വി.എസിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജിഷ്ണുവിന്‍റെ അമ്മ
വി.എസിനു മുന്നിൽ പൊട്ടിക്കരഞ്ഞ്  ജിഷ്ണുവിന്‍റെ അമ്മ
Thursday, February 16, 2017 5:06 PM IST
നാദാപുരം: പാമ്പാടി നെഹ്റു കോളജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട വളയം പൂവംവയൽ സ്വദേശി ജിഷ്ണു പ്രണോയിയുടെ വീട്ടിൽ സാന്ത്വന സ്പർശവുമായി വി.എസ്. അച്യുതാനന്ദനെത്തി.

മകന്‍റെ മരണശേഷം ഭക്ഷണം പോലും കഴിക്കാതെ ജീവച്ഛവമായ അമ്മ മഹിജയുടെ മുന്നിലേക്ക് എത്തിയപ്പോൾ അവർ അച്ഛാ എന്നുറക്കെ വിളിച്ച് വി.എസിന്‍റെകാലിൽ വീണു പൊട്ടിക്കരഞ്ഞു. എന്‍റെ മകനെ അവർ കൊന്നതാണ് അവൻ പാവമായിരുന്നു, പരീക്ഷയുടെ മണിക്കൂറുകൾക്കു മുമ്പു പോലും എന്നെ വിളിച്ച് എല്ലാം പഠിച്ചെന്നു പറഞ്ഞ മകന്‍റെ ശവമാണു പിന്നീടു കാണാൻ കഴിഞ്ഞത്- ആ അമ്മ അലമുറയിട്ടു കരഞ്ഞു. ഞങ്ങൾ ഒറ്റയ്ക്കായി. അവനില്ലാതെ ഒരു ദിവസം പോലും കഴിയുന്നത് ഞങ്ങൾക്ക് ഓർക്കാൻ പോലും കഴിയുന്നില്ല. ഞാൻ ചിലതൊക്കെ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്എന്നൊക്കെ പറഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന ജിഷ്ണുവിന്‍റെ പിതാവ് അശോകൻ കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു. ഞങ്ങൾക്ക് ആരും ഇല്ല പ്രതികൾ ഉന്നത ബന്ധമുള്ളവരും സാമ്പത്തിക ശേഷിയുള്ളവരുമാണ് മകന്‍റെ കൊലയാളികളെ നിയമത്തിന്‍റെ മുന്നിലെത്തിക്കാൻ കൂടെയുണ്ടാവണം അങ്ങയിലാണ് ഞങ്ങളുടെ ഏക പ്രതീക്ഷയെന്നും മഹിജ വി.എസിനോട് പറഞ്ഞു.

പ്രതികളായവരെ പേടിച്ചിട്ടാണു മകന്‍റെ കൂടെയുണ്ടായിരുന്ന വിദ്യാർഥികൾ ഒന്നും പറയാത്തത്. ഇവരെ അറസ്റ്റ് ചെയ്ത് ജയിലിടച്ചാൽ സത്യങ്ങൾ പുറത്ത് വരുമെന്നും അവർ പറഞ്ഞു. 15 മിനിട്ടോളം മാതാപിതാക്കളുടെ സമീപത്തിരുന്ന വി.എസ് അവർ പറഞ്ഞതിനു മറുപടി ഒന്നും പറയാതെ തൊഴു കൈകളുമായി എല്ലാം കേൾക്കുകയും തലകുലുക്കുകയും ചെയ്ത് പുറത്തേക്കിറങ്ങുകയായിരുന്നു.


മകനെ കോളജ് അധികൃതർ കൊന്നതാണെന്നാണു രക്ഷിതാക്കൾ പറയുന്നത്. പ്രതികൾക്കെതിരേ നല്ലപോലെ തെളിവുകൾ ഉണ്ടെന്നും വാറന്‍റ് പുറപ്പെടുവിച്ചെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വി.എസ് പറഞ്ഞു. ഉടനെതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ ഒന്നൊഴിയാതെയെല്ലാം പുറത്തു കൊണ്ട് വരാൻ കഴിയും. അതിനു വേണ്ടിയുള്ള അറസ്റ്റും നടപടികളും പെട്ടെന്ന് ആരംഭിക്കണമെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. ജിഷ്ണുവിന്‍റെ മരണശേഷം രാഷ്‌ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തുള്ളവർ ജിഷ്ണുവിന്‍റെ വീട്ടിലെത്തിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ എത്താതിരുന്നത് വിവാദമായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് ഏരിയാ സെക്രട്ടറി പി.പി. ചാത്തു, ജില്ലാ കമ്മിറ്റിയംഗം വി.പി. കുഞ്ഞികൃഷ്ണൻ എന്നിവരൊപ്പം വിഎസ് എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.