തിരിച്ചുപിടിക്കണം വീറും വാശിയും
തിരിച്ചുപിടിക്കണം വീറും വാശിയും
Sunday, February 26, 2017 10:23 AM IST
എല്ലാ കയറ്റങ്ങള്‍ക്കും ഒരു ഇറക്കുമുണ്ടാകുമെന്നത് പ്രകൃതി നിയമമാണ്. അമിത ആത്മവിശ്വാസവും ഗര്‍വും ഒരു പരിധിവരെ ആ ഇറക്കത്തിനു കാരണമാകാറുണ്ട്. ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലായിരുന്ന ഇന്ത്യന്‍ ടീമിന് ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമ്മാനിച്ചിരിക്കുന്നത് ഈ തിരിച്ചറിവാണ്. ലോകം ജയിച്ച വീര്യത്തോടെ പൂനയിലിറങ്ങിയ ഇന്ത്യ മൂന്നു ദിവസങ്ങള്‍ കൊണ്ട് തോറ്റമ്പി കയറിയപ്പോള്‍ ഞെട്ടിയത് ക്രിക്കറ്റ് ലോകം മുഴുവനാണ്. അതിനു പ്രത്യേകിച്ചു കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല. നാട്ടില്‍ 20 ടെസ്റ്റുകള്‍ തുടര്‍ച്ചയായി ജയിച്ച ടീം, 2012 ഡിസംബറിനു ശേഷം സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റു പോലും തോല്‍ക്കാത്ത ടീം, 2015ല്‍ ഗാളില്‍ ശ്രീലങ്കയ്‌ക്കെതിരേ പരാജയപ്പെട്ട ശേഷം ഒരു കളിയില്‍ പോലും തോല്‍വിയറിയാത്ത ടീം, ലോക ഒന്നാം നമ്പര്‍ ടീം എന്നിങ്ങനെ വിശേഷണങ്ങള്‍ക്കു പഞ്ഞമില്ലാതെയാണ് ഇന്ത്യ ആദ്യ ടെസ്റ്റില്‍ ഓസീസിനെതിരേ കളത്തിലിറങ്ങിയത്. ലോക ഒന്നാം നമ്പറും രണ്ടാം നമ്പറും ഏറ്റുമുട്ടിയപ്പോള്‍ പലരും രണ്ടാം നമ്പറിനെ കണക്കിലെടുക്കാതെ പോയി എന്നതാണ് ഇന്ത്യയുടെ ഈ പരാജയത്തില്‍ നിന്ന് ആദ്യം പഠിക്കേണ്ട പാഠം.

കണക്കുകള്‍ അദ്ഭുതപ്പെടുത്തുന്നത്

തോല്‍വി എന്നതിലുപരി പരാജയമേറ്റുവാങ്ങിയ രീതിയാണ് ഇന്ത്യക്ക് അപ്രതീക്ഷിതമായത്. ആദ്യ ഇന്നിംഗ്‌സില്‍ 105 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 107 റണ്‍സും മാത്രമാണ് ഇന്ത്യ നേടിയത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി ഇന്ത്യക്കു കുറിക്കാനായത് വെറും 212 റണ്‍സ്. 20 വിക്കറ്റുകളും നഷ്ടമാക്കിയ ടീം നേടിയത് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍. രണ്ടാം ഇന്നിംഗ്സിൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് നേടിയ സ്കോറിനൊപ്പമെത്താൻ പോലും ഇന്ത്യൻ ടീമിലെ എല്ലാവരും കൂടി ശ്രമിച്ചിട്ട് നടന്നില്ല.

2004ല്‍ നാഗ്പൂരില്‍ ഇന്ത്യയെ 342 റണ്‍സിനു പരാജയപ്പെടുത്തിയതാണ് ഓസീസിന്‍റെ ഇന്ത്യന്‍ മണ്ണിലെ അവസാന വിജയവും ഏറ്റവും വലിയ വിജയവും. 13 വര്‍ഷങ്ങള്‍ ശേഷം വീണ്ടും വിജയം കുറിക്കുമ്പോഴും 333 റണ്‍സിന്‍റെ, ഇന്ത്യക്കെതിരേ അവരുടെ ഏറ്റവും മികച്ച രണ്ടാമത്തെ വലിയ വിജയമാണ് കങ്കാരുക്കള്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ സ്പിന്‍ ദ്വയങ്ങളായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും വിക്കറ്റുകള്‍ ലഭിച്ചെങ്കിലും സ്റ്റീഫ് ഒ കീഫെ എന്ന ഓസീസ് വജ്രായുധത്തിനു മുന്നില്‍ നിറംമങ്ങിപോകേണ്ടി വന്നത് ടീമിനു തിരിച്ചടിയായി. അശ്വിനും ജഡേജയും ചേര്‍ന്നു രണ്ട് ഇന്നിംഗ്‌സുകളിലുമായി സ്വന്തമാക്കിയ 12 വിക്കറ്റുകള്‍ ഈ മലേഷ്യന്‍ വംശജന്‍ ഒറ്റയ്ക്കു സ്വന്തമാക്കി. ബാറ്റിംഗിലും ഒട്ടും ആശാവഹമല്ലാത്ത പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. ഒന്നാം ഇന്നിംഗ്‌സില്‍ 64 റണ്‍സ് നേടിയ കെ.എല്‍.രാഹുലിനും രണ്ടാം ഇന്നിംഗ്‌സില്‍ 31 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയ്ക്കും മാത്രമാണ് കങ്കാരുക്കളുടെ ആക്രമണത്തിനു മുന്നില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

അടിമുടി മാറ്റം വേണം

ഇത്രയും കാലം ഒഴുക്കിനൊത്ത് നീന്തുകയായിരുന്നു ടീം ഇന്ത്യ. ഭാഗ്യത്തിന്‍റെ അകമ്പടി കൂടിയായതോടെ വിജയങ്ങള്‍ തുടര്‍ക്കഥയായി. പക്ഷേ, ഇനി ഒഴുക്കിനെതിരേ നീന്തി വേണം ഇന്ത്യന്‍ ടീമിനു വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്താന്‍. രാജ്യാന്തര ക്രിക്കറ്റില്‍ പരാജയങ്ങള്‍ അധികം നേരിട്ടിട്ടില്ലാത്തൊരു സംഘമാണ് ഇന്നത്തെ ഇന്ത്യന്‍ ടീം. ഓസീസിനെതിരേ സംഭവിച്ച ദുരന്തം യുവ ഇന്ത്യയുടെ ആത്മവിശ്വാസത്തിനും ജയിക്കാനുള്ള തൃഷ്ണയ്ക്കും ഏല്‍പ്പിച്ച മുറിവു വലുതാണ്. ആദ്യമായി സമ്മര്‍ദ ഘട്ടങ്ങള്‍ വരുമ്പോള്‍ അതിനെ എങ്ങനെ മറികടക്കാമെന്നുള്ള പാഠം ഈ ഓസീസ് പരമ്പര ഇന്ത്യയുടെ യുവ താരങ്ങള്‍ക്കു നല്‍കുമെന്നുള്ളത് തീര്‍ച്ച. പരിശീലകന്‍ അനില്‍ കുംബ്ലെയ്ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കാണ് വഹിക്കാനുള്ളത്.


ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയടക്കമുള്ളവരുടെ വിജയദാഹത്തെ തിരിച്ചുകൊണ്ടുവരുവാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള കുംബ്ലെയ്ക്കു സാധിക്കും. പിച്ചിനെ അധികമായി ആശ്രയിക്കുന്ന രീതിക്കും മാറ്റം വരണം. കുത്തിത്തിരിയുന്ന ഇന്ത്യന്‍ പിച്ചുകളില്‍ മാത്രം കളി എന്നതിനു പകരം പരന്പരാഗതമായി മൊഹാലിയും ബംഗളൂരുവുമൊക്കെ പെരുമാറുന്ന തരത്തിലുള്ള പിച്ചുകൾ ഒരുക്കണം. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും പോലുള്ള വിദേശ പിച്ചുകളില്‍ നമ്മുടെ പുലികൾ എങ്ങനെയാണ് കളിക്കാറുള്ളത് എന്നത് അറിവുള്ളതുമാണല്ലോ. അതിനു മാറ്റം വരണമെങ്കിൽ ജീവനുള്ള പിച്ചുകളിൽ കളിക്കാനും കളിപ്പിക്കാനുമുള്ള സന്നദ്ധത ടീമും മാനേജ്മെന്‍റും കാണിക്കണം.

ഓസീസ് പരിശീലനത്തിന്‍റെ വിജയം

കൃത്യമായ കണക്കുകൂട്ടലുകളുടെയും പരിശീലനത്തിന്‍റെയും മികവാണ് പൂന ടെസ്റ്റില്‍ ഓസീസ് കളത്തില്‍ നടപ്പാക്കിയത്. ഏഷ്യന്‍ മണ്ണില്‍ കഴിഞ്ഞ ഒമ്പത് ടെസ്റ്റുകളിലും തോറ്റ കങ്കാരുപ്പട ഇന്ത്യന്‍ പര്യടനത്തിനായി നടത്തിയ മുന്നൊരുക്കം എറെ അഭിനന്ദാര്‍ഹമാണ്. ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടക്കുന്ന ട്വന്‍റി- 20 പരമ്പരയില്‍ രണ്ടാം നിര ടീമിനെ ഇറക്കി തോല്‍വിയേറ്റു വാങ്ങുമ്പോഴും ഇന്ത്യന്‍ പര്യടനത്തിനാണ് ഓസീസ് പ്രാധാന്യം നല്‍കിയത്. പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചു പൂര്‍ണ ശാരീരികക്ഷമതയോടെ കളിക്കാന്‍ സ്വയം സജ്ജരായാണ് കങ്കാരുക്കള്‍ ഇന്ത്യയിലെത്തിയത്.

ദുബായ്‌യില്‍ പരിശീലനം നടത്തിയ ടീം മുന്‍ ഇന്ത്യന്‍ താരം ശ്രീധരന്‍ ശ്രീറാം, മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസര്‍ എന്നിവര്‍ക്കു കീഴില്‍ സ്പിന്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനവും ഓസീസ് നടത്തി. ഈ കഠിനാധ്വാനത്തിന്‍റെ വിജയമാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞ പ്രകടനത്തിലൂടെ കങ്കാരുക്കള്‍ക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരേ തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്‍റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

ടീം മാറ്റത്തിനു വേണ്ടി മുറവിളി

ഒന്നാം ടെസ്റ്റിലെ വമ്പന്‍ പരാജയത്തിനു പിന്നാലെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന ശബ്ദം ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. പരിക്ക് മാറിയ മൂഹമ്മദ് ഷാമിയെ ടീമിലേക്ക് തികിച്ചുവിളിക്കണമെന്നാണ് പ്രധാനമായും വിമര്‍ശകര്‍ ആവശ്യമുന്നയിക്കുന്നത്. രോഹിത് ശര്‍മയ്ക്കും ഗൗതം ഗംഭീറിനും അവസരം നല്‍കണമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
പക്ഷേ, ന്യൂസിലന്‍ഡിനെതിരേയുള്ള ഏകദിന പരമ്പരയില്‍ പരിക്കേറ്റ രോഹിത് ഇതുവരെ വീണ്ടും കളത്തിലിറങ്ങിയിട്ടില്ല. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും മുംബൈ ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

സമീപകാലത്തെ ആഭ്യന്തര മത്സരങ്ങളിലും വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനം നടത്തുന്ന ഗൗതം ഗംഭീറിനു വേണ്ടിയും സെലക്ടര്‍മാരില്‍ സമ്മര്‍ദം ഉയരുന്നുണ്ട്. കരിയറില്‍ കുറിച്ച ആദ്യ ശതകം ട്രിപ്പിളാക്കി മാറ്റി ചരിത്രം രചിച്ച കരുണ്‍ നായരെ സൈഡ് ബെഞ്ചിലിരുത്തുന്നതാണ് കുംബ്ലെയെയും കോഹ്‌ലിയെയും പ്രതിരോധത്തിലാക്കുന്ന മറ്റൊരു കാര്യം. ഇംഗ്ലണ്ടിനെതിരേ ചെന്നൈ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ശേഷം കരുണ്‍ നായര്‍ക്ക് പിന്നീട് നടന്ന കളികളില്‍ അവസരം നല്‍കിയിട്ടില്ല. ഇഷാന്ത് ശര്‍മയ്ക്കു പകരം ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്താനും ആവശ്യമുയർന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.