കാബൂളിൽ പ്രസിഡന്‍റിന്‍റെ വസതിക്കുനേരേ റോക്കറ്റ് ആക്രമണം
കാബൂളിൽ പ്രസിഡന്‍റിന്‍റെ വസതിക്കുനേരേ റോക്കറ്റ് ആക്രമണം
Tuesday, August 21, 2018 10:42 PM IST
കാബൂൾ: അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനി ഈദ് ദിന സന്ദേശം നല്കി പ്രസംഗിക്കവേ അദ്ദേഹത്തിന്‍റെ കൊട്ടാരത്തിനു നേർക്ക് ഭീകരർ റോക്കറ്റ് ആക്രമണം നടത്തി. പ്രസംഗം തത്സമയം ടിവിയിൽ സംപ്രേഷണം ചെയ്തു. പശ്ചാത്തലത്തിൽ റോക്കറ്റുകൾ പതിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. ഇടയ്ക്കു പ്രസംഗം നിർത്തിയ പ്രസിഡന്‍റ് റോക്കറ്റ് ആക്രമണത്തിനു മുന്നിൽ ഈ രാജ്യം തലകുനിക്കാൻ പോകുന്നില്ലെന്നു പ്രഖ്യാപിച്ചു.

സൈനിക ഹെലികോപ്റ്ററുകൾ ഭീകരർ ഒളിച്ചിരുന്ന വീടിനു നേർക്ക് ആക്രമണം നടത്തി. ഭീകരരും സുരക്ഷാ സൈനീകരും തമ്മിൽ നടന്ന പോരാട്ടം മൂന്നു മണിക്കൂർ നീണ്ടു.
രണ്ടു ഭീകരർ കൊല്ലപ്പെട്ടെന്നും ആറു സിവിലിയന്മാർക്ക് പരിക്കേറ്റെന്നും കാബൂൾ ഗാരിസൻ കമാൻഡർ ജനറൽ മുറാദ് അലി പിന്നീടു പത്രസമ്മേളനത്തിൽ പറഞ്ഞു.


പ്രസിഡന്‍റിന്‍റെ കൊട്ടാരവും നയതന്ത്ര കാര്യാലയങ്ങളും സ്ഥിതിചെയ്യുന്ന ഗ്രീൻസോൺ അതീവ സുരക്ഷാ മേഖലയാണ് . ഇവിടെ റോക്കറ്റ് ആക്രമണം നടത്താൻ ഭീകരർക്കു സാധിച്ചത് വൻ സുരക്ഷാ വീഴ്ചയായി കരുതപ്പെടുന്നു.

22 റോക്കറ്റുകൾ ഭീകരർ തൊടുത്തുവിട്ടെന്നു കാബൂൾ നിവാസികൾ പറഞ്ഞു. 12 റോക്കറ്റുകളെന്നാണു സർക്കാർ വൃത്തങ്ങൾ പറഞ്ഞത്. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനു സമീപവും നാറ്റോ കോന്പൗണ്ടിലും റോക്കറ്റുകൾ പതിച്ചു.

ഞായറാഴ്ച മൂന്നു മാസത്തെ വെടിനിർത്തൽ പ്രസിഡന്‍റ് ഗനി പ്രഖ്യാപിച്ചെങ്കിലും താലിബാൻ ഇതുവരെ പ്രതികരിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.