പെണ്‍കുട്ടികളെ ശോഭാ ജോണിന്റെ വീട്ടിലെത്തിച്ച എജന്റ് അറസ്റില്‍
Tuesday, December 25, 2012 11:07 PM IST
കോഴിക്കോട്: പറയഞ്ചേരിയിലെ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചു നടന്ന പെണ്‍വാണിഭ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളെ ശോഭാ ജോണിന്റെ വീട്ടിലെത്തിച്ച മുഖ്യ ഏജന്റ് മാമച്ചന്‍ പോലീസ് പിടിയില്‍. സംസ്ഥാനത്തിനകത്തും പുറത്തുമായി പെണ്‍വാണിഭം നടത്തുന്ന പല സംഘങ്ങളുടെയും പ്രധാന കണ്ണിയാണു മാമച്ചനെന്നു പോലീസ് പറഞ്ഞു. 15 വര്‍ഷത്തോളമായി പെണ്‍വാണിഭ സംഘങ്ങളുടെ മുഖ്യഏജന്റായി പ്രവര്‍ത്തിച്ചുവരുന്ന മാമച്ചന്‍ ഒരു കോടിയിലധികം രൂപ കമ്മിഷന്‍ ഇനത്തില്‍ മാത്രം സമ്പാദിച്ചിട്ടുണ്െടന്ന് അന്വേഷണത്തിനു നേതൃത്വം നല്കുന്ന നോര്‍ത്ത് അസിസ്റന്റ് കമ്മിഷണര്‍ പ്രിന്‍സ് എ.ഏബ്രഹാം അറിയിച്ചു.

കാസര്‍ഗോഡ് തളങ്കരവീട്ടില്‍ മുഹമ്മദ് കുഞ്ഞി എന്ന മാമച്ചനെ(48)കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍നിന്നാണ് നടക്കാവ് സി ഐ പി. കെ. സന്തോഷ്, അഡീഷണല്‍ എസ്ഐ അഷ്റഫ്, എഎസ്ഐമാരായ സുധന്‍, രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ് ചെയ്തത്. ഇയാളെ ഇന്നു കോഴിക്കോട് ജൂഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി(നാല്)യില്‍ ഹാജരാക്കും. മാമച്ചനു ശോഭ ജോണുമായി അടുത്ത ബന്ധമാണെന്നും പോലീസ് പറഞ്ഞു.


ആഡംബര ജീവിതം നയിക്കുന്ന മാമച്ചനു സമ്പാദ്യമൊന്നും പ്രത്യക്ഷത്തില്‍ കണ്െടത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. ഈ മാസം ആറിനു മാമച്ചന്‍ മംഗലാപുരത്തുള്ളതായി ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നു സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണു കൊയിലാണ്ടിയില്‍ പിടിയിലായത്. ശോഭാജോണിനായി ബാംഗളൂരില്‍ അന്വേഷണം നടക്കുന്നുണ്െടന്നും ഉന്നത പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. വാരാപ്പുഴ പെണ്‍വാണിഭക്കേസിലും ശബരിമല തന്ത്രിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലും മുഖ്യപ്രതിയായ ശോഭാ ജോണിന്റെ എറണാകുളത്തെ വീട്ടില്‍ രണ്ടു ദിവസം തങ്ങളെ പീഡിച്ചിട്ടുണ്െടന്നു പെണ്‍കുട്ടികള്‍ പൊലീസിനു മൊഴി നല്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.