ഈഡൻ ഗാർഡനിൽ കോഹ്ലിക്കും കൂട്ടർക്കും നാണക്കേട്
ഈഡൻ ഗാർഡനിൽ കോഹ്ലിക്കും കൂട്ടർക്കും നാണക്കേട്
Sunday, April 23, 2017 10:33 AM IST
കോൽക്കത്ത: ഈഡൻ ഗാർഡനിൽ കോഹ്ലിക്കും കൂട്ടർക്കും ശവപ്പറന്പൊരുക്കി നൈറ്റ് റൈഡേഴ്സ്. 49 റണ്‍സ് എന്ന ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായ റോയൽ ചലഞ്ചേഴ്സ് തോൽവി വഴങ്ങിയത് 82 റണ്‍സിന്. 132 റണ്‍സ് ലക്ഷ്യം പിന്തുടർന്ന റോയൽ ചലഞ്ചേഴ്സ് 9.4 ഓവറിൽ 49 റണ്‍സിന് ഓൾഒൗട്ടായി.

ഗ്രാൻഡ്ഹോം(4/3), ക്രിസ് വോക്സ്(6/3), നഥാൻ കോൾട്ടർനൈൽ(21/3) എന്നിവരുടെ തകർപ്പൻ ബൗളിംഗാണ് കോഹ്ലിപ്പടയെ തകർത്തത്. മൂവരും മൂന്നു വിക്കറ്റ് വീതം നേടിയപ്പോൾ ശേഷിക്കുന്ന ഒരു വിക്കറ്റ് ഉമേഷ് യാദവ് സ്വന്തമാക്കി. പേരുകേട്ട ബാംഗളൂർ ബാറ്റ്സ്മാൻമാരിൽ ആർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.


നേരത്തെ, ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 19.3 ഓവറിൽ 131 റണ്‍സിനു പുറത്തായി. 34 റണ്‍സെടുത്ത ഓപ്പണർ സുനിൽ നരേനു മാത്രമാണ് പിടിച്ചുനിൽക്കാനായത്. വോക്സ് 18ഉം മനീഷ് പാണ്ഡെ 15 ഉം റണ്‍സ് നേടി. ബംഗളൂരുവിനു വേണ്ടി യുസ്വേന്ദ്ര ചാഹൽ മൂന്നും ടൈമൽ മിൽസ്, പവൻ നെഗി എന്നിവർക്ക് രണ്ടു വിക്കറ്റ് വീതവും ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.