സമാധാന സന്ദേശവുമായി ലണ്ടനിലേക്കൊരു കാര്‍യാത്ര
സമാധാന സന്ദേശവുമായി ലണ്ടനിലേക്കൊരു കാര്‍യാത്ര
Tuesday, June 10, 2014 12:02 AM IST
കൊച്ചി: ലോകസമാധാനം ലക്ഷ്യമാക്കി ലണ്ടനിലേക്കു മൂവര്‍ സംഘത്തിന്റെ കാര്‍ യാത്ര 16ന് കൊച്ചിയില്‍നിന്ന് തുടങ്ങും. ഡിപി വേള്‍ഡ് മുന്‍ ജനറല്‍ മാനേജരും ട്രാന്‍സ് ഏഷ്യന്‍ ഷിപ്പിംഗ് സര്‍വീസസ് ലിമിറ്റഡ് കണ്‍സള്‍ട്ടന്റുമായ സുരേഷ് ജോസഫ്, സംവിധായകന്‍ ലാല്‍ ജോസ്, ഓട്ടോമൊബീല്‍ ജേര്‍ണലിസ്റ് ബൈജു എന്‍. നായര്‍ എന്നിവരാണ് 75 ദിവസം നീണ്ടുനില്‍ക്കുന്ന കാര്‍ യാത്രയ്ക്കു തുടക്കമിടുന്നത്. എറണാകുളം ക്രൌണ്‍ പ്ളാസയില്‍നിന്ന് 16നു രാവിലെ ഒന്‍പതിനു യാത്ര ആരംഭിക്കും. യാത്രാപ്രേമികള്‍ക്കു പ്രചോദനമാവുക, സമാധാന സന്ദേശം നല്‍കുക എന്നിവയാണു യാത്രയുടെ ലക്ഷ്യമെന്നു സുരേഷ് ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇരുപത്തിയേഴു രാജ്യങ്ങളിലൂടെ 24,000 കിലോമീറ്ററാണു യാത്ര. കൊച്ചിയില്‍നിന്നു തുടങ്ങുന്ന യാത്ര ബാംഗളൂര്‍, ഹൈദരാബാദ്, നാഗപ്പൂര്‍, ഗോരഖ്പൂര്‍ വഴി നേപ്പാള്‍ കടന്നു തിബറ്റിലെത്തും. അവിടെ രണ്ടു ദിവസം തങ്ങിയ ശേഷം യൂറോപ്പിലേക്കുള്ള യാത്ര ആരംഭിക്കും.

ചൈന, കസാക്കിസ്ഥാന്‍, റഷ്യ, ഫിന്‍ലാന്‍ഡ്, പോളണ്ട്, ചെക്ക് റിപ്പബ്ളിക്, ഓസ്ട്രിയ, ഹംഗറി, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലന്‍ഡ്, ബല്‍ജിയം, ഫ്രാന്‍സ്, അയര്‍ലന്‍ഡ് കടന്നു ലണ്ടനില്‍ യാത്ര സമാപിക്കും.


2010 മോഡല്‍ ഓട്ടോമാറ്റിക് ഫോര്‍ഡ് എന്‍ഡവര്‍ കാറിലാണു യാത്ര. ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ സ്ഥാനം പിടിക്കുകയെന്ന ലക്ഷ്യവും യാത്രയ്ക്കുണ്ട്. ഇതിനായി യാത്രയിലുടനീളമുള്ള ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും മറ്റും ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡ്സിനു നല്‍കും. അതോടൊപ്പം ഓരോ ദിവസവും യാത്രയുടെ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനു ബ്ളോഗും തുടങ്ങുന്നുണ്ട്.

ഒറ്റയ്ക്ക് 23,355 കിലോമീറ്റര്‍ കാറോടിച്ചു രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന ങ്ങള്‍ സന്ദര്‍ശിക്കുകയും ഇന്ത്യയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരപ്രദേശങ്ങളിലൂടെയും കന്യാകുമാരിയില്‍നിന്നു ലഡാക്ക് വരെയും റിക്കാര്‍ഡ് വേഗത്തില്‍ കാര്‍ യാത്ര നടത്തുകയും ചെയ്തിട്ടുള്ള സുരേഷ് ജോസഫ് ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ നിന്നു സ്വയം വിരമിച്ചശേഷം കൊച്ചിയില്‍ ഡിപി വേള്‍ഡിന്റെ രാജ്യാന്തര കണ്െടയ്നര്‍ ടെര്‍മിനല്‍ സ്ഥാപനത്തിന്റെ ആദ്യത്തെ സാരഥിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.