കരസേനാ തലവൻ അതിർത്തിയിൽ
കരസേനാ തലവൻ അതിർത്തിയിൽ
Saturday, October 1, 2016 12:11 PM IST
ജമ്മു/ചണ്ഡിഗഡ്: പാക് അധിനിവേശ കാഷ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെത്തുടർന്നുള്ള സുരക്ഷാസ്‌ഥിതി വിലയിരുത്താൻ കരസേനാ തലവൻ ജനറൽ ദൽബീർ സിംഗ് സുഹാഗ് ഉധംപുരിലെ നോർതേൺ കമാൻഡി ന്റെയും ചണ്ഡിഗഡിലെ വെസ്റ്റേ ൺ കമാൻഡിന്റെയും ആസ്‌ഥാനങ്ങൾ സന്ദർശിച്ചു. അതിർത്തിയിലെ സുരക്ഷാക്രമീകരണങ്ങൾ ജനറൽ സുഹാഗ് പരിശോധിച്ചു. ജമ്മു കാഷ്മീർ മേഖലയിലെ സാഹചര്യങ്ങൾ നോർതേൺ കമാൻഡ് മേധാവി ലഫ്.ജനറൽ ഡി.എസ്.ഹുഡ കരസേനാ തലവനെ ധരിപ്പിച്ചു. കോർ കമാൻഡർമാരുമായും ആശയവിനിമയം നട ത്തിയ ജനറൽ സുഹാഗ്, സൈ ന്യം എടുത്തിരിക്കുന്ന മുൻ കരുതലുകളും വിലയിരുത്തി. മിന്നലാക്രമണത്തിൽ പങ്കെടുത്ത സൈനികരെ കണ്ട് അദ്ദേഹം അഭിനന്ദനം അറിയിച്ചു.നോർതേൺ കമാൻഡാണ് പാക് അധിനിവേശ കാഷ്മീരിൽ മിന്നൽ ആക്രമണം നടത്തിയത്.


ചണ്ഡിഗഡിൽ വെസ്റ്റേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ലഫ്. ജനറൽ സുരീന്ദർ സിംഗ് പഞ്ചാബ്–രാജസ്‌ഥാൻ അതിർത്തികളിലെ ക്രമീകരണങ്ങൾ വിശദീകരിച്ചു.അവിടെയും കോർ കമാൻഡർമാരുമായി സേനാ തലവൻ ആശയവിനിമയം നടത്തി.

നിയന്ത്രണരേഖയിലെ പല്ലൻവാല മേഖലയിൽ ശനിയാഴ്ച പുലർച്ച മുതൽ അഞ്ചു മണിക്കൂറോളം പാക് പട്ടാളം വെടിയുതിർത്തു. ഇതേത്തുടർന്ന് അതിർത്തിഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.