സിറിയയിൽ 120 ഐഎസ് ഭീകരരും 60 വിദേശ പോരാളികളും കൊല്ലപ്പെട്ടു
സിറിയയിൽ 120 ഐഎസ് ഭീകരരും  60 വിദേശ പോരാളികളും കൊല്ലപ്പെട്ടു
Saturday, October 7, 2017 12:04 PM IST
മോസ്കോ: റഷ്യൻ വ്യോമാക്രമണത്തിൽ സിറിയയിൽ 120 ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരും 60 വിദേശ പോരാളികളും കൊല്ലപ്പെട്ടു. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മെയ്ദീനിലെ കമാൻഡ് പോസ്റ്റിന് നേർക്കുണ്ടായ ആക്രമണത്തിൽ 80ഉം അൽബുകമാൽ നഗരത്തിൽ നടത്തിയ മറ്റൊരാക്രമണത്തിൽ 40ഉം ഭീകരരാണു കൊല്ലപ്പെട്ടത്. ഐഎസിന്‍റെ സിറിയയിലെ അവശേഷിക്കുന്ന ശക്തികേന്ദ്രമാണ് മെയ്ദീൻ.

ദേർഇസോറിൽ നടത്തിയ ആക്രമണത്തിലാണ് വിദേശ പോരാളികളെ വധിച്ചത്. ടുണീഷ്യ, ഈജിപ്റ്റ്, മുന്പ് സോവിയറ്റ് യൂണിയനിൽ അംഗമായിരുന്ന രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. ദേർഇസോറിലെ ആക്രമണത്തിൽ മൂന്നു കുട്ടികളടക്കം 14 സിവിലിയന്മാരും കൊല്ലപ്പെട്ടുവെന്ന് സിറിയൻ ഒബ്സർവേറ്ററി സംഘടന അറിയിച്ചു.


അൽബുകമാലിൽ ഇതിനു മുന്പു നടത്തിയ വ്യോമാക്രമണത്തിൽ ഐഎസിന്‍റെ സീനിയർ കമാൻഡർമാരായ ഒമർ അൽ ഷീഷാനി, ആലാഅൽദിൻ ഷീഷാനി, സാലാ അൽദിൻ അൽഷീഷാനി എന്നിവരും കൊല്ലപ്പെട്ടതായി റഷ്യ അറിയിച്ചു. ഒമറിനെ വധിച്ചതായി 2016 മാർച്ചിൽ അമേരിക്ക അവകാശപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.