ലൈസന്‍സ് റദ്ദാക്കിയ 418 ബാറുകളുടെ ലിസ്റ് തയാറാക്കിയതു കഴിഞ്ഞ സര്‍ക്കാര്‍: മന്ത്രി ബാബു
ലൈസന്‍സ് റദ്ദാക്കിയ 418 ബാറുകളുടെ ലിസ്റ് തയാറാക്കിയതു കഴിഞ്ഞ സര്‍ക്കാര്‍: മന്ത്രി ബാബു
Tuesday, April 15, 2014 12:08 AM IST
കൊച്ചി: ലൈസന്‍സ് റദ്ദാക്കിയ 418 ബാറുകളുടെ പട്ടിക തയാറാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് എക്സൈസ് മന്ത്രി കെ. ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു. എക്സൈസ് കമ്മീഷണറായിരുന്ന സുബ്ബയ്യയാണു പട്ടിക തയാറാക്കിയത്. ടൂറിസം വകുപ്പുമായി ആലോചിച്ചിട്ടാണോ ലിസ്റ് തയാറാക്കിയതെന്നും ഇതില്‍ എന്തെങ്കിലും അഴിമതി നടന്നിട്ടുണ്േടായെന്നും പരിശോധിക്കേണ്ടത് വി.എസ്. അച്യുതാനന്ദനാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ഈ സര്‍ക്കാരിനു യാതൊരു ബന്ധവുമില്ല. 418 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയതില്‍ അഴിമതി നടന്നിട്ടുണ്െടന്ന പ്രതിപക്ഷ നേതാവ് വി.എസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയതില്‍ അനീതി ഉണ്െടന്നാണു വി.എസിന്റെ മറ്റൊരു ആരോപണം.

ലൈസന്‍സ് നല്‍കിയതു മന്ത്രിബന്ധുകള്‍ക്കാണെന്നും അദ്ദേഹം ആക്ഷേപം ഉന്നയിക്കുന്നു. ഇതു രണ്ടും അടിസ്ഥാനരഹിതമാണ്. മന്ത്രിമാരുടെ ബന്ധുക്കള്‍ക്കു ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് നല്‍കിയിട്ടില്ല. ഇതു സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

418 ബാറുകളുടെ ലൈസന്‍സ് സംബന്ധിച്ചു നയം രൂപീകരിക്കുന്നതിന് ഏകാംഗ സമിതിയെ നിശ്ചയിച്ചിരുന്നു. എന്നാല്‍, സമിതിയുടെ റിപ്പോര്‍ട്ട് തനിക്കു ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പു പെരുമാറ്റ;ച്ചട്ടം നിലവില്‍ വന്നതിനാലാണു നയം രൂപീകരിക്കാന്‍ സാധിക്കാതെവന്നത്. ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയതിലൂടെ വന്ന നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ല.


മദ്യനയത്തിനു രൂപം കൊടുത്ത ശേഷമേ 418 ബാറുകള്‍ക്കു ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണിക്കൂ. അനുമതി ലഭിച്ചവയില്‍ ന്യൂനതകളുള്ള ബാറുകളുണ്ട്. എന്നാല്‍, ലൈസന്‍സ് നല്‍കുന്നതില്‍ അഴിമതി നടന്നിട്ടില്ല. അഴിമതി നടന്നതായുള്ള വി.എസിന്റെ ആരോപണം മറവിയില്‍നിന്നുണ്ടായതാവാം.

ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ കാലങ്ങളായി വിവിധ സര്‍ക്കാരുകള്‍ പിന്തുടരുന്ന മാര്‍ഗങ്ങളാണ് അവലംബിച്ചിട്ടുള്ളത്. ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ 21നു ചേരുന്ന കെപിസിസി യോഗത്തെകുറിച്ചു ഔദ്യോഗിക അറിയിപ്പു കിട്ടിയിട്ടില്ല. തന്നെ യോഗത്തിലേക്കു ക്ഷണിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ശക്തമായ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. ആ നിലപാടിനെ തള്ളിപ്പറയേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. . വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ഈ വര്‍ഷം തുടങ്ങുമെന്നും ആറു കമ്പനികളുടെ ആര്‍എഫ്ക്യു അംഗീകരിച്ചിട്ടുണ്െടന്നും തുറമുഖ വകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.