പിന്നിലേക്കുരുണ്ട ടൂറിസ്റ് ബസ് കൊക്കയില്‍ മറിഞ്ഞു 36 പേര്‍ക്കു പരിക്ക്
പിന്നിലേക്കുരുണ്ട ടൂറിസ്റ് ബസ് കൊക്കയില്‍ മറിഞ്ഞു 36 പേര്‍ക്കു പരിക്ക്
Sunday, April 20, 2014 12:39 AM IST
വിതുര: പൊന്മുടി സംസ്ഥാന ഹൈവേയില്‍ കുളച്ചിക്കരയ്ക്കു മുകളില്‍ 21-ാം ഹെയര്‍പിന്‍വളവില്‍ (രണ്ടരവളവ്) ടൂറിസ്റ് ബസ് മറിഞ്ഞ് 36 പേര്‍ക്കു പരിക്കേറ്റു. കൊല്ലം വെളിയം മീയന്നൂര്‍ സണ്‍ഡേ സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്കു വന്നവരാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. 22 ഹെയര്‍ പിന്‍ വളവുകളുള്ള പൊന്മുടി സംസ്ഥാന ഹൈവേയില്‍ 21-ാം വളവിലാണ് അപകടമുണ്ടായത്.

ഏറ്റവും അപകട സാധ്യതയുള്ള വളവുകളിലൊന്നായിട്ടും പൊതുമരാമത്ത് അധികൃതര്‍ റോഡരികില്‍ സുരക്ഷാ മതില്‍ സ്ഥാപിച്ചിരുന്നില്ല. കയറ്റം കയറാന്‍ കഴിയാതെ വാഹനം പിന്നിലേക്ക് ഉരുളാന്‍ തുടങ്ങിയപ്പോള്‍ ക്ളീനര്‍ അരുള്‍ രാജ് ഇറങ്ങി തട വച്ചെങ്കിലും അതിനു മുകളിലൂടെ ബസ് ഉരുണ്ടു പിന്നിലേക്കു മറിയുകയായിരുന്നു. രണ്ടു കരണം മറിഞ്ഞ് 50 അടി താഴ്ചയില്‍ തേയിലക്കാട്ടിലെ ഒരു മരത്തില്‍ തട്ടി ബസ് നിന്നു.


ശബ്ദം കേട്ട് ഓടിയെത്തിയ തോട്ടം തൊഴിലാളികള്‍ യാത്രക്കാരെ പുറത്തെടുത്തു. അതിനുശേഷം ബസ് വീണ്ടും 50 അടി താഴ്ചയിലേക്ക് മറിഞ്ഞു മറ്റൊരു മരത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു.

പരിക്കേറ്റു വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ അന്‍സി, അബിയ, രശ്മ, വിനിത, നിഷ, ജസ്ന, കെസിയ, സജി, ഷിനി, സണ്ണി, മീര, കെസിയ, ബിയോജ്, ജോയല്‍ ജോയ്, ലിവിന്‍ (എല്ലാവരും 18 വയസില്‍ താഴെയുള്ളവര്‍) ബസ് ഡ്രൈവര്‍ നിതീഷ്, പൊന്നമ്മ, ലിസി രാജു, ലെനി സജി, ജിന്‍സി ലിജു, ലിസി ഉണ്ണി, മിനി രാധാകൃഷ്ണന്‍, ബിനോ ജോയ്, പ്രതിഭ, ലിസിമാത്യു, ലീലാമ്മ, സുജുമോനിച്ചന്‍, ലിജു രാജു, സജി ജോണ്‍, രാധാകൃഷ്ണന്‍, ജോയി, ശിവന്‍കുട്ടി, അനി, മോനിച്ചന്‍ ജോര്‍ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.