ശബരിനാഥിനെ ക്രൈംബ്രാഞ്ച് കസ്റഡിയില്‍ വിട്ടു
ശബരിനാഥിനെ ക്രൈംബ്രാഞ്ച് കസ്റഡിയില്‍ വിട്ടു
Thursday, April 24, 2014 12:01 AM IST
നെടുമങ്ങാട്: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ശബരിനാഥിനെ നെടുമങ്ങാട് ജുഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് നാലു ദിവസത്തേക്കു ക്രൈംബ്രാഞ്ചിന്റെ കസ്റഡിയില്‍ വിട്ടു. ഇന്നലെ രാവിലെ പതിനൊന്നോടെയാണു ശബരിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എന്‍. ജയകുമാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണു കസ്റഡിയില്‍ വിട്ടുകൊടുത്തത്. വിശദമായ ചോദ്യംചെയ്യലിനായി ശബരിനാഥിനെ ഒരാഴ്ചത്തേക്കു കസ്റഡിയില്‍ വേണമെന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.

വട്ടിയൂര്‍ക്കാവ് സ്വദേശിയില്‍ നിന്നു രണ്ടു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിന്റെ അന്വേഷണത്തിനാണു ക്രൈംബ്രാഞ്ച് ഇയാളെ കസ്റഡിയില്‍ വാങ്ങിയത്. 34 നിക്ഷേപകരില്‍ നിന്ന് 50 കോടിയോളം രൂപ തട്ടിയെടുത്ത കേസുകളാണു ശബരിനാഥിന്റെ പേരില്‍ പോലീസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. എന്നാല്‍, പല കേസിലും പ്രതികള്‍ ഒന്നായതിനാല്‍ കേസുകള്‍ പത്താക്കി ചുരുക്കി. ഇതില്‍ ഏഴെണ്ണത്തില്‍ നേരത്തെ കുറ്റപത്രം നല്‍കി. ബാക്കിയുള്ള മൂന്നു കേസുകളില്‍ ഒരാഴ്ചയ്ക്കകം ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കും.


നിലവിലുള്ള കേസുമായി മറ്റാര്‍ക്കെങ്കിലും ബന്ധമുണ്േടായെന്ന് അറിയാനും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിക്ക് ഒളിവില്‍ താമസിക്കാന്‍ സൌകര്യം ചെയ്തവരെപ്പറ്റി അന്വേഷിക്കുന്നതിനും ഒളിവില്‍ക്കഴിഞ്ഞ സമയത്ത് പ്രതി മറ്റേതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്േടാ എന്ന് അറിയുന്നതിനും ശബരിനാഥിനെ കസ്റഡിയില്‍ വിട്ടുകിട്ടണമെന്നാണു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.