൗസ് വക്താവ് സാറാ സാണ്ടേഴ്സ് അറിയിച്ചു.

ഫിൻലന്‍ഡിന്‍റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ പുടിനുമായി ട്രംപ് നടത്തിയ ഉച്ചകോടിയുടെ പേരിൽ യുഎസിലെ രാഷ്‌ട്രീയ നേതാക്കൾ കക്ഷിഭേദമെന്യേ വിമർശനം തുടരുകയാണ്. 2016ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടിട്ടില്ലെന്ന് പുടിന്‍റെ സാന്നിധ്യത്തിൽ ട്രംപ് പറഞ്ഞതാണ് കാരണം.

തുടർന്ന്, തനിക്ക് അബദ്ധം പറ്റിയെന്നു ട്രംപ് സമ്മതിച്ചെങ്കിലും റഷ്യയുമായി നല്ല ബന്ധത്തിനു ശ്രമം തുടരുമെന്നും പുടിനുമായി വീണ്ടും ചർച്ച നടത്തുമെന്നും പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് വൈറ്റ്ഹൗസിന്‍റെ അറിയിപ്പുണ്ടായിരിക്കുന്നത്.

ട്രംപിനെ വിമർശിക്കുന്ന അമേരിക്കൻ രാഷ്‌ട്രീയക്കാർക്കെതിരേ പുടിൻ കഴിഞ്ഞദിവസം ആഞ്ഞടിച്ചിരുന്നു. യുഎസിലെ രാഷ്‌ട്രീയനേതാക്കൾ സ്വന്തം പാർട്ടി താത്പര്യങ്ങൾക്കായി ദേശീയ താത്പര്യങ്ങൾ ബലികഴിക്കുകയാണെന്നും ഹെൽസിങ്കി ഉച്ചകോടി വലിയ വിജയമായിരുന്നെന്നും അദ്ദേഹം മോസ്കോയിൽ പറഞ്ഞു.


ഇന്‍റലിജൻസ് മേധാവി അറിഞ്ഞില്ല

പുടിനെ വാഷിംഗ്ടണിലേക്കു ക്ഷണിക്കാൻ ട്രംപ് തീരുമാനിച്ച വിവരം യുഎസ് ഇന്‍റലിജൻസ് മേധാവി അറിഞ്ഞില്ല. കോളറാഡോയിലെ ആസ്പനിൽ സുരക്ഷാ ഫോറം യോഗത്തിൽ എൻബിസി ലേഖകനിൽനിന്നാണ് വൈറ്റ്ഹൗസിന്‍റെ പുതിയ നീക്കം ഡാൻ കോട്സ് അറിഞ്ഞത്.
ഇന്‍റലിജൻസ് മേധാവിയെപ്പോലും വിശ്വാസത്തിലെടുക്കാത്ത ട്രംപിന്‍റെ നടപടി ഏറെ വിമർശിക്കപ്പെട്ടു. ഹെൽസിങ്കി ഉച്ചകോടിയിൽ ട്രംപും പുടിനും എന്താണു സംസാരിച്ചതെന്ന കാര്യവും തനിക്ക് അറിയില്ലെന്നു കോട്സ് വ്യക്തമാക്കി.

ട്രംപിനെ കുടുക്കാൻ പറ്റിയ എന്തെങ്കിലും വിവരം പുടിന്‍റെ പക്കലുള്ളതുകൊണ്ടാണോ പുടിനെ ട്രംപ് ന്യായീകരിക്കുന്നതെന്നു നിരീക്ഷകർ സംശയം പ്രകടിപ്പിച്ചു.

യുക്രെയ്ൻ പ്രശ്നം

കിഴക്കൻ യുക്രെയ്നിൽ ഹിതപരിശോധന നടത്തുന്ന കാര്യം ഹെൽസിങ്കിയിൽ ചർച്ചാവിഷയമായെന്ന് യുഎസിലെ റഷ്യൻ സ്ഥാനപതി അനറ്റോളി അന്‍റോനോവ് പറഞ്ഞു. യൂറോപ്യൻ സമാധാനനീക്കത്തെ മറികടക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നു കരുതപ്പെടുന്നു. ഇത്തരമൊരു ഹിതപരിശോധന ഒരിക്കലും അനുവദിക്കില്ലെന്നു മുൻ യുക്രെയ്ൻ വിദേശമന്ത്രി ഗ്രിഷ് ചെങ്കോ പറഞ്ഞു.

മറ്റൊരു ഹിതപരിശോധനയുടെ ബലത്തിലാണു ക്രിമിയയെ റഷ്യയോടു പുടിൻ കൂട്ടിച്ചേർത്തത്. റഷ്യൻ അനുകൂലികളുടെ സ്വാധീനമുള്ള ഡോൺബാസിൽ ഇനി ഹിതപരിശോധന സമ്മതിക്കില്ലെന്നു കീവ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.