സെഞ്ചൂറിയനില്‍ ഒരു അഡാർ ജയം
സെഞ്ചൂറിയനില്‍ ഒരു അഡാർ ജയം
Saturday, February 17, 2018 12:17 AM IST
സെഞ്ചൂറിയന്‍: നായകന്‍ വിരാട് കോഹ്‌ലിയുടെ 35-ാം ഏകദിന സെഞ്ചുറിയുടെ മികവില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ആറാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ എട്ട് വിക്കറ്റിന് വിജയം നേടിയ ഇന്ത്യ പരമ്പര 5-1ന് സ്വന്തമാക്കി. ആറു മത്സരങ്ങളില്‍ മൂന്നു സെഞ്ചുറി ഉള്‍പ്പെടെ 558 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ സ്‌കോര്‍ ചെയ്തത്. മാൻ ഓഫ് ദ സീരീസും ഇന്ത്യൻ നായകനാണ്.

ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 205 റണ്‍സ് ലക്ഷ്യം 32.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടമാക്കി 206 റണ്‍സ് നേടി സന്ദര്‍ശകര്‍ മറികടന്നു. 96 പന്തില്‍ 19 ഫോറിന്‍റെയും രണ്ടു സിക്‌സിന്‍റെയും അകമ്പടയിലാണ് ഇന്ത്യന്‍ നായകന്‍ 129 റണ്‍സുമായി പുറത്താകാതെ നിന്നത്. രണ്ടു സിക്‌സും ഇമ്രാന്‍ താഹിര്‍ എറിഞ്ഞ 31-ാം ഓവറിലെ നാലും അഞ്ചും പന്തുകളിലായിരുന്നു. 34 റണ്‍സുമായി അജിങ്ക്യ രഹാനെയും പുറത്താകാതെനിന്നു. ശിഖര്‍ ധവാന്‍ (18), രോഹിത് ശര്‍മ (15) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. രണ്ടു പേരുടെ വിക്കറ്റ് ലുംഗി എന്‍ഗിഡിയാണ് നേടിയത്.

ഇന്ത്യന്‍ ബൗളിംഗിനു മുന്നില്‍ വീണ്ടും പതറിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 46.5 ഓവറില്‍ 204 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായതോടെ അവസാനിച്ചു. ഇത്തവണ പേസര്‍മാരാണ് കൂടുതല്‍ അപകടകാരികളായത്. ഖായ സോണ്ടോ ദക്ഷിണാഫ്രിക്കയ്ക്കായി അര്‍ധസെഞ്ചുറി നേടി. 74 പന്തുകള്‍ നേരിട്ട സോണ്ടോ 54 റണ്‍സുമായാണ് മടങ്ങിയത്. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് വിടുകയായിരുന്നു. ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഭുവനേശ്വര്‍ കുമാറിന് വിശ്രമം നല്‍കി ഷാര്‍ദുല്‍ ഠാക്കൂറിനെ ഇറക്കി. 52 റണ്‍സിനു നാലു വിക്കറ്റ് വീഴ്ത്തി ഠാക്കൂര്‍ ഈ അവസരം മികച്ചതാക്കി. പരമ്പരയില്‍ ഠാക്കൂറിന്‍റെ ആദ്യ മത്സരമായിരുന്നു. ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

സാവധാനം തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് സ്‌കോര്‍ 43ലെത്തിയപ്പോള്‍ ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്രം (24), ഹഷിം അംല (10) എന്നിവരെ നഷ്ടമായി. ഠാക്കൂറിനായിരുന്നു രണ്ടു വിക്കറ്റും. എ.ബി. ഡിവില്യേഴ്‌സും സോണ്ടോയും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം നല്കി. ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍മാര്‍ക്കെതിരേ ഇരുവരും ആക്രമിച്ചു കളിച്ചു.

18-ാം ഓവറില്‍ ഡിവില്യേഴ്‌സ് കുല്‍ദീപ് യാദവിനെ തുടര്‍ച്ചയായി മൂന്നുതവണ ബൗണ്ടറിക്കു പായിച്ചു. അടുത്ത ഓവറില്‍ സോണ്ടോ ചാഹലിനെതിരേ രണ്ടു തവണ സിക്‌സും നേടി. ഇരുവരും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടിയെന്നു തോന്നിയ അവസരത്തില്‍ അപകാരിയായ ഡിവില്യേഴ്‌സിനെ (30) ക്ലീന്‍ബൗള്‍ഡാക്കിക്കൊണ്ട് ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. 65 പന്തില്‍ 62 റണ്‍സാണ് ഈ സഖ്യം സ്ഥാപിച്ചത്.

ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 135ലെത്തിയപ്പോള്‍ ഹെന്‍‌റിച്ച് ക്ലാസനെ (22) ബുംറ കോഹ് ലിയുടെ കൈകളിലെത്തിച്ചു. ക്ലാസന്‍-സോണ്ടോ കൂട്ടുകെട്ട് 58 പന്തില്‍ 30 റണ്‍സാണ് നേടിയത്.
സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍കൂടി എത്തിയശേഷം ഫര്‍ഹാന്‍ ബെഹറൂദിനെ (1) ഠാക്കൂര്‍ പുറത്താക്കി. ക്രിസ് മോറിസിനും (4) ക്രീസില്‍ അധികം ആയുസില്ലായിരുന്നു. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. വൈകാതെ തന്നെ സോണ്ടോയും (54) പുറത്ത്. ചാഹലിനായിരുന്നു വിക്കറ്റ്. 74 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സുമാണ് സോണ്ടോ പായിച്ചത്.

ഏഴിന് 151 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ആന്‍ഡില്‍ ഫെലുക്‌വായോയും (34), മോര്‍ണി മോര്‍ക്കലും (20) ചേര്‍ന്നുള്ള 36 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പൊരുതാനുള്ള സ്‌കോറിലേക്കെത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.