ഫോണിലൂടെ നിരന്തര ഭീഷണിയെന്നു സരിത
ഫോണിലൂടെ നിരന്തര ഭീഷണിയെന്നു സരിത
Thursday, April 24, 2014 11:51 PM IST
അടൂര്‍: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ക്കും അഭിഭാഷകന്‍ ഫെന്നി ബാലകൃഷണനുമെതിരേ നിരന്തരം ഫോണില്‍ കൂടി വധഭീഷണി മുഴക്കുന്നതായി പരാതി. ജാമ്യത്തിലിറങ്ങിയ ശേഷം ഫെന്നിയുടെ ഫോണാണു സരിത ഉപയോഗിക്കുന്നത്. അബ്ദുള്ളക്കുട്ടിക്കും മന്ത്രിമാര്‍ക്കുമെതിരേ മൊഴി കൊടുത്താല്‍ വധിക്കുമെന്നു ഫോണില്‍കൂടി നിരന്തരം ഭീഷണി മുഴക്കാറുണ്െടന്ന് അടൂര്‍ പോലീസ് സ്റേഷനില്‍ ഇന്നലെ രാവിലെ നല്‍കിയ പരാതിയില്‍ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പു ദിവസം പോളിംഗ് ബൂത്തില്‍ എത്തിയാലും കേരളത്തിലെ സാമുദായിക രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ ആരോപണവുമായി രംഗത്തു വന്നാലും വധിക്കുമെന്നു പരാതിയിലുണ്ട്. കഴിഞ്ഞ നാലിന് അടൂരിലൂടെ യാത്ര ചെയുമ്പോള്‍ ഫോണില്‍ നിരന്തരം വധഭീഷണി വന്നതുകൊണ്ടാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.


സോളാര്‍ കേസുകളുമായി ബന്ധപ്പെട്ട് ജാമ്യവ്യവസ്ഥ താന്‍ ലംഘിച്ചിട്ടില്ലെന്നു സരിത പറഞ്ഞു. കോയമ്പത്തൂര്‍ കേസിലെ സാക്ഷികളും അഭിഭാഷകനും താമസിച്ചിരുന്നത് മൂകാംബികയ്ക്കു സമീപത്തായിരുന്നു. കേസുമായി ബന്ധപ്പെട്ടാണ് അവിടെ എത്തിയത്. മൂകാംബിക ക്ഷേത്രം അടുത്തായതു കൊണ്ടാണ് അവിടെ കയറി പ്രാര്‍ഥിച്ചത്. ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്കുമാത്രമേ അറിയാവൂ. ഷാനിമോള്‍ക്ക് മറുപടി നല്‍കാന്‍ തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്നയാളല്ലെന്നും സരിത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.