മൂന്നു സ്വാശ്രയ മെഡി. കോളജുകളിലെ പ്രവേശനം അംഗീകരിച്ചു
മൂന്നു സ്വാശ്രയ മെഡി. കോളജുകളിലെ പ്രവേശനം അംഗീകരിച്ചു
Friday, September 22, 2017 1:03 PM IST
ന്യൂഡൽഹി: കേരളത്തിലെ മൂന്നു സ്വാശ്രയ മെഡിക്കൽ കോളജുകൾ നടത്തിയ പ്രവേശന നടപടികൾക്ക് സുപ്രീംകോടതിയുടെ അംഗീകാരം. മെഡിക്കൽ പ്രവേശനം റദ്ദാക്കിയതിനെതിരേ തൊടുപുഴ അൽ അസ്ഹർ, അടൂർ മൗണ്ട് സിയോൻ, ഡിഎം വയനാട് എന്നീ മെഡിക്കൽ കോളജുകൾ നൽകിയ ഹർജിയിലാണ് ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വർ റാവു എന്നിവരുടെ ഇടക്കാല ഉത്തരവ്.

വിദ്യാർഥികളുടെ ഭാവി ത്രിശങ്കുവിലാക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി, സ്ഥാപനങ്ങളുടെ നാമമാത്രമായ അപര്യാപ്തതകൾ പറഞ്ഞ് വിദ്യാർഥികളെ വലയ്ക്കരുതെന്നും കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു. പ്രവേശന കാലാവധി കഴിഞ്ഞെങ്കിലും വസ്തുതകൾ പരിശോധിച്ച് കോളജുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയതിനു പിന്നാലെയാണ് രണ്ടംഗ ബെഞ്ച് ഇന്നലെ തീരുമാനമെടുത്തത്. മെഡിക്കൽ പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ അംഗീകാരം നിഷേധിച്ചതിനെതിരേയാണ് മൂന്ന് കോളജുകളും സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യത്തിന് അധ്യാപകരില്ല, മതിയായ അടിസ്ഥാന സൗകര്യങ്ങളില്ല എന്ന വാദം ഇന്നലെയും മെഡിക്കൽ കൗണ്‍സിൽ ഉന്നയിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

എംസിഐ കണ്ടെത്തിയ കുറവുകളിൽ കോളജുകൾ നൽകിയ കാരണങ്ങൾ ബോധ്യമാകുന്നതാണ്. എന്നാൽ, അതു കണക്കിലെടുക്കാതെ പുതിയ ബാച്ചുകളിലേക്കു പ്രവേശനം നടത്തരുതെന്ന സർക്കാരിന്‍റെ തീരുമാനം അതിശയകരമാണെന്നും ബെഞ്ച് വിമർശിച്ചു. പരിമിതമായ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി ഒരു വർഷത്തെ പ്രവേശന നടപടികൾ റദ്ദാക്കുന്ന നടപടി അംഗീകരിക്കാനാകില്ല.


അതിനാൽ, ഈ വർഷം നടത്തിയ പ്രവേശന നടപടികൾ അംഗീകരിക്കുകയാണെന്നു വ്യക്തമാക്കിയ കോടതി, എംസിഐ കണ്ടെത്തിയ അപര്യാപ്തതകൾ അടുത്ത വർഷത്തെ പ്രവേശനത്തിനു മുന്പായി പരിഹരിക്കണമെന്നു കോളജുകളോടും നിർദേശിച്ചു.

മെഡിക്കൽ കൗണ്‍സിലിന്‍റെ ഉത്തരവിനെതിരേ മൂന്ന് കോളജുകൾ നൽകിയ ഹർജിയിൽ പ്രവേശനം നടത്താൻ കേരള ഹൈക്കോടതി ഇടക്കാല അനുമതി നൽകിയിരുന്നു.

ഇതിനെതിരേ എംസിഐ നൽകിയ ഹർജി പരിഗണിച്ച സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. അതിനെതിരേ നൽകിയ ഹർജിയാണ് ഇന്നലെ രണ്ടംഗ ബെഞ്ച് പരിശോധിച്ചത്. അതിനിടെ, ഓഗസ്റ്റ് 31നകം മെഡിക്കൽ പ്രവേശനത്തിന് ഒരു കോളജിനും അനുമതി നൽകേണ്ടെന്നു പാലക്കാട് റോയൽ മെഡിക്കൽ ട്രസ്റ്റിന്‍റെ കേസിൽ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ രംഗത്തെത്തിയതോടെ രണ്ടംഗ ബെഞ്ചിൽ അവ്യക്തത ഉടലെടുക്കുകയും വ്യാഴാഴ്ച മൂന്നംഗ ബെഞ്ചിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുകയുമായിരുന്നു. പ്രവേശനം റദ്ദാക്കിയ എംസിഐയുടെ നടപടിക്കെതിരേ നൽകിയ പ്രധാന ഹർജിയിൽ തുടർന്നും വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.