ഹൈക്കമാൻഡിനു വഴങ്ങി കെപിസിസി പട്ടികയിൽ മാറ്റം
ഹൈക്കമാൻഡിനു വഴങ്ങി കെപിസിസി പട്ടികയിൽ മാറ്റം
Monday, October 23, 2017 1:33 PM IST
തിരുവനന്തപുരം: ഹൈക്കമാൻഡിന്‍റെ കർശന നിർദേശത്തെ ത്തുടർന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങളുടെ പട്ടികയിൽ സംസ്ഥാന നേതൃത്വം മാറ്റം വരുത്തി.
പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽ പെട്ടവർക്കും വനിതകൾക്കും പത്തു ശതമാനം അംഗങ്ങളെ നൽകുന്ന രീതിയിലാണു ക്രമീകരണം വരുത്തിയിട്ടുള്ളത്.

മുമ്പു സമർപ്പിച്ച പട്ടികയിൽ ഇരുപതോളം പേർ ഒഴിവാകുമെന്നാണു സൂചന. ഇവർക്കു പകരം വനിതാ പ്രാതിനിധ്യമില്ലാതിരുന്ന ഇടുക്കി, കൊല്ലം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽനിന്നു വനിതകളെ ഉൾപ്പെടുത്തി. ഇരുപത്തിയെട്ട് വനിതകൾ പട്ടികയിൽ ഇടംപിടിക്കും. കൂടുതലായി യുവാക്കളെയും ഉൾപ്പെടുത്തിയാണത്രെ പരാതികൾ പരിഹരിക്കാൻ ശ്രമം നടത്തിയിട്ടുള്ളത്.


എംപിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അവരുടെ നോമിനികളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുഗ്രൂപ്പുകൾ എക്സിക്യൂട്ടീവ് അംഗങ്ങളെ പങ്കിട്ടെടുത്തെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ പട്ടികയെപ്പറ്റി പരസ്യവിമർശനം നടത്തിയിരുന്നു.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ ഇന്നലെ തലസ്ഥാനത്ത് ഇല്ലായിരുന്നു. ഇവരുമായി കൂടിയാലോചന നടത്തി പട്ടികയിൽ ക്രമീകരണം വരുത്തുകയായിരുന്നു. നേരത്തെ ഏതാനും എംപിമാരും പട്ടികയ്ക്കെതിരേ ഹൈക്കമാൻഡിൽ പരാതിപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.