ഒ കീഫെ; ഓസീസിന്‍റെ തുറുപ്പുചീട്ട്
ഒ കീഫെ; ഓസീസിന്‍റെ തുറുപ്പുചീട്ട്
Sunday, February 26, 2017 10:23 AM IST
പൂന: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കുന്നതിനിടെ ജനുവരിയില്‍ സ്റ്റീവ് ഒക്കീഫെയോട് ടൂര്‍ണമെന്‍റില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു. ഇന്ത്യന്‍ പര്യടനത്തിനു വേണ്ടിയുള്ള മുന്നൊരുക്കത്തിനായാണ് ഒ കീഫെയെ ബിഗ് ബാഷ് ലീഗില്‍ നിന്ന് മാറ്റിയത്.

പാക്കിസ്ഥാനെതിരേ അവസാന ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തിനു ശേഷമായിരുന്നു ഒ കീഫെ സെലക്ടര്‍മാര്ക്കു‍ പ്രിയങ്കരനായത്. ഇന്ത്യയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ നന്നായി അറിയുന്ന സെലക്ടര്‍മാര്‍ കാത്തുവച്ച ആയുധമായിരുന്നു ഒ കീഫെ. ഏഷ്യന്‍ മണ്ണില്‍ ഒമ്പത് ടെസ്റ്റുകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ഓസീസ് ഇന്ത്യന്‍ പര്യടനത്തിനു കൊടുത്ത പ്രാധാന്യമാണ് ഇതിലൂടെ വെളിവാകുന്നത്.
പ്രകടനത്തിന്‍റെ ചരിത്രത്തേക്കാള്‍ പരിക്കുകളുടെ കഥകളാണ് ഒ കീഫെയുടെ കരിയറില്‍ കൂടുതലുള്ളത്. 2016ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഏറെ പ്രതീക്ഷയോടെ എത്തിയെങ്കിലും ആദ്യടെസ്റ്റില്‍ തന്നെ പിന്‍തുടയ്ക്കു പരിക്കേറ്റ് പിന്‍വാങ്ങാനായിരുന്നു ഒക്കീഫെയുടെ വിധി. പിന്നീട് സിഡ്‌നി പ്രീമിയര്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ വിരലിനു പരിക്കേറ്റ് വീണ്ടും വിശ്രമം. അതിനിടെ മദ്യപിച്ചു പ്രശ്‌നമുണ്ടാക്കിയതിനു പിഴ ശിക്ഷയും ഒകീഫെയ്ക്കു ലഭിച്ചു.


നവംബറില്‍ ക്രിക്കറ്റില്‍ തിരിച്ചുവന്ന ഒ കീഫെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പാക്കിസ്ഥാനെതിരേയുള്ള അഡ്‌ലെയ്ഡ് ടെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വീണ്ടും പരിക്ക് വില്ലനായി. വീണ്ടും പുതുവര്‍ഷ ടെസ്റ്റില്‍ പാക്കിസ്ഥാനെതിരേ മടങ്ങിവന്ന ഒകീഫെ നാലു വിക്കറ്റുകള്‍ സ്വന്തമാക്കി. ബിഗ് ബാഷ് ലീഗ് നഷ്ടമായെങ്കിലും പൂന ടെസ്റ്റ് ഒ കീഫെയ്ക്കു സമ്മാനിച്ചത് വലിയ നേട്ടങ്ങളാണ്.

ഇന്ത്യന്‍ മണ്ണിലെ ആദ്യടെസ്റ്റില്‍ 12 വിക്കറ്റുകള്‍ സ്വന്തമാക്കുക എന്നതിലുപരി ഒരു വിദേശ താരത്തിന്‍റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനമായിരുന്നു പൂനയില്‍ ഒ കീഫെ നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.