ഇൻഫാന്‍റിനോയ്ക്കെതിരേ ആരോപണം
ഇൻഫാന്‍റിനോയ്ക്കെതിരേ  ആരോപണം
Saturday, June 24, 2017 11:34 AM IST
ബര്‍ലിന്‍: ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോയ്‌ക്കെതിരേ അന്വേഷണം നടത്തിയതിനാണ് സംഘടനയുടെ എത്തിക്‌സ് കമ്മിറ്റിയില്‍നിന്ന് പ്രസിഡന്‍റ് അടക്കമുള്ള അംഗങ്ങളെ പുറത്താക്കിയതെന്നു സൂചന. കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോളിന്‍റെ (സിഎഎഫ്) പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇന്‍ഫാന്‍റിനോ അവിഹിതമായി ഇടപെട്ടെന്ന ആരോപണത്തെക്കുറിച്ചായിരുന്നു അന്വേഷണം. എന്നാല്‍ അവരുടെ വായടപ്പിച്ചുള്ള നടപടിയായി ഇന്‍ഫാന്‍റിനോയുടേത്.

സ്വിസ് പ്രോസിക്യൂട്ടര്‍ കോര്‍നല്‍ ബോര്‍ബെലിയായിരുന്നു എത്തിക്‌സ് കമ്മിറ്റിയുടെ അന്വേഷണ ചേംബര്‍ അധ്യക്ഷന്‍. മഡഗാസ്‌കര്‍ പ്രതിനിധി അഹമ്മദ് അഹമ്മദിനെ സിഎഎഫ് പ്രസിഡന്‍റാക്കുന്നതിന് ഇന്‍ഫാന്‍റിനോ ഇടപെട്ടു എന്നായിരുന്നു മുഖ്യമായ ആരോപണം.

അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ബോര്‍ബെലിയെയും ജര്‍മനിയില്‍ നിന്നുള്ള മുന്‍ ജഡ്ജ് ഹാന്‍സ് ജോവാഹിം എക്കെര്‍ട്ടിനെയും പുറത്താക്കുകയായിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഫിഫ ഇനിയും തയാറായിട്ടില്ല. എന്നാല്‍, ആഫ്രിക്കന്‍ പ്രതിനിധികള്‍ നല്‍കിയ തെളിവിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നിര്‍ണായക വഴിത്തിരിവിലായിരുന്നു എന്നും സൂചനയുണ്ട്.


ഇതിനിടെ മറ്റൊരു ആരോപണവും ഇന്‍ഫാന്‍റിനോയുടെ നേര്‍ക്കുയർന്നിട്ടുണ്ട്. 2015 കാലയളവില്‍ ഇന്‍ഫാന്‍റിനോ യുവേഫയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. അക്കാലത്ത് ഫിഫ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കാമ്പെയിനില്‍ പങ്കെടുക്കാന്‍ അനാവശ്യമായി പണം ചെലവുചെയ്തു എന്നാണ് ആരോപണം. ഇതിലേക്ക് അഞ്ചുലക്ഷം യൂറോ കൈപ്പറ്റിയതായും ആരോപണത്തില്‍ പറയുന്നു. 2016 ഫെബ്രുവരിയിലാണ് ഇന്‍ഫാന്‍റിനോ ഫിഫ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

ജോസ് കുമ്പിളുവേലില്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.