കാത്തിരിക്കുന്നു, മൺസൂണിന്‍റെ വരവിനായി
കാത്തിരിക്കുന്നു, മൺസൂണിന്‍റെ വരവിനായി
Sunday, May 28, 2017 11:01 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

മണ്‍സൂണിന്‍റെ കാലൊച്ചയ്ക്കായി കാർഷികമേഖല കാതോർക്കുന്നു. റബർ ഉത്പാദകർ ടാപ്പിംഗിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ തുടങ്ങി. വിദേശ ഭീഷണിക്കു പുറകെ വെയർ ഹൗസിലെ കുരുമുളകും കർഷകർക്കു തിരിച്ചടിയായി. ജാതിക്ക വിളവെടുപ്പ് പുരോഗമിക്കുന്നു. വെളിച്ചെണ്ണ മാസാരംഭ ഡിമാൻഡിനായി കാത്തിരിക്കുന്നു. സ്വർണവിലയിൽ മുന്നേറ്റം.

റബർ

റബർ കർഷകർ ടാപ്പിംഗ് സീസൺ വരവേൽക്കാൻ ഒരുങ്ങുന്നു. അടുത്ത രണ്ടു ദിവസത്തിനകം മണ്‍സൂണ്‍ സംസ്ഥാനത്ത് പ്രവേശിക്കുമെന്ന കാലാവസ്ഥാ വിലയിരുത്തൽ കണക്കിലെടുത്താൽ ജൂണ്‍ മധ്യത്തോടെ ഒട്ടുമിക്ക തോട്ടങ്ങളിലും ടാപ്പിംഗ് ആരംഭിക്കും. ഫെബ്രുവരിക്കു ശേഷം ടാപ്പിംഗ് നിലച്ചതിനാൽ കാർഷിക മേഖലയിൽ റബർ സ്റ്റോക്ക് നാമമാത്രമാണ്. അതുകൊണ്ടുതന്നെ ഉത്പാദകർക്ക് ആവേശം പകരാൻ ടയർ ലോബിയിൽനിന്ന് നീക്കം പ്രതീക്ഷിക്കാം.

ആഭ്യന്തര റബർവില ഉയർന്നാൽ മാത്രമേ വൻകിട തോട്ടങ്ങളിൽ വെട്ട് വ്യാപകമാകൂ. നിലവിൽ 12,800 ൽ നീങ്ങുന്ന മികച്ചയിനം നാലാം ഗ്രേഡിനെ 13,400നു മുകളിലെത്തിച്ചാൽ റബർ ഉത്പാദന രംഗത്ത് ഉണർവ് കണ്ടുതുടങ്ങും. അവധിവ്യാപാരത്തിൽ റബർ മികവിനുള്ള സാധ്യതകൾ കാണിക്കുന്നു. ചെറുകിട കർഷകർ തോട്ടങ്ങളിൽ റെയിൻ ഗാർഡറുകൾ ഒരുക്കി. പുലർച്ചെയുള്ള മഴ ടാപ്പിംഗിന് തടസമാകാതിരിക്കാനുള്ള നീക്കത്തിലാണ് ഉത്പാദകർ. ലാറ്റക്സ് 9000 രൂപയിലാണ് വിപണനം നടക്കുന്നത്. കാർഷിക ചെലവുകളുമായി താരതമ്യം ചെയ്യുന്പോൾ ലാറ്റക്സ് വില അഞ്ചക്കത്തിലേക്ക് ഉയർന്നാൽ ഉത്പാദകർക്ക് അതല്പം ആശ്വാസമാകും.

രാജ്യാന്തര വിപണിയിലും റബർ മികവിന് ശ്രമിക്കുന്നുണ്ട്. ബാങ്കോക്കിൽ റബർവില വാരാന്ത്യം 14,298 രൂപയായി ഉയർന്നു. അന്താരാഷ്‌ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് ചൈനയുടെ റേറ്റിംഗ് താഴ്ത്തിയത് റബറിനു ഡിമാൻഡ് മങ്ങാൻ ഇടയാക്കുമെന്ന സൂചന ജാപ്പനീസ് മാർക്കറ്റായ ടോക്കോം എക്സ്ചേഞ്ചിൽ വാരാന്ത്യം റബറിൽ സമ്മർദ്ദമുളവാക്കി. വരും ദിനങ്ങളിൽ റബർവിലയിൽ ഇത് ചാഞ്ചാട്ടത്തിനിടയാക്കാം. 217 യെന്നിൽ നിലകൊള്ളുന്ന റബറിന് 206ൽ താങ്ങും 233 യെന്നിൽ പ്രതിരോധവും ഈ വാരം പ്രതീക്ഷിക്കാം.

കുരുമുളക്

കുരുമുളക് ഇറക്കുമതി മൂലം വിലത്തകർച്ചയിൽ അകപ്പെട്ട ഉത്പന്ന വിപണിയിലേക്ക് വെയർ ഹൗസുകളിൽനിന്നുള്ള ചരക്ക് കൂടി റീലിസ് ചെയ്തു. ഗുണമേന്മയെക്കുറിച്ചുള്ള ആശങ്കകൾ മൂലം ഏതാനും വർഷങ്ങളായി വിവിധ വെയർഹൗസുകളിൽ കെട്ടിക്കിടന്ന കുരുമുളകാണ് നീങ്ങിയത്. വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള ചരക്ക് വരവിനെത്തുടർന്ന് ചുരുങ്ങിയ ആഴ്ചകൾക്കിടെ ക്വിന്‍റലിന് പതിനായിരം രൂപയുടെ വിലയിടിവാണ് കുരുമുളകിനു സംഭവിച്ചത്. ഒരു വർഷത്തിനിടെ ഉത്പന്നത്തിന് 20,000 രൂപയുടെ വിലത്തകർച്ച സംഭവിച്ചു.


നേരത്തെ ടണ്ണിന് 12,000 ഡോളറിനു മുകളിൽ രാജ്യാന്തര വിപണിയിൽ ഇടപാടുകൾ നടന്ന ഇന്ത്യൻ മുളക് ഇപ്പോൾ 8150 ഡോളർ മാത്രമാണ്. ടണ്ണിന് 4000 ഡോളർ കുറഞ്ഞിട്ടും പുതിയ കച്ചവടങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും താത്പര്യം കാണിച്ചില്ല. കൊച്ചിയിൽ പിന്നിട്ടവാരം വിവിധയിനം കുരുമുളകിന് 1000 രൂപ കുറഞ്ഞു. വാരാന്ത്യം അണ്‍ ഗാർബിൾഡ് മുളക് 49,100 ലും ഗാർബിൾഡ് കുരുമുളക് 51,100 ലുമാണ്.

ഏലം

ഉത്തരേന്ത്യയിൽ ഏലക്ക സ്റ്റോക്ക് ചുരുങ്ങിയത് ഉത്പന്നവില ഉയർത്താൻ വാങ്ങലുകാരെ പ്രേരിപ്പിച്ചു. വിവിധ ലേലങ്ങളിൽ ഇറങ്ങിയ ഏലക്കയിൽ ഭൂരിഭാഗവും വാങ്ങലുകാർ മത്സരിച്ച് വാങ്ങി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ അടുത്ത മാസം വിളവെടുപ്പ് നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം. പിന്നിട്ടവാരം മികച്ചയിനം ഏലക്ക കിലോഗ്രാമിന് 973 മുതൽ 1180 രൂപ വരെയുള്ള റേഞ്ചിലാണ് കച്ചവടം ഉറപ്പിച്ചത്. സീസണ്‍ ആരംഭിക്കുന്നതോടെ വിദേശവിപണികളിൽനിന്ന് ഏലത്തിന് കൂടുതൽ അന്വേഷണങ്ങൾ എത്തുമെന്ന നിഗമനത്തിലാണ് ഉത്പാദകർ.

ചുക്ക്

ചുക്കിനു നേരിട്ട വിലത്തകർച്ച ഉത്പാദകരെ സാന്പത്തിക പ്രതിസന്ധിലാക്കി. ഉത്തരേന്ത്യയിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും നാടൻ ചുക്കിന് അന്വേഷണങ്ങൾ നിലച്ചതിനാൽ നിരക്ക് താഴ്ത്തി ചരക്ക് ശേഖരിക്കാനാണ് ഇടപാടുകാർ ശ്രമം നടത്തുന്നത്. വിവിധയിനം ചുക്ക് 9750-11,750 രൂപയിലാണ്.

ജാതിക്ക

മധ്യകേരളത്തിന്‍റെ പല ഭാഗങ്ങളിലും ജാതിക്ക വിളവെടുപ്പ് പുരോഗമിച്ചു. പുതിയ ജാതിക്ക വരവ് ഉയർന്നുതുടങ്ങിയെങ്കിലും കയറ്റുമതിക്കാർ കരുതലോടെയാണ് ചരക്ക് സംഭരിക്കുന്നത്. ഒൗഷധ വ്യവസായികൾ കാർഷിക മേഖലകളിൽനിന്നു നേരിട്ട് ചരക്കെടുത്തു. ജാതിക്ക തൊണ്ടൻ കിലോഗ്രാമിന് 150-180 രൂപയിലും ജാതിപ്പരിപ്പ് 260-325 രൂപയിലും കൈമാറ്റം നടന്നു.

നാളികേരം

നാളികേരോത്പന്നങ്ങളുടെ വില ഈ വാരം മുന്നേറാം. മാസാരംഭമായതിനാൽ വെളിച്ചെണ്ണ വില്പന ഉയരുമെന്ന കണക്കുകൂട്ടലിലാണ് തമിഴ്നാട്ടിലെ മില്ലുകാർ. കേരളത്തിലേക്ക് കയറ്റിവിടാൻ വൻതോതിൽ എണ്ണ അവർ സജ്ജമാക്കിയിട്ടുണ്ട്. വാരാന്ത്യം 200 രൂപയുടെ നേട്ടവുമായി വെളിച്ചെണ്ണ 13,000 രൂപയിലും കൊപ്ര 8730 ലുമാണ്.

സ്വർ‌ണം

സ്വർണവില ഉയർന്നു. ആഭരണ കേന്ദ്രങ്ങളിൽ പവന്‍റെ വില 21,760 രൂപയിൽനിന്ന് 21,880 ലേക്കു കയറി. ഇതോടെ ഒരു ഗ്രാമിന്‍റെ വില 2735 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സ് സ്വർണം 1255 ഡോളറിൽനിന്ന് 1266 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.