ബംഗാളിനു ഫൈനല്‍ ബര്‍ത്ത്
ബംഗാളിനു ഫൈനല്‍ ബര്‍ത്ത്
Thursday, March 23, 2017 11:43 AM IST
പനാജി: മുഴുവന്‍ സമയവും ഇരുടീമും ഗോള്‍ വല ചലിപ്പിതെ വന്നപ്പോൾ അധിക സമയത്തേക്കും തുടര്‍ന്ന് ട്രൈബ്രേക്കറിലേക്കും നീണ്ടപ്പോഴും ബംഗാളും മിസോറാമും സമനിലയില്‍. ഒടുവില്‍ സഡൻ ഡെത്തില്‍ മിസോറാമിനെ തകര്‍ത്ത് ബംഗാള്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. സന്തോഷ് ട്രോഫി ആദ്യ സെമിയില്‍ 6-5എന്ന സ്‌കോറിനാണ് ബംഗാള്‍ വിജയമുറപ്പിച്ചത്.

മുഴുവന്‍ സമയവും ഗോള്‍ രഹിത സമനിലയിലായ മത്സരം അധിക സമയം പൂര്‍ത്തിയായപ്പോഴും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഇതോടെ മത്സരം ട്രൈബ്രേക്കറിലേക്ക് നീണ്ടു. ട്രൈബ്രേക്കറില്‍ ഇരു ടീമുകളും അഞ്ചില്‍ നാലു ഷോട്ടുകളും ഗോളാക്കി തുല്യത പാലിച്ചു. മിസോറാമിനുവേണ്ടി ലാല്‍ റമാവിയ, സോട്ടിയ, അപ്പുയ, ലാല്‍ റിഞ്ചന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ അവരുടെ ഗോളി കൂടിയായ ലാല്‍ മുനയയുടെ ഷോട്ട് ബംഗാള്‍ ഗോളി ശങ്കര്‍ റോയ് തടുത്തു.

ബംഗാളിനു വേണ്ടി റാണാ ഗരാമി, മന്‍വീര്‍ സിംഗ്, സമദ് അലി മാലിക്, മുംതാസ് അക്തര്‍ എന്നിവരുടെ ഷോട്ട് ലക്ഷ്യം കണ്ടപ്പോള്‍ മൊണോട്ടോഷിന്‍റെ ഷോട്ട് പോസ്റ്റില്‍ പതിച്ച് പുറത്തേക്ക്. ഇതോടെ ട്രൈബ്രേക്കറില്‍ ഇരു ടീമും 4-4 എന്ന തുല്യ നിലയില്‍. സഡണ്‍ ഡെത്തിൽ ആദ്യം കിക്കെടുത്ത് മിസോറാമിന്‍റെ വഞ്ചുവാങ്ങ് പന്ത് ഗോള്‍ പോസ്റ്റിന്‍റെ വലതു മൂലയിലേക്ക് നിറയൊഴിച്ചു.


മറുപടിയെന്നോണം ബംഗാളിനു വേണ്ടി അവരുടെ പത്താം നമ്പര്‍ താരം എസ് കെ. ഫയാസ് എടുത്ത ഷോട്ട് മിസോറാമിന്‍റെ ഗോളിയെയും കബളിപ്പിച്ച് പോസ്റ്റിന്‍റെ വലതു മൂലയില്‍. സ്‌കോര്‍ 5-5. തുടര്‍ന്ന് മിസോറാമിനായി അവരുടെ ഏഴാം നമ്പര്‍ താരം ലാല്‍ ബിനാക്കുല തൊടുത്ത ഷോട്ട് ബംഗാള്‍ ഗോളി തടുത്തിട്ടു. ബംഗാളിനായി ഷോട്ട് എടുക്കാന്‍ അവരുടെ ബസന്താ സിംഗ് പോസ്റ്റിനടുത്തേയ്ക്ക് നടന്നടുത്തപ്പോള്‍ ഇരു ടീമിന്‍റെയും മറ്റു താരങ്ങള്‍ നിശബ്ധരായി കാത്തിരിപ്പ്. ബസന്താ സിംഗിന്‍റെ തകര്‍പ്പന്‍ ഷോട്ട് മിസോറാമിന്‍റെ ഗോളിയെയും പരാജയപ്പെടുത്തി ഗോള്‍പോസ്റ്റില്‍ പതിച്ചതോടെ ബംഗാള്‍ താരങ്ങളുടെ മുഖത്ത് സന്തോഷാരവം. ശക്തമായ ആക്രമണങ്ങള്‍ ഇല്ലാതെ യായിരുന്നു ഇരുപകുതിയും അധികസമയ വും അവസാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.