ബും..ബും... ബുംറ
ബും..ബും... ബുംറ
Saturday, April 29, 2017 11:28 AM IST
രാജ്കോട്ട്: സൂപ്പർ ഓവറിൽ മുംബൈ ഇന്ത്യൻസിനു അഞ്ചു റണ്‍സ് ജയം. സൂപ്പർ ഓവറിൽ അനായാസ ജയം പ്രതീക്ഷിച്ച ഗുജറാത്ത് ലയണ്‍സിനെ ജസ്പ്രീത് ബുംറയുടെ മികച്ച പന്തുകളാണ് തകർത്തത്.

ഐപിഎൽ പത്താം സീസണിലെ ആദ്യ സൂപ്പർ ഓവറായിരുന്നു. അവസാന പന്തുവരെ ആവേശം നിറച്ച മത്സരത്തിൽ ഗുജറാത്ത് ലയണ്‍സ് ഉയർത്തിയ 154 റണ്‍സ് പിന്തുടർന്ന മുബൈ, 20 ഓവറിൽ 153 റണ്‍സിനു പുറത്തായി. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടു. സൂപ്പർ ഓവറിൽ മുംബൈക്കു രണ്ട് വിക്കറ്റ് നഷ്ടത്തിൽ 11 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. കെയ്റോണ്‍ പൊളാർഡ് (10), ജോസ് ബട്‌ലർ (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് ലയണ്‍സിന്‍റെ വെടിക്കെട്ടു ബാറ്റ്സ്മാൻമാരായ ആരോണ്‍ ഫിഞ്ചിനും മക്കല്ലത്തിനും ആറു റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ജെസ്പ്രീത് ബുംറയാണ് പന്തെറിഞ്ഞത്. നോബോളിലൂടെയാണ് ബുംറ ബൗളിംഗ് തുടങ്ങിയത്. രണ്ടാം പന്ത് വൈഡായപ്പോൾ ഗുജറാത്ത് വിജയം പ്രതീക്ഷിച്ചു. എന്നാൽ, മികച്ച പന്തുകളിലൂടെ കൂടുതൽ റണ്‍സ് വഴങ്ങാതെ ബുംറ മുംബൈയെ ജയത്തിലെത്തിച്ചു.


ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ഒന്പത് വിക്കറ്റിന് 153 റണ്‍സ് നേടിയിരുന്നു. അനായാസ ജയം പ്രതീക്ഷിച്ച മുംബൈ ഗംഭീര തുടക്കമിട്ടു. പാർഥിവ് പട്ടേൽ (44 പന്തിൽ 70) മുംബൈയെ വേഗത്തിൽ വിജയത്തിലെത്തിക്കുമെന്നു തോന്നിച്ചു. കൃത്യമായ വിക്കറ്റുകൾ വീഴ്ത്തി ബൗളർമാർ ആഞ്ഞടിച്ചതോടെ മുംബൈ ബാറ്റിംഗ് നിര കടപുഴകി. അവസാന ഓവറിൽ 11 റണ്‍സാണ് മുംബൈക്കു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, 10 റണ്‍സ് മാത്രമാണ് മുംബൈക്ക് നേടാനായുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.