പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നെസ്ലെ
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നെസ്ലെ
Monday, September 26, 2016 11:05 AM IST
ന്യൂഡൽഹി: പുതിയ സംരംഭവുമായി നെസ്ലെ ഇന്ത്യ. നാൻഹി കാളി എന്ന സന്നദ്ധ സംഘടനയുമയായി സഹകരിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതനുസരിച്ച് നെസ്ലെയുടെ പ്രധാന ഉത്പന്നങ്ങളായ മാഗി, നെസ്കഫെ, കിറ്റ്കാറ്റ് എന്നിവയുടെ രൂപത്തിനും പായ്ക്കിംഗിനും മാറ്റം വരുത്തിയിട്ടുണ്ട്. പത്തു കോടി പായ്ക്കുകളാണ് ഇത്തരത്തിൽ രൂപമാറ്റം വരുത്തി വിപണിയിലെത്തുക. ഈ വാരം അവസാനത്തോടെ പുതിയ പായ്ക്കറ്റുകൾ കടകളിൽ എത്തിയേക്കും.

കെ.സി. മഹീന്ദ്ര ഫൗണ്ടേഷന്റെയും നാന്ദി ഫൗണ്ടേഷന്റെയും നിയന്ത്രണത്തിലുള്ള സംഘടനയാണ് നാൻഹി കാളി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന സംഘടനയാണിത്.


കാമ്പയിന്റെ ഭാഗമായി മാഗി നൂഡിൽസിന്റെ ടാഗ്ലൈൻ വാചകം രണ്ടു മിനിറ്റ് നൂഡിൽസ് എന്നത് രണ്ടു മിനിറ്റ്സ് ഫോർ എഡ്യൂക്കേഷൻ എന്നാക്കിയിട്ടുണ്ട്. ഇതുപോലെ കിറ്റ്കാറ്റിന് നോ ബ്രേക്ക് ഫ്രം എഡ്യൂക്കേഷൻ എന്നും നെസ്കഫെയ്ക്ക് ഇറ്റ് ഓൾ സ്റ്റാർട്ട്സ് വിത്ത് എഡ്യൂക്കേഷൻ എന്നും ടാഗ്ലൈൻ മാറ്റി നല്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.