സൂപ്പർ ക്ലൈമാക്സ്
സൂപ്പർ ക്ലൈമാക്സ്
Sunday, May 27, 2018 12:09 AM IST
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2018ന്‍റെ സൂപ്പർ ക്ലൈമാക്സ് ഇന്ന്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴിനു ന‌ടക്കുന്ന ഫൈനലിൽ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് കെയ്ൻ വില്യംസണിന്‍റെ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഈ സീസണിൽ ഇതു നാലാം തവണയാണ് ഇരു ടീമുകളും മുഖാമുഖമെത്തുന്നത്. അഞ്ച് ദിവസം മുന്പ് ഇതേ ഗ്രൗണ്ടിൽവച്ചാണ് ഫഫ് ഡു പ്ലസിയുടെ മികവിൽ ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി ഫൈനലിലെത്തിയത്. മത്സരത്തിനുശേഷമുള്ള നാലു ദിവസം പൂർണ വിശ്രമം ചെന്നൈയ്ക്കു ലഭിച്ചപ്പോൾ സണ്‍റൈസേഴ്സിന് ഫൈനലിലെത്താൻ ഒരിക്കൽക്കൂടി കളത്തിലിറങ്ങേണ്ടിവന്നു. രണ്ടാം ക്വാളിഫയർ മത്സരത്തിനായി കോൽക്കത്തയിലേക്കു പറന്ന സണ്‍റൈസേഴ്സ് അവിടെവച്ച് നൈറ്റ്റൈഡേഴ്സിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. ഒരു ദിവസത്തെ വിശ്രമം മാത്രമേ സണ്‍റൈസേഴ്സിനു ലഭിച്ചുള്ളൂ. ശരിയായ വിശ്രമം ലഭിക്കാത്തതിന്‍റെ ക്ഷീണത്തിലാണ് കെയ്ൻ വില്യംസണും സംഘവും ഇറങ്ങുന്നത്.

ഈ സീസണിൽ മുന്പ് ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും ധോണിയുടെ സൂപ്പർ കിംഗ്സ് ജയിച്ചിരുന്നു. സൺറൈസേഴ്സിനു കീഴടക്കാൻ സാധിക്കാത്ത ടീമായി ചെന്നൈ തുടരുമോ അതോ, ഇതുവരെയുള്ള നാണക്കേടിന് വില്യംസണും സംഘവും മറുപടി നല്കുമോ എന്നീ ചോദ്യങ്ങളുടെ ഉത്തരത്തിനാണ് ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ്. ഐപിഎലിൽ ഇതുവരെ സൂപ്പർ കിംഗ്സും സണ്‍റൈസേഴ്സും ഒന്പത് തവണ ഏറ്റുമുട്ടി. ഇതിൽ ഏഴെണ്ണത്തിൽ മഞ്ഞപ്പട ജയിച്ചപ്പോൾ രണ്ടെത്തിൽ മാത്രമേ ഓറഞ്ച് കുപ്പായക്കാർക്ക് ജയിക്കാനായിട്ടുള്ളൂ.

രണ്ട് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുള്ള സൂപ്പർ കിംഗ്സ് ഒന്പത് വർഷത്തിനിടെ ഏഴു തവണ ഫൈനലിലെത്തി. രണ്ടു വർഷം വിലക്കിനെത്തുടർന്ന് ഐപിഎലിൽ പങ്കെടുക്കാനായില്ല. നായകൻ ധോണിയുടെ എട്ടാം ഫൈനലാണ്. വിലക്കിനെത്തുടർന്നുള്ള രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഫൈനലിലെത്തിയ സൂപ്പർ കിംഗ്സ് വിലക്കിന്‍റെ നൊന്പരം മറികടന്നു.

2011നുശേഷം സൂപ്പർ കിംഗ്സിനു കിരീടം നേടിനായിട്ടില്ല. അതിനുശേഷം നടന്ന മൂന്നു ഫൈനലുകളിൽ തോറ്റു. ഏഴു വർഷത്തിനുശേഷം ക്യാപ്റ്റൻ കൂൾ ഐപിഎൽ കിരീടം ഒരിക്കൽക്കൂടി ചെന്നൈയുടെ മണ്ണിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിഗത, നേതൃത്വ മികവുകൊണ്ട് ധോണിക്ക് ഈ ഐപിഎൽ മികച്ചതായിരുന്നു.

മുൻ മത്സരങ്ങളിലെ കണക്കുപറഞ്ഞ് സണ്‍റൈസേഴ്സിനെ പേടിപ്പിക്കാനാവില്ല. ഏതു ചെറിയ സ്കോർ പോലും പ്രതിരോധിക്കാൻ സണ്‍റൈസേഴ്സ് ബൗളർമാർ മികച്ചവരാണ്. അവരത് തെളിയിക്കുകയും ചെയ്തു. ആദ്യ ക്വാളിഫയറിൽ പൊരുതിയാണ് കെയ്ൻ വില്യംസണ്‍ നയിക്കുന്ന ടീം പരാജയപ്പെട്ടത്. രണ്ടാം ക്വാളിഫയറിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ റഷീദ് ഖാന്‍റെ മികവിൽ തകർത്തു. 2016ലെ കിരീടനേട്ടം ആവർത്തിക്കാനാണ് സണ്‍റൈസേഴ്സ് എത്തുക.

നായകൻ വില്യംസണും ഓപ്പണർ ശിഖർ ധവാനും ഫോമിലെത്തിയാൽ സണ്‍റൈസേഴ്സിന്‍റെ കിരീടപ്രതീക്ഷകൾ വർധിക്കും.

മധ്യനിര മികവിലെത്താത്തതാണ് സണ്‍റൈസേഴ്സിന്‍റെ തലവേദന. ബൗളിംഗിലാണ് ഹൈദരാബാദിന്‍റെ കരുത്ത്. റഷീദ് ഖാനു പുറമെ ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൾ എന്നിവരുടെ മികവിനൊപ്പം കാർലോസ് ബ്രാത്‌വയ്റ്റിന്‍റെ ഓൾറൗണ്ട് മികവും ചേരുന്പോൾ ടീം സുസജ്ജമാകും.
ചെന്നൈ നിരയിൽ നായകൻ ധോണിക്കു പുറമെ, ഓപ്പണർമാരായ ഷെയ്ൻ വാട്സണ്‍, അന്പാടി റായുഡു, സുരേഷ് റെയ്ന, ഡുപ്ലസി, ഡ്വെയ്ൻ ബ്രാവോ, രവീന്ദ്ര ജഡേജ, ഹർഭജൻ സിംഗ് എന്നിവർ മത്സരം തങ്ങളുടെ ഭാഗത്തേക്കാൻ പ്രാപ്തിയുള്ളവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.