സോളാർ രേഖകൾ ജ. പസായത്തിനു കൈമാറി
സോളാർ രേഖകൾ ജ. പസായത്തിനു കൈമാറി
Friday, October 20, 2017 1:25 PM IST
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ നിയമോപദേശത്തിനായി സോളാർ കമ്മീഷൻ റിപ്പോർട്ട് അടക്കമുള്ള രേഖകൾ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് അരിജിത് പസായത്തിനു കൈമാറി. പസായത്തിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന തുടർനടപടികൾ സഹിതമുള്ള റിപ്പോർട്ടാകും നവംബർ ഒൻപതിനു ചേരുന്ന നിയമസഭയിൽ സർക്കാർ വയ്ക്കുക.

സർക്കാർ നിശ്ചയിച്ച ടേംസ് ഓഫ് റഫറൻസിനു പുറത്തു സോളാർ കമ്മീഷൻ സ്വമേധയ ഉത്തരവിറക്കിയ വിഷയങ്ങളിലാണ് സർക്കാർ നിയമോപദേശം തേടിയിട്ടുള്ളത്. ഇത്തരം വിഷയങ്ങളിലെ കമ്മീഷന്‍റെ കണ്ടെത്തലും ശിപാർശയും നില നിൽക്കുമോ, സർക്കാർ നടപടികൾക്കു നിയമസാധുതയുണ്ടോ തുടങ്ങിയകാര്യങ്ങളാണ് ജസ്റ്റീ സ് പസായത്തിനോട് ചോദിച്ചി ട്ടുള്ളത്.


ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ അധികാര ദുർവിനിയോഗം നടത്തി, പോലീസുകാരെ കൊണ്ട് അന്വേഷണം അട്ടിമറിച്ചുവെന്ന കണ്ടെത്തൽ പോലും ഇതിന്‍റെ അടിസ്ഥാനത്തിലുള്ളതാണെന്നു നേരത്തെ നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണു കൂടുതൽ നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.