തിരുവനന്തപുരത്ത് എല്‍ഡിഎഫും ബിജെപിയും വോട്ടുകച്ചവടം നടത്തിയെന്നു കെ. മുരളീധരന്‍
തിരുവനന്തപുരത്ത് എല്‍ഡിഎഫും ബിജെപിയും വോട്ടുകച്ചവടം നടത്തിയെന്നു കെ. മുരളീധരന്‍
Friday, April 18, 2014 11:15 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് എല്‍ഡിഎഫും ബിജെപിയും ഒത്തുകളിച്ച് വോട്ടുകച്ചവടം നടത്തിയെന്ന് കെ. മുരളീധരന്‍ എംഎല്‍എ. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎം വോട്ടുകള്‍ ബിജെപിക്കു മറിച്ചു കൊടുത്തു. അതിനു പകരം ജയസാധ്യതയില്ലാത്ത മറ്റു മണ്ഡലങ്ങളില്‍ ബിജെപി സിപിഎമ്മിനെ സഹായിച്ചെന്നും മുരളീധരന്‍ ആരോപിച്ചു. കൊല്ലം മണ്ഡലത്തില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എ. ബേബിക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുരളീധരന്‍. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കാണ്.


തെരഞ്ഞെടുപ്പു ഫലം വന്നതിനുശേഷമേ അതിനെക്കുറിച്ചു ചിന്തിക്കേണ്ട കാര്യമുള്ളൂ. പന്ത്രണ്ടില്‍ കുറയാത്ത സീറ്റുകള്‍ യുഡിഎഫിനു ലഭിക്കും.

ശശി തരൂരിനു തിരുവനന്തപുരം സീറ്റ് ലഭിക്കില്ലെന്നു പറഞ്ഞ ചീഫ് വിപ്പ് പി.സി. ജോര്‍ജിന് ആ സന്ദേശം ആരാണു കൈമാറിയതെന്ന് അറിയില്ല. എന്നാല്‍, പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ക്ക് ഇപ്പോ ള്‍ മറുപടി പറയുന്നില്ല. യുഡിഎഫിന്റെ ഉറപ്പുള്ള സീറ്റുകളില്‍ ഒന്നാണ് തരൂരിന്റേത്. തരൂര്‍ 25,000 ത്തിനും 35,000ത്തിനും ഇടയില്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.