ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മാക്രോൺ മുന്നിൽ, രണ്ടാംഘട്ട വോട്ടെടുപ്പ് മേയ് ഏഴിന്
ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മാക്രോൺ മുന്നിൽ, രണ്ടാംഘട്ട വോട്ടെടുപ്പ് മേയ് ഏഴിന്
Monday, April 24, 2017 12:00 PM IST
പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് മേയ് ഏഴിനു നടക്കും. ഞായറാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 24.1 ശതമാനം വോട്ടുകിട്ടിയ സ്വതന്ത്ര സ്ഥാനാർഥി എമ്മാനുവൽ മാക്രോണും 21.3 ശതമാനം വോട്ടുകിട്ടിയ തീവ്ര വലതുപക്ഷ സ്ഥാനാർഥി മരീ ലെപെന്നും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

രണ്ടാംഘട്ടത്തിൽ മാക്രോൺ വിജയിക്കുമെന്നാണ് സർവേകൾ നൽകുന്ന സൂചന. ഹാരീസ് സർവേ പ്രകാരം മാക്രോണിനുള്ള ജയസാധ്യത 64ശതമാനമാണ്. ലെപെന്നിനെ അനുകൂലിക്കുന്നത് 36ശതമാനം പേർ മാത്രം. 39കാരനായ മാക്രോൺ വിജയിക്കുന്നപക്ഷം ഫ്രഞ്ച് പ്രസിഡന്‍റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാവും.ഇതിനുമുന്പ് 1848ൽ ലൂയി നെപ്പോളിയൻ ബോണപ്പാർട്ട് 40-ാം വയസിൽ ഫ്രാൻസിന്‍റെ ഭരണത്തലവനായിട്ടുണ്ട്.

ആഗോളവത്കരണത്തെ അനുകൂലിക്കുന്ന മാക്രോണും തീവ്ര ദേശീയവാദിയായ ലെപെന്നും തമ്മിലുള്ള മത്സരത്തെ യൂറോപ്പ് ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മാക്രോണിന് അനുകൂലമായി യൂറോപ്യൻ യൂണിയന്‍റെയും ജർമനിയുടെയും നേതാക്കൾ രംഗത്തെത്തി. ആദ്യ റൗണ്ടിൽ മാക്രോൺ നേടിയ വിജയത്തെ അഭിനന്ദിച്ച ജർമൻ ചാൻസലർ ആംഗല മെർക്കൽ രണ്ടാഴ്ചയ്ക്കകം നടക്കുന്ന രണ്ടാംഘട്ടത്തിലും അദ്ദേഹം വിജയിക്കുമെന്നു പ്രത്യാശിച്ചു. യൂറോയിൽനിന്നു പുറത്തുകടക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള മരീ ലെപെൻ വിജയിച്ചാൽ സാന്പത്തികമേഖലയിൽ കനത്ത ദുരിതമുണ്ടാവുമെന്നും ഫ്രാൻസിന്‍റെ സ്വാതന്ത്ര്യം അപകടത്തിലാവുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വാ ഒളാന്ദ് പറഞ്ഞു. മേയ് ഏഴിലെ വോട്ടെടുപ്പിൽ മാക്രോണിനെ വിജയിപ്പിക്കാൻ ഫ്രഞ്ച് ജനതയോട് ഒളാന്ദ് ആഹ്വാനം ചെയ്തു.


മൂന്നു ഫ്രഞ്ച് പ്രസിഡന്‍റുമാരുടെ മാതൃവിദ്യാലയമായ നാഷണൽ സ്കൂൾ ഓഫ് അഡ്മിനിസ്ട്രേഷനിൽനിന്നു ബിരുദമെടുത്ത മാക്രോൺ ധനമന്ത്രാലയത്തിലും റോത്ത്സ്ചൈൽഡ് ബാങ്കിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. മൂന്നുവർഷം സോഷ്യലിസ്റ്റു പാർട്ടിയിൽ പ്രവർത്തിച്ച അദ്ദേഹം 2009ൽ സ്വതന്ത്രന്‍റെ കുപ്പായമണിഞ്ഞു.

തീവ്രവലതുപക്ഷക്കാരനായ ഷാൻ മരീ ലെപെന്നിന്‍റെ ഇളയപുത്രിയായ മരീ ലെപെൻ ജനിച്ചത് 1968ലാണ്. പതിനെട്ടാം വയസിൽ പിതാവിന്‍റെ പാർട്ടിയായ നാഷണൽ ഫ്രണ്ടിൽ അംഗമായി. 2010ൽ പാർട്ടി നേതൃത്വം ഏറ്റെടുത്ത മരീ 2015ൽ പിതാവിനെ പാർട്ടിയിൽനിന്നു പുറത്താക്കി. കുടിയേറ്റവിരുദ്ധ നയം പുലർത്തുകയും ഇസ്‌ലാമിക തീവ്രവാദത്തോടു സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും ചെയ്ത മരീ ലെപെൻ യൂറോസോണിൽനിന്നു ഫ്രാൻസിനെ പിൻവലിക്കുന്നതു സംബന്ധിച്ചു ജനഹിത പരിശോധന നടത്തുമെന്നും പറഞ്ഞിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.