പത്തനംതിട്ടയുടെ അഭിമാനമായി അനന്ദു
പത്തനംതിട്ടയുടെ അഭിമാനമായി അനന്ദു
Friday, October 20, 2017 12:37 PM IST
സീനിയർ ആണ്‍കുട്ടികളുടെ 400 മീറ്റർ വിഭാഗത്തിൽ സ്വർണം നേടിയ ഇരവിപേരൂർ സെന്‍റ് ജോണ്‍സ് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർഥിയായ അനന്ദു വിജയൻ രണ്ടു വർഷമായി സംസ്ഥാന സ്കൂൾ കായികമേളയിൽ പത്തനംതിട്ടയുടെ സ്വർണ പ്രതീക്ഷയാണ്. കഴിഞ്ഞ വർഷം ജൂണിയർ വിഭാഗത്തിൽ ഇതേയിനത്തിൽ സ്വർണം നേടി. ഇത്തവണ കാലിനേറ്റ പരിക്കിനെ വകവയ്ക്കാതെ ഇറങ്ങിയാണ് അനന്ദു വിജയം പിടിച്ചെടുത്തത്.

കാഴ്ചശക്തിയില്ലാത്ത പിതാവ് വിജയന്‍റെയും വസ്ത്രവ്യാപാരശാലയിൽ ജോലിക്കാരിയായ അമ്മ ജയശ്രീയുടെയും ഏക പ്രതീക്ഷയാണ് ഈ പതിനാറുകാരൻ. കഴിഞ്ഞ നാഷണൽ സ്കൂൾ മീറ്റിൽവച്ച് കാൽ മടങ്ങിയെങ്കിലും ആത്മവീര്യം കാലുകളിലേക്ക് പകർത്തിയ അനന്ദു വിജയം പിടിച്ചെടുക്കുകയായിരുന്നു.

ഏഴാം ക്ലാസ് മുതൽ മത്സരിക്കാൻ തുടങ്ങിയതാണെങ്കിലും പത്താം ക്ലാസിലെത്തിയപ്പോഴാണ് തനിക്ക് ഒരു മെഡൽ നേടാനായതെന്ന് അനന്ദു പറയുന്നു. 400മീറ്റർ, 400 മീറ്റർ ഹർഡിൽസ് എന്നീ ഇനങ്ങളാണ് അനന്ദുവിന്‍റെ പ്രിയ ഇനങ്ങൾ. കഴിഞ്ഞ നാഷണൽ സ്കൂൾ മീറ്റിൽ പരിക്കേറ്റതിനാൽ നാലാം സ്ഥാനത്താണ് അനന്ദു ഫിനിഷ് ചെയ്തത്. പരിശീലകൻ അനീഷ് തോമസിന്‍റെ വീട്ടിൽ നിന്നാണ് അനന്ദു പഠിക്കുന്നത്.


അനന്ദുവുൾപ്പെടെ എട്ടുപേരെയാണ് അനീഷ് തോമസ് സ്വന്തം വീട്ടിൽ താമസിപ്പിച്ച് പരിശീലിപ്പിക്കുന്നത്. അവരെല്ലാം മീറ്റിനെത്തിയിട്ടുമുണ്ട്. 400 മീറ്റർ ഹർഡിൽസും 800 മീറ്റർ ഓട്ടവും അനന്ദുവിന് അവശേഷിക്കുന്നുണ്ട്. പാലക്കാട് കുമരംപുത്തൂർ കെഎച്ച്എസിന്‍റെ മുഹമ്മദ് മുർഷിദ് ചെറേത്തിനാണ് 400 മീറ്ററിൽ വെള്ളി. തിരുവനന്തപുരം സായിയുടെ വി. മുഹമ്മദ് ഫായിസ് വെങ്കലം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.