ചാന്പ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ "ഇമ്മിണി വല്യ പോര് '
ചാന്പ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ   ഇമ്മിണി വല്യ പോര്
Tuesday, February 20, 2018 1:00 AM IST
ലണ്ടൻ/മ്യൂണിക്: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ പ്രീക്വാർട്ടറിൽ രണ്ട് സൂപ്പർ ഡ്യൂപ്പർ പോരാട്ടങ്ങൾ. ഹെവിവെയ്റ്റ് ബാഴ്സലോണ ഇംഗ്ലീഷ് വന്പനായ ചെൽസിയെ നേരിടുന്പോൾ ജർമൻ ശക്തിയായ ബയേണ്‍ മ്യൂണിക് തുർക്കിയിൽനിന്നുള്ള ബെസിക്റ്റാസുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഇന്നു രാത്രി 1.15 മുതലാണ് മത്സരങ്ങൾ. ചെൽസിയും ബയേണും തങ്ങളുടെ മൈതാനത്താണ് ഇറങ്ങുന്നതെന്നത് അവർക്ക് ആശ്വാസദായകമാണ്.

ചെൽസി x ബാഴ്സ

യൂറോപ്പിൽ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളിൽ ഒന്നാണ് ലയണൽ മെസിയുടെ ബാഴ്സലോണ. മെസിതന്നെയാണ് ശ്രദ്ധാകേന്ദ്രവും. മെസിയുടെ ബാഴ്സയുമായി ഇംഗ്ലണ്ടിൽനിന്ന് ഏറ്റുമുട്ടിയിട്ടുള്ളത് ചെൽസി, ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയാണ്. സിറ്റിക്കും യുണൈറ്റഡിനും ആഴ്സണലിനും എതിരേമാത്രമായി 16 കളികളിൽനിന്ന് 17 ഗോളുകൾ മെസി നേടിയിട്ടുണ്ട്. അവയ്ക്കെതിരേ 11 ജയം നേടിയപ്പോൾ തോറ്റത് ഒരിക്കൽ മാത്രം. എന്നാൽ, ചെൽസിക്കെതിരേ ഏറ്റുമുട്ടിയപ്പോഴെല്ലാം മെസിയുടെ ബൂട്ടുകൾ നിശബ്ദമായിരുന്നു. ആ നിശബ്ദത മുറിയുമോ എന്നാണ് ഫുട്ബോൾ ലോകത്തിന്‍റെ കാത്തിരിപ്പ്.

2004-05 സീസണിലാണ് ഇരുവരും പ്രീക്വാർട്ടറിൽ ഇതിനു മുന്പ് നേർക്കുനേർ വന്നിട്ടുള്ളത്. അന്ന് 5-4ന് ചെൽസിക്കായിരുന്നു ജയം. ഇതുവരെ 12 തവണ ഏറ്റുമുട്ടിയതിൽ ചെൽസി നാലും ബാഴ്സ മൂന്നും തവണ വീതം ജയിച്ചു. 18 ഗോളുകൾ പിറന്നു.

അവസാന അഞ്ച് മത്സരങ്ങളിൽ ചെൽസി മൂന്ന് എണ്ണത്തിൽ ജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ പരാജയപ്പെട്ടു. എഫ്എ കപ്പിൽ ഹൾ സിറ്റിയെ കീഴടക്കിയാണ് ചെൽസി എത്തുന്നത്. പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോണിനെയും (3-0) നീലപ്പട കീഴടക്കിയിരുന്നു.

സ്പാനിഷ് ലീഗിൽ അവസാന അഞ്ച് മത്സരങ്ങളിൽ ബാഴ്സ മൂന്നു ജയം നേടിയപ്പോൾ രണ്ടെണ്ണം സമനിലയിൽ കലാശിക്കുകയായിരുന്നു. ഗെറ്റാഫയും എസ്പ്യാനോളുമാണ് ബാഴ്സയെ സമനിലയിൽ പിടിച്ചത്.


ബാഴ്സ നിരയിൽ സസ്പെൻഷനിലിരിക്കുന്ന നെൽസണ്‍ സെമെഡോ ഇന്ന് ഉണ്ടാകില്ല. പരിക്കേറ്റ ബകയോകോയും ലൂയിസും ചെൽസി നിരയിലും ഉണ്ടാകില്ല. മാർച്ച് 14ന് ബാഴ്സ തട്ടകമായ ന്യൂകാന്പിലാണ് രണ്ടാംപാദമത്സരം.

ബയേണ്‍ x ബെസിക്റ്റാസ്

ബ്ലാക്ക് ഈഗിൾസ് എന്ന വിളിപ്പേരുള്ള ബെസിക്റ്റാസ് രണ്ടും കൽപ്പിച്ചാണ് ഇറങ്ങുന്നത്. പ്രീക്വാർട്ടറിൽ എത്തിയതിലൂടെ ചാന്പ്യൻസ് ലീഗ് നോക്കൗട്ടിൽ കടക്കുന്ന ആദ്യ തുർക്കി ടീം എന്ന നേട്ടം ബെസിക്റ്റാസ് ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ബയേണിനെ അട്ടിമറിക്കാൻ പ്രാപ്തിയില്ലെന്ന് പൊതുവേ കരുതപ്പെടുന്പോഴും ഒരു വെടിക്കുള്ള മരുന്ന് തങ്ങളുടെപക്കലുണ്ടെന്ന് തുർക്കികൾ തെളിയിക്കാനാഗ്രഹിക്കുന്നു.

1997-98 സീസണിലാണ് ഇരു ടീമുകളും അവസാനമായി മുഖത്തോടുമുഖം വന്നത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് പ്രാവശ്യവും ബയേണ്‍ 2-0 എന്ന വ്യത്യാസത്തിൽ വിജയിച്ചു. തുടർച്ചയായ 13 ജയങ്ങൾക്കുശേഷമാണ് ബയേണ്‍ സ്വന്തം തട്ടകത്തിൽ ഇന്ന് പോരിനിറങ്ങുന്നത്. ജെപ് ഹെയ്ൻകസിനു കീഴിൽ നാല് ചാന്പ്യൻസ് ലീഗ് മത്സരങ്ങൾ ബയേണ്‍ വിജയിച്ചുകഴിഞ്ഞു. അതേസമയം, കഴിഞ്ഞ ഏഴ് യൂറോപ്യൻ മത്സരങ്ങളിൽ ഒന്നിൽപോലും തോൽവി അറിഞ്ഞിട്ടില്ല തുർക്കിക്കാർ. മാർച്ച് 14ന് ഇസ്താംബുളിലാണ് രണ്ടാംപാദ പ്രീക്വാർട്ടർ.

ബെസിക്റ്റസ് നിരയിൽ കവ്ലാക്, അന്‍റിക്, ദോഖാൻ തോറെ, ടോസിക് എന്നിവർ ഉണ്ടാകില്ല. പരിക്കേറ്റ ഗോളി മാനുവൽ നോയർ ബയേണിനൊപ്പവും ഇല്ല. വിശ്രമത്തിലായിരുന്ന കോമാൻ ഫിറ്റ്നസ് തെളിയിച്ച് തിരിച്ചെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.