കേരള വോളി അസോസിയേഷന്‍റെ അതിക്രമം വീണ്ടും ; കൂട്ടായ്മയില്‍ പങ്കെടുത്തവരെ കൂട്ടത്തോടെ പുറത്താക്കി
കേരള വോളി അസോസിയേഷന്‍റെ അതിക്രമം വീണ്ടും ; കൂട്ടായ്മയില്‍ പങ്കെടുത്തവരെ  കൂട്ടത്തോടെ പുറത്താക്കി
Wednesday, March 22, 2017 11:51 AM IST
കോട്ടയം: കേരള വോളിബോള്‍ അസോസിയേഷന്‍റെ ഏകപക്ഷീയ പരാക്രമം വീണ്ടും. അസോസിയേഷനെതിരേ കലാപക്കൊടി ഉയര്‍ന്ന പശ്ചാത്തലത്തില്‍ വോളിബോളിന്‍റെ ഉയര്‍ച്ച ലക്ഷ്യമിട്ട് മുന്‍താരങ്ങള്‍ അടക്കമുള്ളവര്‍ കൊച്ചിയില്‍ നടത്തിയ കൂട്ടായ്മയില്‍ പങ്കെടുത്ത ജോയിന്‍റ് സെക്രട്ടറി അടക്കമുള്ള ആറു ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി.

കോച്ചിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. സാമുവല്‍, കോച്ചിംഗ് കമ്മിറ്റി കണ്‍വീനര്‍ പ്രഫ. മാത്യൂസ് ജേക്കബ്, സംസ്ഥാന സമിതി അംഗങ്ങളായ സി.വി. വിപിനചന്ദ്രന്‍ നായര്‍, ഹനീഫ റാവുത്തര്‍, ആര്‍. ഹരിദാസന്‍, ജോയിന്‍റ് സെക്രട്ടറി ശാന്തന്‍ മലയാലപ്പുഴ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ചാര്‍ലി ജേക്കബ് അറിയിച്ച്.

അസോസിയേഷന്‍റെ ഭരണം അടുത്ത തെരഞ്ഞെടുപ്പിലും കൈയ്യടക്കിവയ്ക്കുകയാണ് ഈ സസ്‌പെന്‍ഷന്‍റെ പിന്നിലെന്നാണ് മുന്‍ താരങ്ങളുടെ അഭിപ്രായം. ജൂണിനുള്ളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് അധികാരമുള്ളവരെയാണ് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. ഇവര്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ടോം ജോസഫ് പറഞ്ഞു.


സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകര്‍ അടക്കമുള്ളവര്‍ കൊച്ചിയില്‍ നടന്ന വോളിബോള്‍ സംഗമത്തില്‍ പങ്കെടുത്തെങ്കിലും അവര്‍ക്കെതിരേ നടപടി ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ അടക്കമുള്ള മുന്‍ താരങ്ങളെ അധിക്ഷേപിക്കുകയും വോളിബോളിന്‍റെ ഉന്നമനത്തിന് എതിരുനില്‍ക്കുകയും ചെയ്യുന്ന സംസ്ഥാന അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാലകത്ത് ബഷീര്‍ രാജിവയ്ക്കണമെന്ന പ്രമേയം വോളിബോള്‍ സംഗമത്തില്‍ പാസാക്കിയിരുന്നു.

ബഷീര്‍ നേതൃസ്ഥാനത്തു തുടരുകയാണെങ്കില്‍ വരുന്ന അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മുന്‍താരങ്ങളുടെ കൂട്ടായ്മ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.സിറിൽ സി വള്ളൂർ, ടോം ജോസഫ്, കേരള ടീമംഗം കിഷോർ കുമാർ, എം.സി ചാക്കോ, സലോമി രാമു, ആർ. രാജീവ്, രാജ് വിനോദ് തുടങ്ങിയവർക്കു പുറമേ ഒളിന്പ്യൻ കെ.എം. ബിനു, ബാസ്കറ്റ്ബോൾ മുൻ താരം സുഭാഷ് ഷേണായി എന്നിവരും കൊച്ചി യിൽ നടന്ന വോളിബോൾ സംഗമത്തിൽ പങ്കെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.