പൊതുവിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു: എസ്എഫ്ഐ
Tuesday, April 15, 2014 12:21 AM IST
കോഴിക്കോട്: മലാപ്പറമ്പ് സ്കൂള്‍ തകര്‍ക്കുന്നതിന് സൌകര്യമൊരുക്കിയ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്എഫ്ഐ. സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ കുറവാണെന്ന് പറയുന്നതിനൊപ്പം തന്നെ സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്കൂളുകള്‍ അനുവദിക്കുകയും ചെയ്യുന്നു. യുഡിഎഫ് സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാവുകയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സ്കൂള്‍ തകര്‍ത്ത സംഭവത്തില്‍ കേസെടുത്തിട്ടുണ്െടങ്കിലും പ്രതികളെ ഇതുവരെ കണ്െടത്താനായിട്ടില്ല. പോലീസും മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിത്. സ്കൂള്‍ പുനര്‍ നിര്‍മിക്കുന്നതിനായി 19,20,21 തിയതികളില്‍ കോഴിക്കോട്ട് ബക്കറ്റ് പിരിവ് നടത്തി ഒരു ലക്ഷം രൂപ സ്കൂള്‍ നിര്‍മാണ ഫണ്ടിലേക്ക് നിക്ഷേപിക്കാനാണ് എസ്എഫ്ഐ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കലാലയങ്ങളില്‍ രാഷ്ടീയം നിരോധിക്കാനുള്ള നീക്കം വിദ്യാര്‍ഥികളുടെ അഭിപ്രായ സ്വാതന്ത്യ്രത്തിന്മേലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കടന്നു കയറ്റമാണ്. വിദ്യാര്‍ഥികളില്‍ രാഷ്ട്രീയം നിരോധിക്കുന്നത് ചരിത്രപരമായ മണ്ടത്തരങ്ങളിലൊന്നാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ഇക്കാര്യത്തിന് നേതൃത്വം നല്‍കുന്നത് നാണക്കേടുണ്ടാക്കുന്നുവെന്നും ഇതിനെതിരെ 22 ന് ജില്ലാ കേന്ദ്രങ്ങളില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ സംരക്ഷണ സദസ് സംഘടിപ്പിക്കുമെന്നും ടി.പി. ബിനീഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.