മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ടു യുവാവ് മരിച്ചു, ഒരാളെ കാണാതായി
Monday, April 21, 2014 11:11 PM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍ വ്യത്യസ്ത സമയങ്ങളില്‍ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടുകിട്ടി. ആലത്തൂര്‍ ചെറുകോട് അജീഷ് കുമാറിന്റെ (21) മൃതദേഹമാണു കണ്ടുകിട്ടിയത്.

പ്ളൈവുഡ് കമ്പനി തൊഴിലാളിയായ അജീഷ്കുമാര്‍ ഇന്നലെ വൈകുന്നേരം നാലോടെ കച്ചേരിത്താഴം പാലത്തിനു സമീപം പുളിക്കായത്ത് കടവില്‍ കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ ഫയര്‍ ഫോഴ്സിന്റെ സ്കൂബാ ടീം നടത്തിയ തെരച്ചിലില്‍ ഒഴുക്കില്‍പ്പെട്ട കടവിനു താഴെനിന്നു മൃതദേഹം മുങ്ങിയെടുക്കുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. രാവിലെ 11-ഓടെ കൊച്ചങ്ങാടി കടവില്‍ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെയാണു കാണാതായതെന്നു പോലീസ് പറയുന്നു.


മൂന്നു പേരുമൊത്തു കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ടയാളെ കാണാതായതോടെ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. മറുകരയില്‍ ഉണ്ടായിരുന്നവരാണു പോലീസിനെ വിവരം അറിയിച്ചത്. പോലീസും ഫയര്‍ ഫോഴ്സും തെരച്ചില്‍ നടത്തിയെങ്കിലും ഒഴുക്കില്‍പ്പെട്ടയാളെ കണ്െടത്താന്‍ കഴിഞ്ഞില്ല.

കൂടെയുണ്ടായിരുന്നവരെക്കുറിച്ചു യാതൊരു വിവരവും ലഭിച്ചില്ല. ഫയര്‍ ഫോഴ്സ് മുങ്ങല്‍ വിദഗ്ധരായ കെ.എന്‍. ബിജു, കെ.ബി. ഷാജി, ടി.പി. ഷാജി, എം. അനില്‍കുമാര്‍, സി.എ. നിഷാദ്, കെ.കെ. രാജു എന്നിവരാണു മൃതദേഹം മുങ്ങിയെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.