മുതലാളി തടവിലായപ്പോൾ ഗുരു ബിസിനസ് നയിക്കും
മുതലാളി തടവിലായപ്പോൾ ഗുരു ബിസിനസ് നയിക്കും
Friday, February 17, 2017 1:32 PM IST
സിയൂൾ: സാംസംഗിന്‍റെ "കിരീടാവകാശി' ജയിലിലായതോടെ ഗ്രൂപ്പ് വീണ്ടും ഗുരുവിന്‍റെ നിയന്ത്രണത്തിൽ. സാംസംഗിന്‍റെ ചെയർമാൻ ലീ കുൻ ഹീയുടെ പുത്രനും വൈസ് ചെയർമാനുമായ ജേ വൈ ലീ കുറേക്കാലം തടവിലായിരിക്കുമെന്നാണു നിഗമനം. 48-കാരനായ ജേയുടെ അഭാവത്തിൽ അദ്ദേഹത്തിന്‍റെ ഗുരുസ്ഥാനീയനായ ചോയ് ഗീ സുംഗ് ആകും കന്പനികാര്യങ്ങൾ നിയന്ത്രിക്കുക. 66 വയസുള്ള ചോയിയാണ് 2014ൽ സീനിയർ ലീക്കു ഹൃദയാഘാതമുണ്ടായതു മുതൽ ജേയെ കന്പനികാര്യങ്ങളിൽ വഴിനടത്തിച്ചത്. ഇനി ഉടമകൾ രണ്ടു പേരും ഇല്ലാത്തപ്പോൾ ചോയിക്കുതന്നെ 79 വയസായ ഈ ബഹുരാഷ്ട്ര ഭീമനെ നയിക്കാനുള്ള ദൗത്യം.

20 ലക്ഷം കോടി രൂപ വിറ്റുവരവുള്ളതാണു സാംസംഗ്. 2012-ൽ നോക്കിയയെ മൊബൈൽ വിപണിയിൽ പിന്തള്ളിയ സാംസംഗ് കഴിഞ്ഞവർഷം സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിനെയും പിന്നിലാക്കി. രണ്ടു നേട്ടത്തിലും സാംസംഗ് ഇലക്ട്രോണിക്സ് സിഇഒ ആയിരുന്ന ചോയിയുടെ പാടവം ലോകം കണ്ടു.

സാംസംഗിന്‍റെ കംപോണന്‍റ് ബിസിനസിന്‍റെ സാരഥിയായിരുന്ന വൈസ് ചെയർമാൻ ക്വോൺ ഓ-ഹ്യുനും കൂടുതൽ വലിയ ചുമതലകൾ ലഭിച്ചെന്നു വരും.


എന്നാൽ, പിതാവിന്‍റെ രോഗത്തെ തുടർന്നു സാരഥ്യമേറ്റ ജേയുടെ വ്യക്തിപ്രഭാവത്തോടു കിടപിടിക്കാൻ ഇവർ രണ്ടുപേർക്കും ആകില്ല. സാംസംഗ് ഗ്രൂപ്പിന്‍റെ ഭാവിയെപ്പറ്റി ആശങ്ക ഉയരുന്നത് ഈ സാഹചര്യത്തിലാണ്.

വിവാഹമോചിതനും രണ്ടു കുട്ടികളുടെ പിതാവുമായ ജേ ലീ ആണ് സാംസംഗിന്‍റെ സമീപകാല ബിസിനസ് വളർച്ചയുടെ ആസൂത്രകൻ. സ്മാർട്ട് ഫോൺ, ഫ്ലാറ്റ് സ്ക്രീൻ ടെലിവിഷൻ, മെമ്മറി ചിപ്പുകൾ എന്നിവയിൽ ഗ്രൂപ്പിനെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരാക്കി മാറ്റി. ഗൃഹോപകരണ വിപണിയിൽ കൊറിയൻ എതിരാളി എൽജിയെ പിന്തള്ളി.

42,000 കോടി രൂപയുടെ സന്പത്തിനുടമയായ ജേ സീയൂറിൽ 40 ലക്ഷം ഡോളർ വിലയുള്ള ബംഗ്ലാവിലായിരുന്നു വാസം. ഇന്നലെ മുതൽ ജയിലിലെ 70 ചതുരശ്രയടി സെല്ലിൽ പ്ലാസ്റ്റിക് ട്രെയിൽ കിട്ടുന്ന ചോറും കറിയും കഴിച്ചു താമസിക്കേണ്ട തടവുപുള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.