നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു, രണ്ടു കോളജ് വിദ്യാർഥികൾ മരിച്ചു
നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു,  രണ്ടു കോളജ് വിദ്യാർഥികൾ മരിച്ചു
Thursday, September 21, 2017 12:49 PM IST
ചാലക്കുടി: ദേശീയപാതയിൽ പോട്ട നാടുകുന്നിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ച് കാക്കനാട് രാജഗിരി കോളജിലെ രണ്ട് എംബിഎ വിദ്യാർഥികൾ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു.

കോട്ടയം കടപ്പൂർ വല്ലാട്ട് (ചിറക്കുഴിയിൽ) വി.എ. ഏബ്രഹാമിന്‍റെ(ജനറൽ മാനേജർ യുബിഎസ് പബ്ലിക് കന്പനി എറണാകുളം) മകൻ ബിമൽ സെബാസ്റ്റ്യൻ (21), കോട്ടയം നെടുംകുന്നം തെങ്ങുംമൂട്ടിൽ ഫിലിപ്പ് മാത്യുവിന്‍റെ (ഫിലിപ്പുകുട്ടി) മകൻ ക്രിസ്റ്റി മാത്യു (24) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചെങ്ങന്നൂർ ആഞ്ഞിലിച്ചുവട് തെങ്ങുംതറയിൽ ബ്ലെയ്സൺ പി. വർഗീസ് (26), പൂവത്തുശേരി പാറക്കടവ് ഇരിന്പൻ ജോസി മാത്യു (24) എന്നിവരെ ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി.

ഇന്നലെ പുലർച്ചെയാണ് അപകടം. സഹപാഠികളായ നാലുപേരും കാലിക്കട്ട് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച മാനേജ്മെന്‍റ് ഫെസ്റ്റിൽ പങ്കെടുക്കാൻ പോയി മടങ്ങുകയായിരുന്നു. ബെസ്റ്റ് മാനേജർ ഇനത്തിൽ ഒന്നാംസ്ഥാനം നേടി തിരികെ മടങ്ങുന്പോഴായിരുന്നു അപകടം.

ജോസി മാത്യുവാണ് കാർ ഓടിച്ചിരുന്നത്. ലോറി റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ ഉറങ്ങുകയായിരുന്നു. നിയന്ത്രണംവിട്ട കാർ ലോറിയുടെ പിന്നിൽ ഇടിച്ചുകയറി.

അപകടമുണ്ടായ ഉടനെ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തു ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിമൽ സെബാസ്റ്റ്യൻ വഴിമധ്യേയും ക്രിസ്റ്റി മാത്യു ആശുപത്രിയിൽ എത്തിയശേഷവും മരിച്ചു. ബ്ലെയ്സൺ പി. വർഗീസിന്‍റെ നില അതീവ ഗുരുതരമാണ്.


അഞ്ചു പേരാണ് മാനേജ്മെന്‍റ് ഫെസ്റ്റിൽ പങ്കെടുക്കാനായി പോയിരുന്നത്. മുൻ സീറ്റിൽ ഇരുന്നു യാത്രചെയ്തിരുന്ന തൃശൂർ സ്വദേശിയായ ഇവരുടെ സുഹൃത്ത് തൃശൂരിൽ ഇറങ്ങിയതിനെത്തുടർന്ന് ബിമൽ മുൻ സീറ്റിലേക്കു കയറി ഇരിക്കുകയായിരുന്നു.
മാനേജ്മെന്‍റ് ഫെസ്റ്റ് മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ചതിന്‍റെ ട്രോഫിയും അപകടം സംഭവിച്ച കാറിലുണ്ടായിരുന്നു.

ക്രിസ്റ്റിയുടെ അമ്മ ലിസി അതിരന്പുഴ കൊല്ലപ്പള്ളിൽ കുടുംബാംഗം. ഏക സഹോദരൻ അമൽ ചെന്നൈ ലയോള കോളജിലെ ഡിഗ്രി വിദ്യാർഥി. സംസ്കാരം ഇന്നു രാവിലെ 10.30ന് നെടുംകുന്നം സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ.

ബിമലിന്‍റെ അമ്മ മരിയ (അധ്യാപിക, എസ്എഫ്എസ് സ്കൂൾ ഏറ്റുമാനൂർ) എറണാകുളം പച്ചാളം പുത്തൻപുരയ്ക്കൽ കുടുംബാംഗം.

സഹോദരങ്ങൾ : ജോസഫ്, ബിൽസി. ബിമലിന്‍റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കൂടല്ലൂർ സെന്‍റ് ജോസഫ്സ് പള്ളിയിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.