ഐഒസി, ഗെയിൽ ഓഹരികൾ വിൽക്കാൻ ഒഎൻജിസി
ഐഒസി, ഗെയിൽ ഓഹരികൾ വിൽക്കാൻ ഒഎൻജിസി
Tuesday, January 23, 2018 11:34 PM IST
ന്യൂഡൽഹി: ഇന്ത്യൻ ഓയിൽ കോർപറേഷനിലും (ഐഒസി) ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡി(ഗെയിൽ)ലെയും ഓഹരി വിൽക്കാൻ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷന് (ഒഎൻജിസി) ഗവൺമെന്‍റിന്‍റെ അനുമതി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിലെ (എച്ച്പിസിഎൽ) 51.11 ശതമാനം സർക്കാർ ഓഹരി വാങ്ങാനുള്ള പണം ഉണ്ടാക്കാനാണു വില്പന.

36,915 കോടി രൂപയാണ് എച്ച്പിസിഎൽ ഓഹിയുടെ വിലയായി ഒഎൻജിസി കേന്ദ്രസർക്കാരിനു നൽകേണ്ടത്. ഐഒസിയിൽ ഒഎൻജിസിക്ക് 13.77 ശതമാനം ഓഹരിയുണ്ട്. അതു വിറ്റാൽ 26,200 കോടി രൂപ ലഭിക്കും. ഗെയിലിൽ 4.86 ശതമാനം ഓഹരിയുള്ളതു വിറ്റാൽ 3847 കോടി രൂപ കിട്ടും. ബാക്കി പണം ഒഎൻജിസിയുടെ റിസർവിൽനിന്ന് എടുക്കും.


ഒഎൻജിസിയിൽനിന്ന് 36,915 കോടി രൂപ ലഭിക്കുന്നതു കേന്ദ്രത്തിനു ബജറ്റിലെ ധനകമ്മി നിർദിഷ്ട പരിധിയിൽനിർത്താൻ സഹായിക്കും. ജിഡിപിയുടെ 3.2 ശതമാനത്തിൽ ധനകമ്മി നിർത്താനാണു ബജറ്റിൽ ഉദ്ദേശിച്ചിരുന്നത്. ജിഎസ്ടി വരുമാനവും റിസർവ് ബാങ്കിൽനിന്നുള്ള ലാഭവീതവും കുറഞ്ഞതുമൂലം കമ്മി പരിധി വിട്ടുപോകുന്ന നിലയിലായിരുന്നു. അതിൽനിന്നു രക്ഷപ്പെടാനാണ് എച്ച്പിസിഎലിലെ സർക്കാർ ഓഹരി ഒഎൻജിസിക്കു നൽകിയത്.
ഇപ്പോൾ ഒഎൻജിസിയുടെ വകയായ മാംഗളൂർ റിഫൈനറി (എംആർപിഎൽ) എച്ച്പിസിഎലിൽ ലയിപ്പിക്കാൻ ആലോചനയുണ്ട്.

അതുവഴി എച്ച്പിസിഎലിന്‍റെ ശുദ്ധീകരണശേഷി 400 ലക്ഷം ടൺ ആകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.