ബ്ലാസ്റ്റേഴ്സിൽ പലായനം, സിഫ്നിയോസും...
ബ്ലാസ്റ്റേഴ്സിൽ പലായനം, സിഫ്നിയോസും...
Tuesday, January 23, 2018 9:57 PM IST
കൊച്ചി: ആദ്യ പരിശീലകൻ റെനി മ്യൂലൻസ്റ്റിനു പിന്നാലെ ഹോളണ്ട് താരം മാർക്ക് സിഫ്നിയോസും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. പരസ്പര സമ്മതത്തോടെയും ചർച്ചകൾ നടത്തിയ ശേഷവുമാണു താരം ടീം വിട്ടതെന്നാണു ഒൗദ്യോഗികമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചത്.

സിഫ്നിയോസിന്‍റെ ഇതുവരെയുള്ള സേവനങ്ങൾക്കു മാനേജ്മെന്‍റ് നന്ദിയും അറിയിച്ചു. മധ്യനിരയിൽ കളി മെനയാൻ ആളില്ലാത്തതാണു ബ്ലാസ്റ്റേഴ്സിന്‍റെ മോശം പ്രകടനങ്ങൾക്കു കാരണമെന്നു വിമർശനം ഉയർന്നിരുന്നു. കെസിറോണ്‍ കിസിറ്റോ എത്തിയതോടെ ഈ പ്രശ്നം ഒരുപരിധി വരെ പരിഹരിക്കപ്പെട്ടെങ്കിലും ഉഗാണ്ടൻ താരവും പരിക്കേറ്റു പുറത്തായി. ഇതോടെ, മധ്യനിരയിലേക്കു പുതിയ താരത്തെ എത്തിക്കുന്നതിന്‍റെ ഭാഗമായിട്ടാണു സിഫ്നിയോസിനെ ഒഴിവാക്കിയതെന്നാണു സൂചന.

മികച്ച ഒരു സ്ട്രൈക്കറോ മിഡ്ഫീൽഡറോ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോ അടയ്ക്കും മുൻപ് ടീമനെത്തിയേക്കും. തോളിനു പരിക്കേറ്റ കിസിറ്റോയും ക്ലബ്ബ് വിടാനുള്ള സാധ്യതയുണ്ട്. പകരം ചില താരങ്ങളുമായി മാനേജ്മെന്‍റ് ചർച്ചയും നടത്തുന്നുണ്ട്. ടീമിനുള്ളിലെ പ്രശ്നങ്ങളും പുതിയ പരിശീലകൻ ഡേവിഡ് ജെയിംസുമായുള്ള സ്വരച്ചേർച്ചയില്ലായ്മയുമാണു തിരിച്ചു ഹോണ്ടിലേക്കുള്ള താരത്തിന്‍റെ മടക്കത്തിനു കാരണമെന്നും റിപ്പോർട്ടുകളുണ്ട്. ഏറെ പ്രതീക്ഷകളോടെ സീസണ്‍ ആരംഭിച്ച സിഫ്നിയോസിനു കഴിഞ്ഞ മത്സരങ്ങളിൽ റിസർവ് ബെഞ്ചിലായിരുന്നു സ്ഥാനം. ഗോവയ്ക്കെതിരേ തോറ്റ മത്സരത്തിൽ രണ്ടാം പകുതിയുടെ അധിക സമയത്താണു സിഫ്നിയോസിനെ ഡേവിഡ് ജെയിംസ് കളത്തിലിറക്കിയത്.

ബ്ലാസ്റ്റേഴ്സിനു വേണ്ടി സീസണിൽ മികച്ച പ്രകടനങ്ങൾ നടത്തിയ താരങ്ങളിൽ ഒരാളാണു സിഫ്നിയോസ്. ഇയാൻ ഹ്യൂമിനൊപ്പം നാലു ഗോൾ നേടി ടീമിന്‍റെ ടോപ് സ്കോറുമാണു ഇരുപത്തിയൊന്നുകാരനായ ഡച്ച് താരം. സീസണിൽ 12 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച സിഫ്നിയോസ് 698 മിനിറ്റുകൾ ടീമിനായി പന്തു തട്ടി. നാലു ഗോളുകൾ നേടിയെപ്പോൾ ഒരു ഗോളിന് അവസരമൊരുക്കി. 15 ഷോട്ടുകൾ പായിക്കാനും മൂന്നു ക്രോസുകളും നൽകാൻ താരത്തിനു സാധിച്ചു.


ലീഗിന്‍റെ തുടക്കത്തിൽ ഒരു ഗോൾ പോലും നേടാൻ ബ്ലാസ്റ്റേഴ്സിനു കഴിയാതിരുന്ന ഘട്ടത്തിൽ ടീമിനായി ആദ്യ ഗോൾ നേടിയതു സിഫ്നിയോസായിരുന്നു. മുംബൈ സിറ്റി എഫ്സിക്കെതിരേ സീസണിലെ മൂന്നാം മത്സരത്തിന്‍റെ 14-ാം മിനിറ്റിൽ കൊച്ചിയിലായിരുന്നു ആ ഗോൾ. ടീം വിട്ട പരിശീലകൻ റെനി മ്യൂലൻസ്റ്റിൻ എത്തിച്ച താരങ്ങളിൽ ഒരാളാണു സിഫ്നിയോസ്. കഴിഞ്ഞ ദിവസം ടീം വിട്ട ശേഷമുള്ള മ്യൂലൻസ്റ്റിന്‍റെ ആദ്യ പ്രതികരണം പുറത്തു വന്നിരുന്നു. ടീം മാനേജ്മെന്‍റിനെ വിമർശിച്ചും നായകൻ സന്ദേശ് ജിങ്കനെതിരേ ആരോപണങ്ങൾ ഉയർത്തിയുമാണു റെനെ പ്രതികരിച്ചത്.

ടീമിൽ പ്രശ്നങ്ങൾ

കോട്ടയം: കേരള ബ്ലാസ്റ്റേഴ്സ് ക്യാന്പിൽ കളിക്കാർ തമ്മിൽ കടുത്ത ഭിന്നത നിലനില്ക്കുന്നതായി ടീമിനകത്തുനിന്ന് വിവരങ്ങൾ. റെനെ മ്യൂലസ്റ്റീനിന്‍റെ മദ്യപാന പരാമർശത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട് വിശദീകരണം നല്കാൻ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ‌ തീരുമാനിച്ചിരുന്നു. എന്നാൽ, ടീം മാനേജ്മെന്‍റും കോച്ച് ഡേവിഡ് ജയിംസും ജിങ്കന്‍റെ നീക്കത്തിന് എതിരായിരുന്നു.

സി.കെ. വീനിതും റിനോ ആന്‍റോയും എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ റെനെയെ അപമാനിക്കുന്ന ആംഗ്യം കാണിച്ചതിന് ടീം മാനേജ്മെന്‍റ് വിശദീകരണം ചോദിച്ചെന്നും സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.