ചാന്പ്യൻസ് ലീഗ് നോക്കൗട്ട്: റയലിനു പിഎസ്ജി, ബാഴ്‌സയ്ക്കു ചെല്‍സി
ചാന്പ്യൻസ് ലീഗ് നോക്കൗട്ട്: റയലിനു പിഎസ്ജി, ബാഴ്‌സയ്ക്കു ചെല്‍സി
Monday, December 11, 2017 1:35 PM IST
നിയോണ്‍: ആരാധകര്‍ക്ക് നെഞ്ചിടിപ്പേകി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്‍റെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് പ്രഖ്യാപിച്ചു. കരുത്തരുടെ ഒരു നിര തന്നെ നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയാണ് ലൈനപ്പിലുള്ളത്. പ്രീക്വാര്‍ട്ടറിലെ ഏറ്റവംു ശ്രദ്ധേയമായ മത്സരം സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ഫ്രഞ്ച് ക്ലബ്ബായ പാരീ സാന്‍ ഷര്‍മെയ്‌നും തമ്മിലുള്ളതാണ്.

ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ നെയ്മറോ ഇതില്‍ ഒരാള്‍ മാത്രമേ ക്വാര്‍ട്ടറിലെത്തൂ എന്നുറപ്പായി. നിലവിലെ ചാമ്പ്യന്മാരാണ് റയല്‍ മാഡ്രിഡ്. ആദ്യ നോക്കൗട്ടില്‍ത്തന്നെ പിഎസ്ജിയെ നേരിടേണ്ടിവന്നത് റയല്‍ ആരാധകരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ബാഴ്‌സയ്‌ക്കെതിരേ ആദ്യപാദത്തില്‍ 4-0നു വിയിച്ച പിഎസ്ജി രണ്ടാം പാദത്തില്‍ ദയനീയമായി 6-1നു തോറ്റ് പുറത്തായി. എന്നാല്‍, ഇത്തവണ നെയ്മറും കവാനിയും എംബാപ്പയും അടങ്ങിയ ടീം ശക്തരാണ്.

അഞ്ചു വട്ടം ചാമ്പ്യനായ ബാഴ്‌സലോണയ്ക്കും ശക്തരായ എതിരാളികളെയാണ് ആദ്യറൗണ്ടില്‍ ലഭിച്ചിരിക്കുന്നത്. ചെല്‍സിയാണ് അവരുടെ എതിരാളികള്‍. ബാഴ്‌സയ്ക്ക് എക്കാലത്തും ബാലികേറാമലയായ ചെല്‍സിയെ ലഭിക്കുമ്പോള്‍ അത് പ്രീക്വാര്‍ട്ടറിലെ ബില്യണ്‍ ഡോളര്‍ പോരാട്ടമാകുമെന്ന് ഉറപ്പിക്കാം. ഇത്തവണ അഞ്ച് ഇംഗ്ലീഷ് ടീമുകളാണ് ചാമ്പ്യന്‍സ് ലീഗ് നോട്ടൗട്ടിലെത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ റയല്‍ മാഡ്രിഡിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി കരുത്ത് തെളിയിച്ച ടോട്ടനം ഹോട്‌സ്പര്‍ ഇറ്റാലിയന്‍ ക്ലബ്ബും സീരീ എ ചാമ്പ്യന്മാരുമായ യുവന്‍റസിനെയാണ് നോക്കൗട്ടില്‍ നേരിടുന്നത്.

പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ തുടര്‍വിജയങ്ങള്‍ നേടിയതിന്‍റെ റിക്കാര്‍ഡുമായി വരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍ സ്വിസ് ക്ലബ്ബ് ബാസലാണ്. യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരാളിയായി വരുന്നത് സെവിയ്യയാണ്. അതേസമയം, പിഎസ്ജിക്കു പിന്നില്‍ ഗ്രൂപ്പില്‍ രണ്ടാമതായിപ്പോയ ബയേണ്‍ മ്യൂണിക്കിന് താരതമ്യേന ദുര്‍ബലരായ തുര്‍ക്കി ക്ലബ് ബസിക്താസിനെയാണ് ലഭിച്ചിരിക്കുന്നത്.



ഹൈലൈറ്റ്‌സ്

കഴിഞ്ഞ എട്ടു തവണ ചെല്‍സിയുമായി ബാഴ്‌സലോണ ഏറ്റുമുട്ടിയപ്പോഴും സൂപ്പര്‍ താരം ലയണല്‍ മെസിക്കു ഗോള്‍ നേടാനായിട്ടില്ല

പിഎസ്ജിയെ റയല്‍ നേരിടുമ്പോള്‍ ശ്രദ്ധേയമാകുന്ന താരം പിഎസ്ജിയുടെ എയ്ഞ്ചല്‍ ഡി മരിയയാണ്. 2014 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ നിരയില്‍ കളിച്ച ഡി മരിയയായിരുന്നു മാന്‍ ഓഫ് ദ മാച്ച്.

ചെല്‍സിയും ബാഴ്‌സയും തമ്മില്‍ അവസാനം ഏറ്റുമുട്ടിയ 12 മത്സരങ്ങളില്‍ നാലിലും വിജയിച്ചത് ചെല്‍സിയായിരുന്നു. ബാഴ്‌സയുടെ വിജയം മൂന്നെണ്ണത്തിലും. എന്നാല്‍, ഇരുവരും അവസാനം ഏറ്റുമുട്ടിയപ്പോള്‍ വിജയം ചെല്‍സിക്കായിരുന്നു. 2011-12ല്‍ സെമിയിൽ ഇരുപാദങ്ങളിലുമായി 3-2ന്‍റെ വിജയമാണ് ചെല്‍സി നേടിയത്.


പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്

യുവന്‍റസ് - ടോട്ടനം
ബാസല്‍ - മാഞ്ചസ്റ്റര്‍ സിറ്റി
പോര്‍ട്ടോ - ലിവര്‍പൂള്‍
റയല്‍ മഡ്രിഡ് - പിഎസ്ജി
ചെല്‍സി - ബാഴ്‌സലോണ
ബയേണ്‍ മ്യൂണിക്ക് - ബസിക്താസ്
സെവിയ്യ - മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ഷാക്തര്‍ ഡൊണെറ്റ്‌സ്‌ക് - റോമ


പ്രീക്വാര്‍ട്ടറുകള്‍

ആദ്യപാദം- 2018 ഫെബ്രു. 13, 14, 20,21
രണ്ടാംപാദം - മാര്‍ച്ച് 6, 7, 13, 14
ക്വാര്‍ട്ടര്‍ ഡ്രോ - മാര്‍ച്ച് 16
ക്വാര്‍ട്ടര്‍ ആദ്യപാദം ഏപ്രില്‍ 3,4
രണ്ടാംപാദം ഏപ്രില്‍ 10,11
സെമി ഫൈനല്‍ ഡ്രോ ഏപ്രില്‍ 13
സെമി ആദ്യപാദം - ഏപ്രില്‍ 24, 25
രണ്ടാംപാദം മേയ് 1,2
ഫൈനല്‍: മേയ് 26, വേദി കീവ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.