സബ്സിഡി കിട്ടണമെങ്കിൽ സബ്സിഡിയില്ലാത്തവയും വാങ്ങണം
സബ്സിഡി കിട്ടണമെങ്കിൽ  സബ്സിഡിയില്ലാത്തവയും വാങ്ങണം
Saturday, February 24, 2018 10:38 PM IST
കൊച്ചി: സപ്ലൈകോ വില്പനശാലകളിൽനിന്നു സബ്സിഡി സാധനങ്ങളോടൊപ്പം ഉപഭോക്താക്കൾ സബ്സിഡിയില്ലാത്ത സാധനങ്ങളും വാങ്ങണമെന്നു നിർബന്ധിച്ച് ജീവനക്കാർ. സപ്ലൈകോ ഉദ്യോഗസ്ഥരുടെ നിർദേശമെന്ന പേരിൽ നടക്കുന്ന ഈ വില്പനയെത്തുടർന്ന് ഉപഭോക്താക്കളും ജീവനക്കാരും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതു നിത്യസംഭവം.

ഇക്കാര്യത്തിൽ വ്യാപകമായി തർക്കം മുറുകുന്നതിനിടെ സബ്സിഡി സാധനങ്ങൾക്കൊപ്പം ഉപഭോക്താക്കൾ സബ്സിഡിയില്ലാത്ത സാധനങ്ങളും വാങ്ങി സഹകരിക്കണമെന്ന് അഭ്യർഥിച്ച് സപ്ലൈകോ അധികൃതരും രംഗത്തെത്തി. ഇതുസംബന്ധിച്ച നോട്ടീസ് സംസ്ഥാനത്തെ മുഴുവൻ സപ്ലൈകോ വിൽപ്പനശാലകളിലും പതിപ്പിച്ചുതുടങ്ങി. സപ്ലൈകോ മാർക്കറ്റിംഗ് മാനേജറുടെ നിർദേശപ്രകാരമാണ് ഈ നടപടി. റീജണൽ മാനേജർമാർക്കും ഡിപ്പോ മാനേജർമാർക്കുമാണ് ഇതുസംബന്ധിച്ച നിർദേശം നല്കിയിരിക്കുന്നത്.

സബ്സിഡി സാധനങ്ങൾക്കൊപ്പം സബ്സിഡിയില്ലാത്ത സാധനങ്ങളും നല്കണമെന്ന നിർദേശമുണ്ടെന്നു ജീവനക്കാർ അറിയിച്ചാൽ ഉത്തരവ് കാട്ടാൻ ഉപഭോക്താക്കൾ ആവശ്യപ്പെട്ടിരുന്നു. വാക്കാലുള്ള ഇത്തരം നിർദേശം ഉപഭോക്താക്കളുടെ മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയാതെ ജീവനക്കാർ കുഴങ്ങിയിരുന്നു.


ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണു വില്പനശാലകളിൽ നോട്ടീസ് പതിപ്പിക്കാൻ സപ്ലൈകോ അധികൃതർ നിർദേശിച്ചത്. ഇതോടെ വാക്കുതർക്കത്തിനു പരിഹാരമാകുമെന്നാണു ജീവനക്കാരുടെയും പ്രതീക്ഷ. സബ്സിഡിയില്ലാത്ത സാധനങ്ങൾ നിർബന്ധപൂർവം അടിച്ചേല്പിക്കുന്നതു സപ്ലൈകോയുടെ നയമല്ലെന്നു നോട്ടീസിൽ വ്യക്തമാക്കുന്നു.

എന്നാൽ, ഈ ഇനങ്ങളുടെ വില്പനകൂടി സാധ്യമായാലേ സപ്ലൈകോയ്ക്ക് നിലനിൽപ്പുള്ളൂവെന്നും അതിനാൽ ഉപഭോക്താക്കളുടെ നിസീമമായ സഹകരണം ഉണ്ടാകണമെന്നുമാണു നോട്ടീസിൽ പറയുന്നത്.

പൊതുവിപണിയേക്കാൾ 10 ശതമാനം മുതൽ വിലക്കുറവിൽ 14 ഇനം അവശ്യസാധനങ്ങളാണു സബ്സിഡി നിരക്കിൽ സപ്ലൈകോ വിൽക്കുന്നത്. സബ്സിഡിയില്ലാത്ത നിരവധി അവശ്യവസ്തുക്കളും ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സും (എഫ്എംസിജി) സപ്ലൈകോ വിൽക്കുന്നുണ്ട്.

റോബിൻ ജോർജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.