അബ്ദുള്ളക്കുട്ടിക്ക് എതിരായ കേസ്: സരിത പിന്മാറുന്നു
അബ്ദുള്ളക്കുട്ടിക്ക് എതിരായ കേസ്: സരിത പിന്മാറുന്നു
Tuesday, April 15, 2014 12:07 AM IST
തിരുവനന്തപുരം: എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്കെതിരെ പരാതിയില്‍നിന്നു സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ്. നായര്‍ പിന്‍വാങ്ങുന്നു. അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തെന്ന സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിരുന്നു.

സരിതയില്‍നിന്നു വിശദമായ മൊഴിയെടുക്കാനായി പ്രത്യേക അന്വേഷണ സംഘം രണ്ടുതവണ സരിതയ്ക്കു നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, രണ്ടു തവണയും സരിത മൊഴിനല്‍കാന്‍ എത്തിയിരുന്നില്ല. തെരഞ്ഞെടുപ്പിനുശേഷം മൊഴി നല്‍കാന്‍ എത്തുമെന്നു പ്രത്യേക അന്വേഷണസംഘത്തലവനെ ഇവര്‍ അറിയിച്ചിരുന്നു.

വെള്ളിയാഴ്ചയാണു സരിത മൊഴി നല്‍കാന്‍ എത്തുമെന്ന് അന്വേഷണസംഘത്തലവനായ ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റന്റ് കമ്മീഷണര്‍ കെ. ഇ. ബൈജുവിനെ അറിയിച്ചിരുന്നത്.

അബ്ദുള്ളക്കുട്ടി തന്നെ മസ്കറ്റ് ഹോട്ടലില്‍വച്ച് ബലാത്സംഗം ചെയ്തെന്നു പരാതിപ്പെട്ട സരിത ഏതു ദിവസം എപ്പോഴാണു ബലാത്സംഗം നടന്നതെന്നു പരാതിയില്‍ പറഞ്ഞിരുന്നില്ല. ഈ വിവരങ്ങള്‍ സരിതയില്‍നിന്നു വ്യക്തമായി അറിയുന്നതിനാണ് മൊഴി നല്‍കാന്‍ പ്രത്യേക അന്വേഷണ സം ഘം ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ സരിതയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് അന്വേഷണസംഘത്തിന്റെ പുതിയ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.