പിരിവു കൊടുത്തില്ല; യൂത്ത് കോണ്‍ഗ്രസുകാര്‍ കട എറിഞ്ഞുതകര്‍ത്തു
പിരിവു കൊടുത്തില്ല; യൂത്ത് കോണ്‍ഗ്രസുകാര്‍ കട എറിഞ്ഞുതകര്‍ത്തു
Tuesday, January 22, 2013 11:11 PM IST
തൊടുപുഴ: പിരിവു കൊടുക്കാത്തതിന്റെ പേരില്‍ ക്ഷുഭിതരായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ കട എറിഞ്ഞു തകര്‍ത്തു. തൊടുപുഴയിലെ ഹിന്ദുസ്ഥാന്‍ ടെക്സ്റയില്‍സിന്റെ ചില്ലുകളാണു പ്രവര്‍ത്തകര്‍ ഇന്നലെ എറിഞ്ഞു തകര്‍ത്തത്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ രാഹുല്‍ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ചു തൊടുപുഴയില്‍ പ്രകടനം നടത്തുന്നതിനിടെ ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

കടയുടമ വണ്ടമറ്റം സ്വദേശി റോമിന്‍സിന് ആക്രമണത്തില്‍ പരിക്കേറ്റു. സമീപത്തെ കടയിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളി മണ്ഡല്‍ രാമനും(35) ആക്രമണത്തില്‍ പരിക്കേറ്റു. മണ്ഡല്‍ രാമന്റെ മുഖത്താണു പരിക്ക്. ഇരുവ രെയും തൊടുപുഴയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടന്ന സമയത്തു സ്ത്രീകളുള്‍പ്പെടെ എട്ടു ജീവനക്കാര്‍ കടയിലുണ്ടായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ചു വ്യാപാരികള്‍ റോഡ് ഉപരോധിച്ചു. വ്യാപാരി വ്യവസായികള്‍ പോലീസ് അധികാരികളുമായി നടത്തിയ ചര്‍ച്ചയില്‍ അക്രമം നടത്തിയവര്‍ക്കെതിരേ ഇന്നു രാവിലെ പത്തിനു മുമ്പായി നടപടികളെടുക്കുമെന്നു തൊടുപുഴ ഡിവൈഎസ്പി ഉറപ്പു നല്‍കിയതായി വ്യാപാരി നേതാക്കള്‍ അറിയിച്ചു. അക്രമത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരേ നടപടികളെത്തില്ലെങ്കില്‍ ഹര്‍ത്താലുള്‍പ്പെടെയുളള പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നു മുന്നറിയിപ്പു നല്‍കി. കെഎസ്യു ജില്ലാ പ്രസിഡന്റ്്നിയാസ് കൂരാപ്പിളളിക്കും മറ്റു ഇരുപതോളം പേര്‍ക്കെതിരേ തൊടുപുഴ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. മുട്ടം എന്‍ജിനിയറിംഗ് കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നരമാസം മുമ്പാണ് സംഘം കടയുടമയോടു പിരി വു ചോദിച്ചത്. അയ്യായിരം രൂ പ ചോദിച്ചവരോട് അഞ്ഞൂറുരൂപ കൊടുക്കാനേ നിര്‍വാഹമുള്ളൂവെന്ന് വ്യാപാരി പറഞ്ഞത്രേ. ഇതേത്തുടര്‍ന്നുണ്ടായ വിദ്വേഷമാണ് ഇന്നലത്തെ സംഭവങ്ങള്‍ക്കു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.