നിനോ മാത്യുവിനെ കൊല നടന്ന വീട്ടില്‍ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി
നിനോ മാത്യുവിനെ കൊല നടന്ന വീട്ടില്‍ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി
Wednesday, April 23, 2014 12:14 AM IST
ആറ്റിങ്ങല്‍:ആലംകോട് ഇരട്ട കൊലപാതക കേസിലെ പ്രതി നിനോ മാത്യുവിനെ കൊല നടന്ന മണ്ണൂര്‍ഭാഗത്തെ വീട്ടില്‍ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി.

കഴിഞ്ഞദിവസം ടെക്നോപാര്‍ക്കില്‍ വച്ച് നിനോ മാത്യുവിനെ മര്‍ദിച്ചതിത്തുടര്‍ന്ന് അതീവ സുരക്ഷാസന്നാഹത്തോടെയാണു പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. നിനോയെക്കൊണ്ടു വരുമെന്ന് അഭ്യൂഹം പരന്നതോടെ വന്‍ജനാവലി രാവിലെ മുതല്‍ കാത്തുനിന്നിരുന്നു. ജനങ്ങള്‍ അക്രമാസക്തരാകും എന്ന വിവര ത്തെ ത്തുടര്‍ന്ന് ഒന്നുരണ്ടു തവണ ട്രയല്‍ റണ്‍ നടത്തിയാണ് ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നത്.


കൊലപാതകം നടന്ന വീട്ടിനുള്ളിലെ തെളിവെടുപ്പുകള്‍ പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു. കൊലപാതകം നടത്തി തിരി ച്ചുപോയ വഴിയും നിനോ മാത്യു പോലീസിനു വിശദീകരിച്ചു കൊടുത്തു. നിനോ മാത്യുവിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായതിനുശേഷം മാത്രമേ അനുശാന്തിയെ തെളിവെടുപ്പിനായി കസ്റഡിയില്‍ വാങ്ങുകയുള്ളുവെന്നും പോലീസ് അറിയിച്ചു. അതിനിടെ, തെളിവെടുപ്പിനായി ടെക്നോപാര്‍ക്കില്‍ കൊണ്ടുവന്ന പ്രതിയെ മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏതാനും ജീവനക്കാര്‍ക്കെതിരേ കഴക്കൂട്ടം പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.