സൌദിയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു
സൌദിയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു
Monday, April 21, 2014 10:32 PM IST
മലപ്പുറം: സൌദി അറേബ്യയില്‍ വാഹ നാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. തായിഫ്- റിയാദ് എക്സ്പ്രസ് ഹൈ വേയിലുണ്ടായ അപകടത്തി ല്‍ മലപ്പുറം ജില്ലയി ലെ തിരൂര്‍ പയ്യന ങ്ങാടി ചന്ദ്രക്കാട്ട് മുഹമ്മദ് നവാസ് (26), പയ്യനങ്ങാടി ചന്ദ്രക്കാട്ട് നൌഷാദ് (26), കുറ്റിപ്പാല തൊണ്ടിയില്‍ ശ്രീധരന്‍ (35), തെക്കന്‍ കൂറ്റൂര്‍ കൊട്ടിയാട്ടില്‍ ജനാര്‍ദനന്‍ (40), മലപ്പുറം മേല്‍മുറി അധികാരത്തൊടി കുഴിമാട്ടിക്കളത്തില്‍ മുഹമ്മദ് സലിം (32) എന്നിവരാണു മരിച്ചത്.

അപകടത്തില്‍ സഹയാത്രികരായ രണ്ടുപേര്‍ക്കു ഗുരുതര പരിക്കേറ്റു. തിരൂര്‍ പൊന്‍മുണ്ടം കടലായില്‍ ജഫ്ഷീര്‍, ബംഗ്ളാദേശ് സ്വദേശി മുലായന്‍ഖാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹന എന്ന കൊറിയന്‍ കമ്പനിക്കുവേണ്ടി കാറ്ററിംഗ് നടത്തുന്നവരാണ് അപകടത്തില്‍പ്പെട്ടവര്‍. സാദ് ഉസ്മാന്‍ കാറ്ററിംഗ് കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. നിസാന്‍ അര്‍മുഡ വാനിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. യാത്രക്കിടെ ഇവര്‍ സഞ്ചരിച്ച വാനിന്റെ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിച്ചു വാന്‍ മറിഞ്ഞാണ് അപകടം. യാത്രയ്ക്കിടെ മക്കയുടെ അതിര്‍ത്തിയില്‍ വച്ചു രാത്രി ഇവര്‍ സുഹൃത്തുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് തായിഫില്‍നിന്നു നൂറ്റിഅമ്പതു കിലോമീറ്റര്‍ അകലെയുളള റിദുവാനിലെ മദാഇന്‍ ഗോള്‍ഡ് എന്ന കൊറിയന്‍ കമ്പനിയുടെ സ്വര്‍ണഖനിയിലേക്കു യാത്രതിരിക്കുകയായിരുന്നു. റിദുവാനില്‍നിന്നു മരുഭൂമിയിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ചു വേണം മദാഇന്‍ ഖനിയിലെത്താന്‍. ഇതിനിടെയാണു വാനിന്റെ ടയര്‍ പൊട്ടിത്തെറിച്ചത്.


തിരൂര്‍ പയ്യനങ്ങാടി തങ്ങള്‍സ് റോഡില്‍ ചന്ദ്രക്കാട്ട് അലിഹാജിയുടെ മകനാണ് അപകടത്തില്‍ മരിച്ച നവാസ്. നാലുവര്‍ഷമായി വിദേശത്താണ്. ഭാര്യ: സുമയ്യ. മാതാവ്: റുഖിയ. നവാസിന്റെ പിതൃസഹോദരന്‍ മുഹമ്മദ് കുട്ടിയുടെ മകനാണ് നൌഷാദ്. മാതാവ്: ആസ്യ. സ ഹോദരങ്ങള്‍: അസൈന്‍, അഷ്റഫ്, അക്ബര്‍, സിദ്ദീഖ്, ഫാത്തിമ, ഹസീന, റംല. ഒരു വര്‍ഷം മുമ്പാണ് നൌഷാദ് വിദേശത്തേക്കു പോയത്.

തിരൂരിനടുത്തു കുറ്റിപ്പാല ജിഎംഎല്‍പി സ്കൂളിനു സമീപമാണു തൊണ്ടിയില്‍ ജനാര്‍ദനന്റെ വീട്. ഭാര്യ: അനിത. മക്കള്‍: ജിത്തു, അനഘ. പിതാവ്: പരേതനായ കോരു.സഹോദരങ്ങള്‍: കുമാരന്‍, ചോയിക്കുട്ടി, ലീല, അമ്മുണ്ണി, സരസ്വതി, കമലാക്ഷി.

തെക്കന്‍ കുറ്റൂര്‍ കൊട്ടിയാട്ടില്‍ ശ്രീധരന്‍ രണ്ടു വര്‍ഷം മുമ്പാണു വിദേശത്തേക്കു പോയത്. ഡിസംബറില്‍ വരാനിരിക്കുകയായിരുന്നു. ഭാര്യ: പ്രസന്ന. മക്കള്‍: അക്ഷിന്‍. ആര്‍ദ്ര. പിതാവ്: പരേതനായ വേലു. മാതാവ്: കുഞ്ഞമ്മ. സഹോദരങ്ങള്‍: മോഹനന്‍, സരോജിനി, ഉണ്ണികൃഷ്ണന്‍, വാസുദേവന്‍, പ്രഭാകരന്‍, ഭരതന്‍, ഗോപി.

മലപ്പുറം മേല്‍മുറി അധികാരത്തൊടി കുഴിമാട്ടികളത്തില്‍ സലിം അഞ്ചു വര്‍ഷമായി സൌദിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഒരുവര്‍ഷം മുമ്പാണു നാട്ടില്‍ വന്നുപോയത്. ഭാര്യ: റംലത്ത്. മക്കള്‍: മുഹമ്മദ് റിന്‍ഷാദ്, ഫാത്തിമ റിഫ. പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്: കദീജ. സഹോദരങ്ങള്‍: അബ്ദുനാസര്‍, ഷൌക്കത്ത് (ജിദ്ദ), സുബൈദ, സഫിയ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.