ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് അഞ്ചു റൺസ് ജയം
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് അഞ്ചു റൺസ് ജയം
Saturday, January 21, 2017 1:42 PM IST
കോല്‍ക്കത്ത: കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്്‍ ഇംഗ്ലണ്ടിന് ആശ്വാസം നല്‍കി. ഇന്ത്യയില്‍ വലിയ പ്രതീക്ഷയോടെയെത്തിയ ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പരയില്‍ അഞ്ചില്‍ നാലിലും തോറ്റു. അതിനുശേഷം വന്‍ സ്‌കോറുകള്‍കണ്ട ഏകദിനത്തിലെ ആദ്യ രണ്ടു മത്സരത്തിലും കീഴടങ്ങി.

അഭിമാനത്തിനായി കോല്‍ക്കത്തയിലെത്തിയ ഇയോണ്‍ മോര്‍ഗനും കൂട്ടരും അവിടെ വിരാട് കോഹ്‌ലിയെയും സംഘത്തെയും കീഴടക്കി. ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇംഗ്ലണ്ട് അഞ്ചു റണ്‍സിനു ജയിച്ചു. ആദ്യ രണ്ടു മത്സരവും ജയിച്ച ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 50 ഓവറില്‍ 321. ഇന്ത്യ ഒമ്പത് വിക്കറ്റിന് 50 ഓവറില്‍ 316.

അവസാന പന്തുവരെ ആവേശം നിറച്ച മത്സരത്തില്‍ വിജയ പ്രതീക്ഷകള്‍ ഉയര്‍ത്തിയശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. വിക്കറ്റുകള്‍ പൊഴിഞ്ഞ് ഇന്ത്യ അഞ്ചിന് 173 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു. ഈ ഘട്ടത്തില്‍ ഒരുമിച്ച കേദാര്‍ ജാദവും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നു നടത്തിയ മിന്നുന്ന ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിന് അടുത്തുവരെയെത്തിച്ചത്. ഈ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 104 റണ്‍സിനാണ് ഇന്ത്യ സ്‌കോറിലെത്തിയത്. പാണ്ഡ്യ (56)യെ വോക്‌സ് ക്ലീബൗള്‍ഡാക്കിയതോടെ വിജയത്തിലേക്കുള്ള കുതിപ്പിന് വേഗം കുറഞ്ഞു. ജഡേജ (10)യ്ക്കും അശ്വിനും (1) കൂടുതല്‍ സംഭാവന നല്കാനായില്ല. എന്നാല്‍ ജാദവിന്‍റെ മിന്നുന്ന ബാറ്റിംഗ് ഇന്ത്യക്കു ജയം നല്‍കുമെന്ന തോന്നലുണ്ടാക്കി.

അവസാന ഓവറിലെത്തിയപ്പോള്‍ രണ്ടു വിക്കറ്റ് കൈയിലിരിക്കേ ജയിക്കാന്‍ 16 റണ്‍സ്. വോക്‌സിന്‍റെ ആദ്യ പന്ത് ജാദവ് നിലംതൊടാതെ വേലിക്കെട്ടിനു മുകളിലൂടെ പായിച്ചു. അടുത്ത പന്തും ഫോര്‍. നാലു പന്തില്‍ ജയിക്കാന്‍ വെറും ആറു റണ്‍സ്. മൂന്നും നാലു പന്തുകളില്‍ റണ്‍സ് വന്നില്ല. അഞ്ചാം പന്തില്‍ സിക്‌സറിനു ശ്രമിച്ച താരത്തിനു പിഴച്ചു. ഡീപ് പോയിന്‍റില്‍ ബില്ലിംഗ് പിടിച്ചു. 75 പന്തില്‍ നിന്ന് 90 റണ്‍സുമായാണ് ജാദവ് മടങ്ങിയത്. അവസാന പന്തില്‍ ഭുവനേശ്വറിനു റണ്‍സെടുക്കാനുമായില്ല. പരമ്പരയിലൂടനീളം മികച്ച ബാറ്റിംഗ് നടത്തിയ ജാദവാണ് മാന്‍ ഓഫ് ദ സീരീസ്. മൂന്നു കളിയില്‍നിന്ന് 232 റണ്‍സാണ് ആ ബാറ്റിംഗില്‍നിന്നു പിറന്നത്. 57 റണ്‍സും 3 വിക്കറ്റും വീഴ്ത്തിയ സ്‌റ്റോക്‌സാണ് മാന്‍ ഓഫ് ദ മാച്ച്.

യുവ്‌രാജ് (45) പുറത്താകുന്പോൾ ഇന്ത്യന്‍ സ്‌കോര്‍ 133. 40 റണ്‍സ് കൂടി ആ സ്‌കോറിലെത്തിയപ്പോള്‍ ധോണിയും (25) പുറത്തായി. ഇതിനു ശേഷമാണ് ഇന്ത്യയുടെ വിജയത്തിനരികില്‍വരെയെത്തിയ കുതിപ്പ് നടന്നത്.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു കഴിഞ്ഞ കളികളെ അപേക്ഷിച്ച് മികച്ച തുടക്കമാണ് ലഭിച്ചത്. രണ്ട് അര്‍ധ സെഞ്ചുറികളുമായി മികച്ച ഫോമിലുള്ള ജേസണ്‍ റോയ്‌യും ഹെയ്്‍ൽസിനു പകരം ടീമിലെത്തിയ സാം ബില്ലിംഗ്‌സും ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടുത്താതെ കുതിച്ചു. ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും (43) ബെയര്‍‌സ്റ്റേയും (56) ഇംഗ്ലണ്ട് സ്‌കോര്‍ മുന്നോട്ടുകൊണ്ടു പോയെങ്കിലും 300 കടത്തിയത് അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത ബെന്‍ സ്റ്റോക്‌സാണ്. 39 പന്തില്‍ 57 റണ്‍സെടുത്ത സ്റ്റോക്‌സും 19 പന്തില്‍ 34 റണ്‍സെടുത്ത ക്രിസ് വോക്‌സും വാലറ്റത്ത് തിളങ്ങി.


സ്‌കോര്‍ ബോര്‍ഡ്

ഇംഗ്ലണ്ട് ബാറ്റിംഗ്: ജേസണ്‍ റോയ് ബി ജഡേജ 65, ബില്ലിംഗ്‌സ് സി ബുംറ ബി ജഡേജ 35, ബെയര്‍സ്‌റ്റോ സി ജഡേജ 35, ബെയര്‍സ്‌റ്റോ സി ജഡേജ ബി പാണ്ഡ്യ 56, മോര്‍ഗന്‍ സി ബുംറ ബി പാണ്ഡ്യ 43, ബട്‌ലര്‍ സി രാഹുല്‍ ബി പാണ്ഡ്യ 11, സ്റ്റോക്‌സ് നോട്ടൗട്ട് 57, അലി സി ജഡേജ ബി ബുംറ 2, വോക്‌സ് റണ്‍ഔട്ട് ഭുവനേശ്വര്‍ കുമാര്‍/ ധോണി 34, പ്ലങ്കറ്റ് റണ്‍ഔട്ട് സബ് മനീഷ് പാണ്ഡെ/ ധോണി 1. എക്‌സ്ട്രാസ് 17. ആകെ 50 ഓവറില്‍ എട്ടിന് 321.

ബൗളിംഗ്: ഭുവനേശ്വര്‍ 8-0-56-0, പാണ്ഡ്യ 10-1-49-3, ബുംറ 10-1-68-1, യുവ്‌രാജ് 3-0-17-0, ജഡേജ 10-0-62-2, അശ്വിന്‍ 9-0-60-0

ഇന്ത്യ ബാറ്റിംഗ്: രഹാനെ ബി വില്ലി 1, രാഹുല്‍ സി ബട്‌ലര്‍ ബി ബോള്‍ 55, കോഹ്‌ലി സി ബട്‌ലര്‍ ബി സ്‌റ്റോക്‌സ് 45, യുവ്‌രാജ് സിംഗ് സി ബില്ലിംഗ് ബി പ്ലങ്കറ്റ് 45, ധോണി സി ബട്‌ലര്‍ ബി ബോള്‍ 25, ജാദവ് സി ബില്ലിംഗ് ബി വോക്‌സ് 90, പാണ്ഡ്യ ബി സ്റ്റോക്‌സ് 56, ജഡേജ സി ബെയര്‍സ്‌റ്റോ ബി വോക്‌സ് 10, അശ്വിന്‍ സി വോക്‌സ് ബി സ്‌റ്റോക്‌സ് 1, ഭുവനേശ്വര്‍ കുമാര്‍ നോട്ടൗട്ട് 0, ബുംറ നോട്ടൗട്ട് 0, ആകെ 50 ഓവറില്‍ 9 വിക്കറ്റിന് 316.
ബൗളിംഗ്: വോക്‌സ് 10-0-75-2, വില്ലി 2-0-8-1, ബോള്‍ 10-0-56-2, പ്ലങ്കറ്റ് 10-0-65-1, സ്റ്റോക്‌സ് 10-0-63-3, അലി 8-0-41-0

150 കടന്ന് രവീന്ദ്ര ജഡേജ

ഇന്ത്യയുടെ ഇടം കൈയൻ സ്പിന്നര്‍ രവീന്ദ്ര ജഡേജ ഏകദിന ക്രിക്കറ്റില്‍ 150 വിക്കറ്റ് എന്ന നേട്ടത്തില്‍. മൂന്നാം ഏകദിനത്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ സാം ബില്ലിംഗ്‌സിനെ പുറത്താക്കിയാണ് ജഡേജ ഈ നേട്ടത്തിലെത്തിയത്. 150 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ഇടം കൈയൻ സ്പിന്നര്‍ എന്ന നേട്ടത്തില്‍ ജഡേജ എത്തി. 129-ാം രാജ്യാന്തര മത്സരത്തിലാണ് ഈ ഓള്‍റൗണ്ടര്‍ ഇതു പൂര്‍ത്തിയാക്കിയത്. ജസണ്‍ റോയിയെ ക്ലീന്‍ ഔട്ടാക്കി ജഡേജ 151-ാം വിക്കറ്റ് നേട്ടവും ഇന്നലെ ആഘോഷിച്ചു.
2009 ഫെബ്രുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേ കൊളംബോയിലാണ് ജഡേജ ഏകദിന അരങ്ങേറ്റം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.