കോഴക്കേസിൽനിന്നു തലയൂരാൻ ബിജെപി
കോഴക്കേസിൽനിന്നു തലയൂരാൻ ബിജെപി
Monday, July 24, 2017 1:03 PM IST
തിരുവനന്തപുരം: ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ ഒരുപോലെ വെട്ടിലാക്കിയ മെഡിക്കൽ കോളജ് കോഴ വിവാദം അന്വേഷണത്തിന്‍റെ തുടക്കത്തിൽ തന്നെ സംസ്ഥാന വിജിലൻസിന് അവസാനിപ്പിക്കേണ്ടിവരുന്നു. പണം നൽകിയതുമായി ബന്ധപ്പെട്ടു താനൊരു ബിജെപി നേതാവിനെതിരേയും പരാതി നൽകിയിട്ടില്ലെന്നു വർക്കല എസ്ആർ മെഡിക്കൽ ആന്‍ഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആർ. ഷാജി തിരുവനന്തപുരം വിജിലൻസ് എസ്പി കെ. ജയകുമാറിനു മുമ്പാകെ മൊഴി നൽകിയതാണു കോഴ വിവാദത്തിന്‍റെ മുനയൊടിക്കുന്നത്.

പണം നൽകിയതു സതീശ് നായർക്കാണെന്നും ഇയാൾ മുഖാന്തരമാണു താൻ ആർ.എസ്. വിനോദിനെ പരിചയപ്പെട്ടതെന്നുമാണു ഷാജി വിജിലൻസിനു നൽകിയിരിക്കുന്ന മൊഴി. ഇതോടെ കോഴക്കേസ് അടിസ്ഥാനപരമായി ദുർബലപ്പെടുകയാണ്. മെഡിക്കൽ കോളജിനു കേന്ദ്രാനുമതി ലഭിക്കാൻ ബിജെപി സംസ്ഥാന സഹകരണ സെൽ കണ്‍വീനർ ആർ.എസ്. വിനോദ് മുഖേന ഇടനിലക്കാരൻ സതീശ് നായർക്ക് 5.60 കോടി രൂപ നൽകിയെന്നതായിരുന്നു കേസിനാസ്പദമായ ആരോപണം.

മെഡിക്കൽ കോളജ് കോഴവിവാദം പുറംലോകം അറിയുന്നതു പാർട്ടിക്കുള്ളിലെ വിഭാഗീയത മൂലമാണ്. വളരെ രഹസ്യമായി അന്വേഷണ കമ്മീഷനെ വച്ച് അന്വേഷിച്ച വിവാദത്തിൽ പാർട്ടി സഹകരണ സെൽ കണ്‍വീനർ പണം കൈപ്പറ്റിയതായി കണ്ടെത്തുകയും റിപ്പോർട്ട് പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരനു നൽകുകയും ചെയ്തു. എന്നാൽ, റിപ്പോർട്ട് പുറത്തായതോടെ വിനോദിനെ ബിജെപിയിൽ നിന്നു പുറത്താക്കാൻ പാർട്ടി നേതൃത്വം നിർബന്ധിതമായി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശുമായുള്ള വിനോദിന്‍റെ അടുത്ത സൗഹൃദം ബിജെപിയുടെ നേതൃതലത്തിൽ തന്നെ വിള്ളലുണ്ടാക്കി.

ഇതിനിടെ, സർക്കാർ കോഴവിവാദത്തിൽ വിജിലൻസ് അന്വേഷണംപ്രഖ്യാപിച്ചു. സംസ്ഥാന പാർട്ടിയിലെ കോഴവിവാദത്തിൽ ബിജെപി ദേശീയ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഇതോടെ ഇരുവിഭാഗങ്ങളായി നിന്ന ബിജെപി സംസ്ഥാന നേതാക്കൾ കൂടുതൽ പ്രതിരോധത്തിലായി. പാർട്ടി ദേശീയ അധ്യക്ഷന്‍റെ അതൃപ്തി മറികടക്കാൻ കുമ്മനവും വി. മുരളീധരനും ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ആശ്വാസമായി ഷാജിയുടെ മൊഴിയെത്തുന്നത്.


ഇതോടെ സംസ്ഥാനത്തെ വിജിലൻസ് കേസിന്‍റെ മുനയൊടിഞ്ഞതായി ബിജെപി നേതൃത്വം വിലയിരുത്തുന്നു. ഇനി അനുനയിപ്പിക്കേണ്ടതു അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ്. ഇതിനായി ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഡൽഹിക്കു പോകാൻ സംസ്ഥാനത്തെ ബിജെപി നേതാക്കൾ തയാറെടുക്കുകയാണ്. എന്നാൽ, അങ്ങോട്ടു ചെല്ലാനുള്ള അനുമതി ലഭിക്കുമോയെന്ന സംശയത്തിലാണു നേതാക്കൾ. കിട്ടിയ അവസരം പ്രയോജനപ്പെടുത്തി കേരളത്തിലെ പാർട്ടി നേതൃത്വം അഴിച്ചുപണിയാൻ ദേശീയ അധ്യക്ഷൻ അമിത്ഷാ മുതിരുമോയെന്ന ഭയവും ഇരുവിഭാഗം നേതാക്കൾക്കുമുണ്ട്. ഇതിനിടെ, ആർഎസ്‌എസ് നേതാക്കളുമായി കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തി. ഇതിനുശേഷമാണു ഡൽഹി യാത്രയെക്കുറിച്ച് സംസ്ഥാന അധ്യക്ഷൻ ആലോചിച്ചത്.

മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പ്രധാനമന്ത്രിക്കു നൽകുന്ന റിപ്പോർട്ടിനെക്കൂടി അടിസ്ഥാനപ്പെടുത്തിയായിരിക്കും വിഷയത്തിൽ എന്തു നടപടി സ്വീകരിക്കണമെന്നു ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുക.

ബിജെപിയിൽ കൂടുതൽ അന്വേഷണങ്ങൾ

തിരുവനന്തപുരം: മെഡിക്കൽ കോളജ് കോഴയ്ക്കു പിന്നാലെ സംസ്ഥാന നേതാക്കളെ ചുറ്റിപ്പറ്റി കൂടുതൽ അന്വേഷണത്തിനു ബിജെപി. തെരഞ്ഞെടുപ്പുകളിൽ കൈപ്പറ്റിയ പണം സംബന്ധിച്ചാണ് പുതിയ അന്വേഷണം.

പാർട്ടിക്കു നൽകിയ കണക്കിൽനിന്നു കൂടുതലായി പ്രമുഖ നേതാക്കൾ പലരിൽനിന്നും പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. എന്നാൽ, ബിജെപി നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജൻ ഔഷധി സെന്‍ററുകൾ അനുവദിച്ചതിലും അടൽബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അനുവദിക്കുന്നതിലും പണം വാങ്ങിയെന്നുള്ള ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ സമ്മേളനത്തോടനുബന്ധിച്ചു വ്യാജ രസീതടിച്ചു നേതാക്കൾ പണം പിരിച്ചെന്നുള്ള ആരോപണവും പുറത്തുവന്നു. ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണു ബിജെപി നേതാക്കൾ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.