പുതിയ ഭീഷണിയായി കറൻസി യുദ്ധം
പുതിയ ഭീഷണിയായി  കറൻസി   യുദ്ധം
Saturday, July 21, 2018 11:12 PM IST
ലണ്ടൻ: വ്യാപാരയുദ്ധം കറൻസിയുദ്ധത്തിലേക്കു വളരുന്നു. ഇന്ത്യയടക്കം വികസ്വര രാജ്യങ്ങൾക്കാകും ഇതിന്‍റെയും വലിയ ആഘാതം.

ചൈനയും യൂറോപ്യൻ യൂണിയനും തങ്ങളുടെ കറൻസികളെ കൃത്രിമമായി താഴ്ത്തി നിർത്തുകയാണെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. ചൈനയും യൂറോപ്പും പലിശ താഴ്ത്തിനിർത്തുന്നതായും ട്രംപിനു പരാതിയുണ്ട്.

വ്യാപാരയുദ്ധത്തിന്‍റെ അടുത്ത ഘട്ടത്തിൽ ചൈനയിൽനിന്നുള്ള മുഴുവൻ ഇറക്കുമതിക്കും പിഴച്ചുങ്കം ചുമത്തുമെന്നു ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിൽനിന്നുള്ള ഇറക്കുമതിയും ട്രംപിന്‍റെ പ്രഹരപട്ടികയിലുണ്ട്.

ഇങ്ങനെ വ്യാപാരയുദ്ധം വ്യാപകമാക്കിയാൽ ചൈനയും യൂറോപ്പും തങ്ങളുടെ കറൻസികളുടെ വിനിമയനിരക്ക് താഴ്ത്താൻ നിർബന്ധിതരാകും. കുറേ ആഴ്ചകളായി ചൈനീസ് കറൻസി യുവാൻ താഴോട്ടാണ്. നിരക്കു പിടിച്ചുനിർത്താൻ ചൈനീസ് കേന്ദ്രബാങ്ക് ശ്രമിക്കുന്നതേയില്ല. വ്യാപാരയുദ്ധം കടുത്താൽ കയറ്റുമതി വിപണിയിൽ പിടിച്ചുനില്ക്കാൻ യുവാൻ താഴ്ന്നുനിൽക്കേണ്ടതു ചൈനയുടെ ആവശ്യമാണ്.


ചൈനീസ് കറൻസി വിലതാഴ്ത്തിയാൽ മറ്റു കറൻസികളും ദുർബലമാക്കേണ്ടിവരും. 2015ൽ ചൈനയിൽ യുവാന്‍റെ വില കുറച്ചപ്പോൾ മാസങ്ങളോളം ആഗോളകന്പോളങ്ങൾ ചാഞ്ചാട്ടത്തിലായിരുന്നു. മറ്റു രാജ്യങ്ങളും കറൻസിവില താഴ്ത്തേണ്ടിവന്നു. ഉത്പന്നവിലകൾ മാറി. പല രാജ്യങ്ങളിലും വിലക്കയറ്റം കൂടി.

അമേരിക്ക ഇറക്കുമതിക്കു മുഴുവൻ പിഴച്ചുങ്കം ചുമത്തിയാൽ യുവാന്‍റെ വിനിമയനിരക്കും കുറേക്കൂടി താഴ്ത്താൻ ചൈന മടിക്കില്ല. അപ്പോൾ മറ്റു രാജ്യങ്ങളും അതേവഴി പോകേണ്ടിവരും.

ഡോളർ വില താഴ്ത്താൻ പ്രസിഡന്‍റ് ട്രംപ് ഇനിയും പ്രസ്താവനകൾ നടത്തുകയും ചെയ്യും.
ഈ പോര് ഓഹരികളുടെയും ഉത്പന്നങ്ങളുടെയും വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടാക്കും. ചെറിയ രാജ്യങ്ങൾക്കു കൈകാര്യം ചെയ്യാവുന്നതിനപ്പുറമായിരിക്കും വിപണിയിലെ കോളിളക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.