ലീഗ് കപ്പ് ഫൈനൽ: മാഞ്ചസ്റ്റർ യുണൈറ്റഡ്-സതാംപ്ടൺ പോരാട്ടം
ലീഗ് കപ്പ് ഫൈനൽ: മാഞ്ചസ്റ്റർ യുണൈറ്റഡ്-സതാംപ്ടൺ പോരാട്ടം
Saturday, February 25, 2017 1:54 PM IST
ലണ്ടന്‍: ഇംഗ്ലീഷ് ആഭ്യന്തര ഫുട്‌ബോളിലെ ലീഗ് കപ്പ് ഫൈനല്‍ ഇന്ന്. ഇംഗ്ലണ്ടിലെ പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സതാംപ്ടണും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 10നാണ് ജേതാക്കളെ നിര്‍ണയിക്കുന്ന പോരാട്ടം.

1976ല്‍ എഫ്എ കപ്പ് നേടിയ സതാംപ്ടൺ രണ്ടാമത്തെ പ്രമുഖ കിരീടം തേടിയാണ് ഇറങ്ങുന്നത്. അന്ന് നടന്ന ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് സെയിന്‍റ്സ് എന്ന് അപരനാമമുള്ള സതാംപ്ടണ്‍ ജേതാക്കളായത്. 1979നുശേഷം ആദ്യമായാണ് സതാംപ്ടണ്‍ ലീഗ് കപ്പിന്‍റെ ഫൈനലില്‍ എത്തുന്നത്. 1979ല്‍ നടന്ന ഫൈനലില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് സതാംപ്ടണ്‍ പരാജയപ്പെട്ടു. വിവിധ ടൂർണമെന്‍റുകളിൽ ഭേദപ്പെട്ടതരത്തിൽ മുന്നോട്ടു പോകുന്ന യുണൈറ്റഡിനാണെങ്കില്‍ പ്രീമിയര്‍ ലീഗില്‍ തുടരുന്ന സമ്മിശ്ര പ്രകടനത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ ഒരു കിരീടം കിട്ടിയേ തീരു. യുണൈറ്റഡിന്‍റെ ഒമ്പതാമത് ലീഗ് കപ്പ് ഫൈനലാണ്. ഇതില്‍ നാലു തവണ ജേതാക്കളായപ്പോള്‍ നാലു പ്രാവശ്യം തോല്‍ക്കുകയും ചെയ്തു. ഇതിലെ മൂന്നു ജയങ്ങള്‍ 2006ല്‍ വിഗാന്‍, 2009ല്‍ ടോട്ടനം, 2010ല്‍ ആസ്റ്റണ്‍ വില്ല തുടങ്ങിയവര്‍ക്കെതിരേയായിരുന്നു. ചുവന്ന ചെകുത്താന്‍മാര്‍ ജേതാക്കളായാല്‍ ടീം മാനേജര്‍ ഹൊസെ മൗറിഞ്ഞോയ്ക്ക് ഒരു പൊന്‍തൂവലാകും. ചെല്‍സിക്കൊപ്പം മൂന്നു ലീഗ് കപ്പ് (2005, 2007, 2015) കിരീടങ്ങള്‍ നേടിയിട്ടുള്ള മൗറിഞ്ഞോയ്ക്കു നാലാം തവണയും അതില്‍ മുത്തമിടാം. കൂടാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമുള്ള പ്രധാനപ്പെട്ട ഒരു ട്രോഫിയും ഈ പോര്‍ച്ചുഗീസുകാരന് സ്വന്തമാക്കാനാകും. ഇതിനു മുമ്പ് ചുവന്ന ചെകുത്താന്‍മാര്‍ക്കൊപ്പം എഫ്എ കമ്യൂണിറ്റി ഷീല്‍ഡ് നേടിയിട്ടുണ്ട്. വെംബ്ലിയിലാണ് യുണൈറ്റഡ് കമ്യൂണിറ്റി ഷീല്‍ഡില്‍ മുത്തമിട്ടത്. അതുകൊണ്ട് സീസണിലെ രണ്ടാം കിരീടവും അവിടെനിന്ന് നേടാനാണ് ചുവന്ന ചെകുത്താന്മാര്‍ ലക്ഷ്യമിടുന്നത്. ലീഗ് കപ്പിന്‍റെ ഫൈനലിലെത്തിയ എല്ലാ പ്രാവശ്യവും മൗറിഞ്ഞോ വിജയം നേടിയിട്ടുണ്ട്.


ഇന്നു നടക്കുന്ന മത്സരത്തില്‍ ഇരുടീമിലും പല മാറ്റങ്ങള്‍ ഉണ്ടാകും. സതാംപ്ടണു വേണ്ടി മാര്‍ട്ടിന്‍ കസേറസ് അരങ്ങേറ്റം കുറിക്കും. 29കാരനായ മുന്‍ ബാഴ്‌സലോണ, യുവന്‍റസ് പ്രതിരോധതാരം കഴിഞ്ഞയാഴ്ചയാണ് ക്ലബ്ബിനൊപ്പം ചേര്‍ന്നത്. ഈ സീസണുശേഷം ചൈനീസ് ക്ലബ്ബില്‍ ചേരുമെന്ന് കരുതപ്പെടുന്ന നായകന്‍ വെയ്ന്‍ റൂണിയെ ഇന്ന് ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് മൗറിഞ്ഞോ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആദ്യ പതിനൊന്നില്‍ കാണുന്ന കാര്യത്തില്‍ ഉറപ്പില്ല. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു കളികള്‍ റൂണിക്കു നഷ്ടമായിരുന്നു. എന്നാല്‍ യുണൈറ്റഡിന്‍റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഹെൻ‌റിക് മിഖിത്രായന്‍ ഇന്നിറങ്ങില്ല. മൈക്കിള്‍ കാരിക് ഇന്നു കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാഞ്ചസ്റ്റര്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് തുടരുന്ന ഫോമിലാണ് ചുവന്ന ചെകുത്താന്മാരുടെ പ്രതീക്ഷകള്‍. പോള്‍ പോഗ്ബ, യുവാന്‍ മാട്ട എന്നിവരും മികച്ച ഫോമിലാണ്. സതാംപ്ടണിന്‍റെ ഷെയ്ന്‍ ലോംഗ്, മോണോലോ ഗബിയാഡിനി എന്നിവരായിരിക്കും ആക്രമണത്തിനു മുന്നില്‍നില്ക്കുക.

സതാംപ്ടണ്‍ പ്ലേമേക്കര്‍ സോഫിയന്‍ ബൗഫല്‍ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കില്‍നിന്നു മോചിതനായി തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ക്ലബ്ബാണ് ഏറ്റവും പ്രധാനപ്പെട്ടത്. കഴിഞ്ഞ സീസണില്‍ ക്ലബ് എഫ്എ കപ്പ് ജേതാക്കളായിരുന്നു. ഈ സീസണിലും ഒരു കിരീടത്തിനായി ശ്രമിക്കുമെന്ന് മൗറിഞ്ഞോ പറഞ്ഞു. ക്ലബ്ബിന്‍റെ ആരാധകര്‍ക്ക് ഇതൊരു വലിയ നിമിഷമാണെന്നും അവര്‍ക്ക് വലിയ സന്തോഷത്തിനുള്ള അവസരം ഒരുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സതാംപ്ടണ്‍ പരിശീലകന്‍ ക്ലൗഡി പ്യൂല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.