സൂര്യജിത്തിന്‍റെ മീറ്റ് റിക്കാർഡിൽ അച്ഛന്‍റെ മനം നിറഞ്ഞു
സൂര്യജിത്തിന്‍റെ മീറ്റ് റിക്കാർഡിൽ അച്ഛന്‍റെ മനം നിറഞ്ഞു
Sunday, October 22, 2017 10:54 AM IST
പാലാ: ജൂണിയർ ആണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ മീറ്റ് റിക്കാർഡോടെ ആർ.കെ. സൂര്യജിത്ത് സ്വർണത്തിലേക്ക് കുതിച്ചപ്പോൾ നിറഞ്ഞു തുളുന്പിയത് പിതാവ് രമേശിന്‍റെ ഹൃദയം. ഒരിക്കൽ സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത ലോംഗ്ജംപ് താരമായിരുന്നു രമേശ്. 1986ൽ പത്തനംതിട്ടയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലായിരുന്നു രമേശ് പങ്കെടുത്തത്. അന്ന് മേളയിൽ പങ്കെടുത്തെങ്കിലും പിന്നീട് രമേശിലെ ജംപറിന് ആശിച്ച നേട്ടങ്ങളൊന്നും കൈവരിക്കാനായില്ല. അതിന്‍റെ നഷ്ടം തന്‍റെ മക്കളിലൂടെ തീർക്കുകയാണ് രമേശ്. കൂട്ടിന് ഭാര്യ സുമതിയുമുണ്ട്.

രമേശിന്‍റെ മൂത്തമകനായ സൂര്യജിത്ത് പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. സംസ്ഥാന സ്കൂൾ മീറ്റിൽ സൂര്യജിത്തിന്‍റെ ആദ്യ സ്വർണമാണിത്. കഴിഞ്ഞ തവണ വെള്ളി നേടിയിരുന്നു. വളരെ ചുരുങ്ങിയ സമയത്തെ പരിശീലനം കൊണ്ടാണ് സൂര്യജിത്ത് ഈ നേട്ടം കൈവരിച്ചതെന്ന് പരിശീലകൻ സി.ഹരിദാസ് പറയുന്നു.

സൂര്യജിത്തിന്‍റെയും അനുജൻ വിശ്വജിത്തിന്‍റെയും ഇഷ്ട ഇനം ഹർഡിൽസ് തന്നെയാണ്.
സബ് ജൂണിയർ വിഭാഗം 80 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്‍റെ സ്വർണ പ്രതീക്ഷയായിരുന്ന വിശ്വജിത്ത് വ്യക്തമായ ലീഡോടെ മുന്നേറുന്പോഴാണ് അപ്രതീക്ഷമായി ഹർഡിലിൽ തട്ടി വീഴുന്നത്. തുടർന്ന് മത്സരം പൂർത്തിയാക്കാൻ കഴിയാതെ വിശ്വജിത്ത് മടങ്ങുകയായിരുന്നു. സൂര്യജിത്തിന്‍റെ മത്സരത്തിനു തൊട്ടുമുന്പായിരുന്നു അത്. എന്നാൽ, ജ്യേഷ്ഠൻ സ്വർണം നേടിയതോടെ തന്‍റെ ദുഃഖം സന്തോഷത്തിനു വഴിമാറിയെന്ന് എട്ടാംക്ലാസ് വിദ്യാർഥിയായ വിശ്വജിത്ത് പറഞ്ഞു.

അജിത് ജി. നായർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.