ആധാർ മാത്രം ആധാരം
ആധാർ മാത്രം ആധാരം
Friday, March 24, 2017 12:00 PM IST
ന്യൂഡൽഹി: ആധാർ നന്പറുമായി ബന്ധിപ്പിക്കാത്ത പാൻ (പെർമനന്‍റ് അക്കൗണ്ട് നന്പർ) ഡിസംബർ 31നു ശേഷം അസാധുവാകും. ലോക്സഭ കഴിഞ്ഞ ദിവസം പാസാക്കിയ ധനകാര്യബില്ലിൽ ആണ് ഈ വ്യവസ്ഥ.

ആദായനികുതി റിട്ടേൺ സമർപ്പിക്കാനും നികുതിദായകർക്കുള്ള പാൻ ലഭിക്കാൻ അപേക്ഷിക്കുന്നതിനും ആധാർ നന്പർ നിർബന്ധമാക്കിയതിനൊപ്പമാണ് ഈ നിബന്ധന.
ഒരാൾതന്നെ ഒന്നിലേറെ പാൻ എടുത്തിട്ടുള്ള സംഭവങ്ങളുണ്ട്. നികുതിവെട്ടിപ്പിനുള്ള ഒരു വഴിയാണു പല പാൻ. ആധാറുമായി പാൻ ബന്ധിപ്പിക്കുന്പോൾ വെട്ടിപ്പുസാധ്യത ഇല്ലാതാകും.

വിരലടയാളം

ആധാറുമായി ബന്ധിപ്പിക്കാൻ വിരലടയാളം വേണം. ആധാർ നന്പർ നൽകുന്ന യുണിക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതിലെ വിരലടയാളവുമായി ഒത്തുനോക്കും. അതോടെ ഒരാൾ പല പാൻ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാകും.

ഇടപാടുകൾ അറിയും

ആധാറും ബാങ്ക് അക്കൗണ്ടും പാനും ബന്ധിപ്പിക്കുന്നതോടെ ഓരോരുത്തരുടെയും ധനകാര്യ ഇടപാടുകളെല്ലാം ആദായനികുതി വകുപ്പിന് അറിയാനാകും. അതനുസരിച്ചു നികുതി നോട്ടീസ് അയയ്ക്കാൻ കഴിയും.

പാൻ ഇല്ലാതാകും

ഭാവിയിൽ പാൻ ഒഴിവാക്കും എന്നതാണു ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി കഴിഞ്ഞദിവസം ലോക്സഭയിൽ പറഞ്ഞത്. വ്യക്തികൾക്കു പാനിനു പകരം ആധാർ നന്പർ മാത്രം മതിയാകും. കന്പനികൾക്കു പാൻ തുടരും. ഈ മാറ്റം എന്നു നടപ്പാക്കും എന്നു തീരുമാനിച്ചിട്ടില്ല. ആധാറിനു നിയമസാധുത നൽകുന്ന നിയമനിർമാണം പൂർത്തിയായ ശേഷമേ അതുണ്ടാകൂ.


എല്ലാറ്റിനും ആധാർ

രാജ്യത്തെ പൗരന്മാരുടെ ഏക തിരിച്ചറിയൽ നന്പർ ആയി ആധാർ മാറ്റുമെന്നും ധനമന്ത്രി ലോക്സഭയിൽ പറഞ്ഞു. അമേരിക്കയിലെ സോഷ്യൽ സെക്യൂരിറ്റി നന്പർപോലെ ഇതു ക്രമേണ മാറുമെന്നാണു ജയ്റ്റ്‌ലി പറഞ്ഞത്.

1.08 കോടി ആധാർ

129 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 1.08 കോടി പേർ ഇതിനകം ആധാർ എടുത്തു. പ്രായപൂർത്തിയായവരിൽ 98 ശതമാനത്തിനും ഇതുണ്ടെന്നാണു കേന്ദ്രത്തിന്‍റെ കണക്ക്.

എന്തിനൊക്കെ?

ഇപ്പോൾ ആധാർ നിർബന്ധമായിട്ടുള്ളവ: പാചകവാതക സബ്സിഡി, തൊഴിലുറപ്പു പദ്ധതി, എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് അംഗത്വവും പെൻഷനും, വിള ഇൻഷ്വറൻസ് സ്കീം, ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ, മറ്റു സബ്സിഡികൾ, റെയിൽവേ ജോലിക്ക് അപേക്ഷിക്കൽ, ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷന് അപേക്ഷിക്കൽ, മണ്ണുപരിശോധനാ കാർഡ്, ആദായനികുതി റിട്ടേൺ സമർപ്പിക്കൽ, പാൻ കാർഡിന് അപേക്ഷിക്കൽ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ചേരൽ, പാസ്പോർട്ടിന് അപേക്ഷിക്കൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.